'ഞാന്‍ വളരെ ഭാഗ്യവാനാണെന്ന് കരുതുന്നു'; സൂപ്പര്‍ ടീമിനെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് സനത് ജയസൂര്യ

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അവരുടെ പ്രധാന പരിശീലകന്‍ സനത് ജയസൂര്യയുടെ വരവിന് പിന്നാലെ മികച്ച പ്രകടനവുമായി ഈയിടെ തലക്കെട്ടുകളില്‍ ഇടംപിടിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മുഴുവന്‍ സമയ മുഖ്യ പരിശീലകനായി നിയമിതനായ ജയസൂര്യ ഇതിനോടകം ശ്രീലങ്കന്‍ ടീമിനെ അവിസ്മരണീയമായ നേട്ടങ്ങളിലേക്ക് നയിച്ചു. ന്യൂസിലന്‍ഡിനെതിരായ 1-2 ടി20 പരമ്പര തോല്‍വി ഒഴികെ, ജയസൂര്യയുടെ പരിശീലനത്തിന് കീഴില്‍ അവര്‍ മികച്ച പ്രകടനമാണ് നടത്തിയത്.

കഴിഞ്ഞ വര്‍ഷം ശ്രീലങ്കയുടെ നിരാശാജനകമായ ടി20 ലോകകപ്പിന് ശേഷം അവസാനിച്ച ക്രിസ് സില്‍വര്‍വുഡിന്റെ കാലാവധിയെ തുടര്‍ന്നാണ് ജയസൂര്യ പരിശീലക സ്ഥാനം ഏറ്റെടുത്തത്. സൂപ്പര്‍ 8-ലേക്ക് യോഗ്യത നേടുന്നതില്‍ ടീം പരാജയപ്പെട്ടു. തുടര്‍ന്ന് നേതൃസ്ഥാനത്ത് വലിയ മാറ്റം ആവശ്യമായിവന്നു. മുന്‍ ക്യാപ്റ്റന്‍ എന്ന നിലയിലും ശ്രീലങ്കയുടെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളെന്ന നിലയിലും ജയസൂര്യയെ ഈ റോളിലേക്ക് വലിയ അനുഭവം കൊണ്ടുവന്നു.

അദ്ദേഹത്തിന്റെ ആദ്യ അസൈന്‍മെന്റ് വെസ്റ്റ് ഇന്‍ഡീസിനെതിരായിരുന്നു, അതിനുശേഷം ഫലങ്ങള്‍ ശ്രദ്ധേയമാണ്. ന്യൂസിലന്‍ഡിനെതിരെ 2-0 ടെസ്റ്റ് പരമ്പര തൂത്തുവാരി, ഇന്ത്യയ്ക്കെതിരെ 2-0 ഏകദിന പരമ്പര വിജയം, ഇംഗ്ലണ്ടിനെതിരെ ചരിത്രപരമായ എവേ ടെസ്റ്റ് വിജയം ഇതോടെ ജയസൂര്യയുടെ സേവനം ശ്രീലങ്ക ഉറപ്പിച്ചു.

ഞാന്‍ കളിക്കാര്‍ക്ക് വളരെയധികം ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. അതിനാല്‍ അവര്‍ക്ക് അവരുടെ സ്വാഭാവിക ഗെയിം കളിക്കാന്‍ കഴിയും. എനിക്ക് നോക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണിത്, കാരണം അവരെ അനാവശ്യ സമ്മര്‍ദ്ദത്തിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- ജയസൂര്യ പറഞ്ഞു.

യുവ ടീമിനെ നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന കുമാര്‍ സംഗക്കാരയ്ക്കും ലസിത് മലിംഗയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഈ രണ്ടുപേരും അവര്‍ കൊണ്ടുവരുന്ന അനുഭവപരിചയം യുവതാരങ്ങള്‍ക്ക് വളരെ നിര്‍ണായകമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഞാന്‍ പരിശീലകനായപ്പോള്‍ മുതല്‍ അവര്‍ പങ്കാളികളായിരുന്നു, അതിനാല്‍ ഞാന്‍ വളരെ ഭാഗ്യവാനാണെന്ന് ഞാന്‍ കരുതുന്നു. കളിക്കാരെ ഉള്‍പ്പെടുത്തി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം സംഗയും മലിംഗയും എത്തി. അവരുടെ അന്താരാഷ്ട്ര അനുഭവം ഈ ആണ്‍കുട്ടികളിലേക്ക് കടന്നുവന്നത് നിര്‍ണായകമാണ്- ഇതിഹാസ താരം കൂട്ടിച്ചേര്‍ത്തു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു