കാത്ത് കാത്ത് അവസരം ലഭിച്ചപ്പോള്‍ കളിക്കാന്‍ മൂഡില്ല; സഞ്ജു നാണംകെട്ട റെക്കോഡില്‍

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര സഞ്ജു സാംസണിന് തികച്ചും മോശമാണ്. ആദ്യ മത്സരത്തില്‍ ബെഞ്ചിലായ ശേഷം, രണ്ടാം മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായി താരം ഇറങ്ങി. എന്നാല്‍ വലംകൈയ്യന്‍ ബാറ്റര്‍ ഗോള്‍ഡന്‍ ഡക്കിന് പുറത്തായി. എന്നിരുന്നാലും, സന്ദര്‍ശകര്‍ മത്സരത്തില്‍ 7 വിക്കറ്റിന് വിജയിച്ചതിനാല്‍ അത് മെന്‍ ഇന്‍ ബ്ലൂവിനെ ബാധിച്ചില്ല.

മൂന്നാമത്തെയും അവസാനത്തെയും ഗെയിമില്‍ ഗൗതം ഗംഭീറും സൂര്യകുമാര്‍ യാദവും ഒരു അവസരം കൂടി സഞ്ജുവിന് നല്‍കി. എന്നിട്ടും, നാല് പന്തുകള്‍ നേരിട്ടതിന് ശേഷം ബോളര്‍മാരെ ബുദ്ധിമുട്ടിക്കാതെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മടങ്ങി, ഫലം ഒന്നുതന്നെയായിരുന്നു. കീപ്പറായി 11 ഇന്നിംഗ്സുകളില്‍ നിന്ന് സഞ്ജു മൂന്ന് തവണ ഡക്കിന് പുറത്തായി. 54 ഇന്നിംഗ്സുകളില്‍ നാല് ഡക്കുകളുമായി പട്ടികയില്‍ ഒന്നാമതുള്ള ഋഷഭ് പന്തിന് തൊട്ടുപിന്നിലായി താരം എത്തി. ജിതേഷ് ശര്‍മ, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, എംഎസ് ധോണി എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റുള്ളവര്‍.

ടി20യില്‍ ഡബ്ല്യുകെയില്‍ ഏറ്റവും കൂടുതല്‍ ഡക്കുകള്‍ (ഇന്നിംഗ്‌സ്)

4 ഋഷഭ് പന്ത് (54)
3 സഞ്ജു സാംസണ്‍ (11)*
1 ജിതേഷ് ശര്‍മ്മ (7)
1 കെ എല്‍ രാഹുല്‍ (8)
1 ഇഷാന്‍ കിഷന്‍ (16)
1 എംഎസ് ധോണി (85)

2024 ലെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷേ റിഷഭ് പന്തിനാണ് ടീമില്‍ മുന്‍ഗണന ലഭിച്ചത്. സിംബാബ്വെയ്ക്കെതിരായ അഞ്ച് മത്സര ടി20 പരമ്പരയില്‍ സഞ്ജു കുറച്ച് ഗെയിമുകള്‍ കളിച്ചു, തന്റെ ക്ലാസ് കാണിച്ചു. എന്നാല്‍ ശ്രീലങ്കയ്ക്കെതിരെ അദ്ദേഹം പരാജയപ്പെട്ടു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു