ഡി.ആര്‍.എസ് അന്ന് ഇന്ത്യയ്ക്ക് വിശ്വസനീയം, എന്നാല്‍ ഇന്ന് തെറ്റ്; കുറ്റപ്പെടുത്തി പാക് താരം

കേപ്ടൗണില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ മൂന്നാംദിനത്തിലെ ഡിആര്‍എസ് വിവാദത്തില്‍ പ്രതികരിച്ച് പാക് മുന്‍ സ്പിന്നര്‍ സഈദ് അജ്മല്‍. 2011ലെ ലോക കപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിക്കറ്റ് ഇതുപോലെ ഇന്ത്യയ്ക്ക് ദാനം കിട്ടിയിരുന്നെന്നും അന്ന് ഡിആര്‍എസ് കിറുകൃത്യമെന്ന് പറഞ്ഞ ഇന്ത്യ ഇന്ന് എന്തുകൊണ്ടത് മാറ്റിപറയുന്നെന്നും അജ്മല്‍ ചോദിച്ചു.

‘കേപ്ടൗണ്‍ ടെസ്റ്റിലെ ഡീന്‍ എല്‍ഗറുടെ റിവ്യു ഞാന്‍ ഒരുപാട് തവണ കണ്ടു. അതു കണ്ടാല്‍ ബോള്‍ സ്റ്റംപിന് മുകളിലൂടെ പോവുമെന്ന് ആരും തന്നെ പറയില്ല. പന്ത് എല്‍ഗറുടെ കാല്‍മുട്ടിന് താഴെയാണ് കൊണ്ടത്, അദ്ദേഹം ഔട്ടുമാണ്. പക്ഷെ എന്തിനാണ് ഇന്ത്യന്‍ ടീം ചോദ്യങ്ങളുന്നയിക്കുന്നത്?’

Saeed Ajmal Recalls Sachin Tendulkar's 'Controversial' DRS Decision In 2011 WC, Takes A Dig At Indian Team

‘2011ലെ ഏകദിന ലോക കപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരായ എല്‍ബിഡബ്ല്യു തീരുമാനം ഇതുപോലെ ഡിഎര്‍എസിനൊടുവില്‍ നിഷേധിക്കപ്പെട്ടിരുന്നു. അന്നു ഇന്ത്യ പറഞ്ഞത് ഡിആര്‍എസ് വിശ്വസനീയവും കൃത്യവുമായ സാങ്കേതികവിദ്യയാണെന്നായിരുന്നു പറഞ്ഞത്. പിന്നെ ഇപ്പോള്‍ എന്തിനാണ് ഡിആര്‍എസ് സാങ്കേതികവിദ്യ വിശ്വസനീയവും ശരിയുമല്ലെന്നു പറയുന്നത്. വിധി നിങ്ങള്‍ നിങ്ങള്‍ക്കു എതിരായി ഒന്ന ഒരൊറ്റ കാരണം കൊണ്ടാണത്’ അജ്മല്‍ പറഞ്ഞു.

2011ലെ ലോക കപ്പില്‍ 27 ബോളില്‍ 23 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു സച്ചിനെ അജ്മല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. അമ്പയര്‍ ഔട്ട് നല്‍കിയെങ്കിലും സച്ചിന്‍ റിവ്യു വിളിച്ചു. ബോള്‍ ട്രാക്കിംഗില്‍ പന്ത് ലെഗ് സ്റ്റംപിന് തൊട്ടു, തൊട്ടില്ലയെന്ന തരത്തില്‍ കടന്നുപോവുന്നതായി കണ്ടതോടെ തേര്‍ഡ് അമ്പയര്‍ നോട്ടൗട്ട് നല്‍കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ