'ഫീല്‍ഡിംഗ് പാളിയതിന് ലൈറ്റിനെ പഴിക്കുന്നോ..'; രച്ചിൻ രവീന്ദ്രയുടെ പരിക്കിൽ പിസിബിയെ ന്യായീകരിച്ച് സൽമാൻ ബട്ട്

ത്രിരാഷ്ട്ര പരമ്പരയ്ക്കിടെ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം രചിന്‍ രവീന്ദ്രയ്ക്കു പരുക്കേറ്റ സംഭവത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിന്തുണച്ച് മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. പന്ത് തെറ്റായി വിലയിരുത്തിയതാണ് താരത്തിന് പരിക്കേറ്റതിന് കാരണമെന്ന് ബട്ട് പറഞ്ഞു. കൂടാതെ പാകിസ്ഥാന്‍ ബോളര്‍മാരുടെ എക്‌സ്പ്രസ് പേസിനെ നന്നായി ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ നേരിട്ടല്ലോ എന്നും ബട്ട് ചോദിക്കുന്നു.

താല്‍പര്യമില്ലാത്ത ആളുകള്‍ക്ക് ഒരു കാര്യം മനസ്സിലാക്കിക്കൊടുക്കുന്നത് ബുദ്ധിമുട്ടാണ്. അത് അനാവശ്യമാണ്. ഈ എല്‍ഇഡി ലൈറ്റുകള്‍ പുതുതായി സ്ഥാപിച്ചതാണ്. അതിന് ഒരു കുഴപ്പവുമില്ല. 150 കിലോമീറ്ററിന് അടുത്തു വേഗതയുള്ള പന്തുകള്‍ നേരിട്ട് സിക്‌സറുകള്‍ പറത്തുമ്പോള്‍ ന്യൂസിലന്‍ഡ് താരങ്ങള്‍ക്ക് വെളിച്ചം പ്രശ്‌നമായിരുന്നില്ലേ?

കണക്കുകൂട്ടലുകള്‍ തെറ്റിയതുകൊണ്ടാണ് രചിന്‍ രവീന്ദ്രയ്ക്കു ക്യാച്ച് എടുക്കാന്‍ സാധിക്കാതിരുന്നത്. രചിന്‍ രവീന്ദ്ര തീര്‍ച്ചയായും മികച്ച ഫീല്‍ഡറാണ്. പക്ഷേ അദ്ദേഹത്തിന്റെ കാല്‍ വഴുതിയിട്ടുണ്ടാകാം. അതുകൊണ്ടാകും ക്യാച്ച് മിസ്സായിപ്പോയത്- സല്‍മാന്‍ ബട്ട് പറഞ്ഞു.

പാകിസ്ഥാനെതിരെ ലഹോറില്‍ നടന്ന മത്സരത്തിനിടെയാണ് രചിന് പരുക്കേറ്റത്. 37ാം ഓവറില്‍ ഖുഷ്ദില്‍ ഷാ ഉയര്‍ത്തി അടിച്ച ഷോട്ട് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രചിന് പരുക്കേറ്റത്. തലപൊട്ടി ചോരയൊലിക്കുന്ന അവസ്ഥയിലാണ് താരത്തെ മൈതാനത്തുനിന്ന് കൊണ്ടുപോയത്.

അതേസമയം, രചിന്‍ രവീന്ദ്രയുടെ പരുക്ക് ഗുരുതരമല്ലെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പിന്നീടു പ്രതികരിച്ചു. എന്നിരുന്നാലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ താരം കളിക്കാനിറങ്ങിയിരുന്നില്ല.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ