അന്ന് ഷമി ഇന്ന് മകൾ, ഹോളി ആഘോഷിച്ചതിന് താരത്തിന്റെ പുത്രിയെ അധിക്ഷേപിച്ച് പുരോഹിതൻ; മുസ്ലീങ്ങൾ ഇങ്ങനെ ചെയ്യരുതെന്നും ഉപദ്ദേശം

ഹോളി ആഘോഷിച്ചതിന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ മകൾക്കെതിരെ വിമർശനവുമായി രംഗത്ത്. റമദാൻ വ്രതം അനുഷ്ഠിക്കാതെ ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരത്തിനിടെ വെള്ളം കുടിച്ചതിന് ഷമിയെ കുറ്റപ്പെടുത്തിയ അതെ പുരോഹിതൻ തന്നെയാണ് മകളെയും കുറ്റപ്പെടുത്തിയിരിക്കുന്നത്. അന്ന് ചാമ്പ്യൻസ് ട്രോഹി സമയത്ത് മത്സരത്തിനിടെ നോമ്പ് തെറ്റിച്ച് വെള്ളം കുടിച്ചതിന് ഷമിയെ പുരോഹിതൻ കുറ്റപ്പെടുത്തുകയും ചെയ്തത് ഗൗരവമേറിയ പാപം ആണെന്ന് പറയുകയും ചെയ്തിരുന്നു.

ഷമിയുടെ മകൾ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നപ്പോഴാണ് കുട്ടി ചെയ്ത പ്രവർത്തി ശരിയല്ല എന്നും, അറിഞ്ഞുകൊണ്ടാണ് ചെയ്തതെങ്കിൽ ശിക്ഷ കിട്ടുമെന്ന് പറയുകയും ചെയ്തു. പുരോഹിതൻ പറഞ്ഞത് ഇങ്ങനെ:

“അവർ ഒരു ചെറിയ പെൺകുട്ടിയാണ്. അത് മനസ്സിലാകാതെ അവൾ ഹോളി കളിച്ചാൽ അത് കുറ്റകരമല്ല. എന്നാൽ അതിനെ കുറിച്ചറിയുകയും ആഘോഷിക്കുകയും ചെയ്താൽ അത് ശരീഅത്തിനെതിരെയാണെന്ന് പറയേണ്ടി വരും” പുരോഹിതൻ പറഞ്ഞു.

അദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞു

“ശരിഅത്ത് നിയമങ്ങൾ അറിഞ്ഞിട്ടും ഷമിയുടെ കുടുംബം അതിന് അനുവദിച്ചത് തെറ്റ്. ഹിന്ദുക്കളുടെ ആഘോഷമാണ് ഹോളി. മുസ്ലീങ്ങൾ അത് ആഘോഷിക്കേണ്ടതില്ല. നിയമങ്ങൾക്ക് അത് എതിരാണ്.”

എന്തായാലും ഷമിക്ക് എതിരെയുള്ള പരാമർശനത്തിന് വിമർശനങ്ങൾ ഏറ്റുവാങ്ങിയ പുരോഹിതൻ പുതിയ വിവാദം കൂടി ആയതോടെ എയറിൽ തന്നെയാണെന്ന് പറയാം.

What is this coming too in Secular India? Islamic radicals don’t spare anybody!!
The cleric who claimed that Mohammed Shami committed a sin by not following fast during Ramzan has now criticised the pacer’s daughter for celebrating Holi. All India Muslim Jamaat president Maulana… pic.twitter.com/tgrYSDp9ss

— Sandy 🇮🇳(Sundeep) (@ssingapuri) March 16, 2025

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ