സർഫ്രാസും, പന്തും മണിക്കൂറുകളോളം ചെയ്യ്ത അദ്ധ്വാനം മിനിറ്റുകൾ കൊണ്ട് തകർത്തത് അവന്മാർ; താരങ്ങൾക്കെതിരെ വൻവിമർശനം

ന്യുസിലന്ഡിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ രാജകീയ തിരിച്ച് വരവ് ഇന്ത്യ നടത്തിയെങ്കിലും അതിന് ഫലം കണ്ടില്ല. യുവ താരങ്ങളായ റിഷബ് പന്തിന്റെയും, സർഫ്രാസ് ഖാന്റെയും തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിൽ ഇന്ത്യ 400 കടത്തിയെങ്കിലും പുറകെ വന്ന ബാറ്റ്‌സ്മാന്മാർ പദ്ധതികൾ തകർത്തു. കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ എന്നിവരുടെ മോശമായ ബാറ്റിംഗ് പ്രകടനം കാരണം ഇന്ത്യ ലീഡ് സ്കോർ നേടിയത് വെറും 107 റൺസ് മാത്രമായിരുന്നു.

കെ എൽ രാഹുൽ (16 പന്തിൽ 12 റൺസ്), രവീന്ദ്ര ജഡേജ (15 പന്തിൽ 5 റൺസ്) മാത്രമാണ് നേടിയത്. പുറകെ വന്ന രവിചന്ദ്രൻ അശ്വിൻ 24 പന്തിൽ 15 റൺസ് നേടി പൊരുതാൻ ശ്രമിച്ചെങ്കിലും പിടിച്ച് നിൽക്കാനായില്ല. ഇതോടെ ഇന്ത്യ കൂറ്റൻ ലീഡ് സ്കോർ ഉയർത്തും എന്ന പ്രതീക്ഷയും മങ്ങി. താരങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. അടുത്ത മത്സരത്തിൽ ജഡേജയ്ക്ക് അവസരം നൽകിയാലും രാഹുലിന്റെ സീറ്റ് തെറിക്കും എന്നത് ഉറപ്പാണ്.

നാളെയാണ് ആദ്യ ടെസ്റ്റിന്റെ അവസാന ദിവസം. രണ്ടാം ഇന്നിങ്സിന് വേണ്ടി ന്യുസിലാൻഡ് ഇറങ്ങിയെങ്കിലും ജസ്പ്രീത് ബുമ്രയുടെ നാല് പന്തുകൾ മാത്രമേ കളിക്കാൻ സാധിച്ചൊള്ളു. മഴക്കാർ മൂലം പന്തിന് തെളിച്ചം ഇല്ലാത്തത്‌ കൊണ്ട് ന്യുസിലാൻഡ് ഓപ്പണർമാർ കളം വിട്ടു. എന്നാൽ അതിൽ രോഹിത് ശർമ്മ എതിർക്കുകയും അമ്പയർമാരോട് സംസാരിക്കുകയും ചെയ്തു. പക്ഷെ ഫലം ഉണ്ടായില്ല ആദ്യ ഓവർ പൂർത്തിയാകാൻ സാധിക്കാതെ ഇന്നത്തെ ദിവസം കളി അവസാനിച്ചു.

മഴയുടെ അന്തരീക്ഷത്തിൽ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമാകാനുള്ള സാധ്യത കൂടുതലാണ്. വളരെ പെട്ടന്ന് തന്നെ ന്യുസിലാൻഡിന്റെ വിക്കറ്റുകൾ പോകും എന്ന പേടി കൊണ്ടാണ് താരങ്ങൾ നാല് പന്തുകൾ മാത്രം നേരിട്ട് ഓവർ പൂർത്തിയാകാതെ മടങ്ങിയത്. നാളത്തെ ദിവസം ഇന്ത്യക്ക് നിർണായകമാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക