നാലു റണ്ണൗട്ടില്‍ കഥ കഴിച്ചു ; അവസാനത്തെ ഒറ്റ റണ്ണൗട്ടില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ ചരിത്രം കുറിച്ചു

ഒരേയൊരു റണ്ണൗട്ടില്‍ അണ്ടര്‍ ലോകകപ്പ് ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്റെ കൗമാരപ്പട. ക്വാര്‍ട്ടറില്‍ കരുത്തരായ ശ്രീലങ്കയെ മലര്‍ത്തിയടിച്ചത് അവസാന പന്തിലെ റണ്ണൗട്ടില്‍. വിജയം വെറും അഞ്ചു റണ്‍സ് അകലെ നില്‍ക്കുമ്പോള്‍ ശ്രീലങ്കയുടെ 11 ാമന്‍ ട്രവീണ്‍ മാത്യൂ റണ്ണൗട്ടായി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്റെ ചെറിയ സ്‌കോര്‍ ചേസ് ചെയ്യുന്നതിനിടയില്‍ ലങ്കന്‍ ഇന്നിംഗ്‌സിലെ നാലു റണ്ണൗട്ടുകള്‍ കളി തീരുമാനമാക്കി.

റണ്‍സ് നേടാന്‍ ശ്രീലങ്ക പാടുപെട്ടപ്പോള്‍ ആദ്യ വിക്കറ്റും അവസാന വിക്കറ്റും കൊഴിഞ്ഞത് റണ്ണൗട്ടില്‍. ഓപ്പണര്‍ ചാമിന്ദ വിക്രമസിംഗേ 16 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ഇജാസ് അഹമ്മദ്‌സായിയുടെ ത്രോയില്‍ റണ്ണൗട്ടായി. അവസാന വിക്കറ്റ് ട്രീണ്‍ മാത്യൂവിനെ നവീദ് സര്‍ദ്രാനും നാംഗയാലിയ ഖരോട്ടെയും ചേര്‍ന്ന് റണ്ണൗട്ടാക്കി. മദ്ധ്യനിരയില്‍ ശകുനലിയാഗേയും റണ്ണൗട്ട് ആകുകയായിരുന്നു. നൂര്‍ അഹമ്മദും മൊ്ഹമ്മദ് ഇഷാഖും ചേര്‍ന്നായിരുന്നു ഈ റണ്ണൗട്ട് ഉണ്ടാക്കിയത്.

വാലറ്റത്ത് യാസിറു റോഡ്രിഗോയും റണ്ണൗട്ടായി. നാംഗെയാലിയയും അബ്ദുല്‍ ഹാദിയും ആയിരുന്നു ഈ റണ്ണൗട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 134 റണ്‍സിന് പുറത്താക്കാന്‍ ശ്രീലങ്കയ്ക്ക് കഴിഞ്ഞിരുന്നെങ്കിലും 46 ഓവറില്‍ 130 റണ്‍സിന് ലങ്കയെ അഫ്ഗാനും പുറത്താക്കി. അഫ്ഗാനിസ്ഥാന്റെ 2.84 റണ്‍റേറ്റിനെതിരേ ശ്രീലങ്കയ്ക്ക് നേടാനായത് 2.82 റണ്‍റേറ്റായിരുന്നു. ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍ 34 റണ്‍സ് എടുത്ത നായകന്‍ ദുനിത് വാലലാഗേയായിരുന്നു. ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍ ഐസിസിയുടെ ഏതെങ്കിലും ഒരു ടൂര്‍ണമെന്റിലെങ്കിലും സെമി ഫൈനലില്‍ കളിക്കുന്നത്.

Latest Stories

ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍; ആക്രമണം ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ

എം സ്വരാജ് നിലകൊള്ളുന്നത് മത സൗഹാര്‍ദ്ദത്തിന് വേണ്ടി; പ്രസ്ഥാനത്തെ വഞ്ചിച്ച വ്യക്തിക്ക് മറുപടി നല്‍കാനുള്ള അവസരമാണ് ഉപതിഞ്ഞെടുപ്പെന്ന് എംഎ ബേബി

നാലാമത് നാടക് എ ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭപുരസ്‌കാരം സജി തുളസിദാസിന്

ടെഹ്‌റാന്‍ ഉടന്‍ ആക്രമിക്കും, സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല; എത്രയും വേഗം നഗരം വിടാന്‍ ആവശ്യപ്പെട്ട് ബെഞ്ചമിന്‍ നെതന്യാഹു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി; വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം

യുവരാജ് ഉൾപ്പെടെ ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചു, ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു, ​ഗുരുതര ആരോപണങ്ങളുമായി യോ​ഗ്രാജ് സിങ്

'മുന്ന' പ്രയോഗം ലക്ഷ്യം വെച്ചത് ജോർജ്ജ് കുര്യനെ, സുരേഷ് ഗോപി പെട്ടുപോയതാണ്; തുറന്ന് പറഞ്ഞ് ജോൺ ബ്രിട്ടാസ്

ഈ വലയം’ ഫിലിം- കുട്ടിക്കാലത്തിൻ്റെ നന്മകൾ അസ്തമിക്കുകയാണോ?

പിവി അന്‍വറിനെ യുഡിഎഫ് റോഡിലിട്ട് പോയി; എല്‍ഡിഎഫ് വേണ്ടരീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് എ വിജയരാഘവന്‍

പത്ത് തലയാ തനി രാവണൻ! ബുംറ മാത്രമാണ് അവന് മുന്നിലുളളത്, എല്ലാ ടീമിനും ഭീഷണിയായ ലോകോത്തര പേസറെ കുറിച്ച് മൈക്കൽ‌ വോൺ