'ഡ്രെസിംഗ് റൂമില്‍ ലാപ്ടോപ്പിന് എന്ത് കാര്യം?'; സച്ചിന്‍ അന്ന് ചോദിച്ചത്

ക്രിക്കറ്റില്‍ സാങ്കേതികവിദ്യ കൊണ്ടുവന്ന മാറ്റങ്ങള്‍ ഓര്‍മ്മിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 2002ല്‍ ആരോ ഒരു ലാപ്ടോപ്പ് ഡ്രെസിംഗ് റൂമില്‍ കൊണ്ടുവന്നപ്പോള്‍ ഇവിടെ അതിന്റെ ആവശ്യമെന്തെന്ന് തിരക്കിയ ആളാണ് താനെന്ന് സച്ചിന്‍ വെളിപ്പെടുത്തി.

‘സാങ്കേതികവിദ്യ എല്ലാം മാറ്റിമറിച്ചു. 2002ല്‍ ഡ്രെസിംഗ് റൂമില്‍ ആരോ ഒരു ലാപ്ടോപ്പ് കൊണ്ടുവന്നു. ഡ്രെസിംഗ് റൂമില്‍ ലാപ്ടോപ്പിനെന്ത് കാര്യമെന്ന് അപ്പോള്‍ ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു. ആ കാലത്ത് നിന്ന് ഏറെ മുന്നോട്ടു പോയി. ഇന്ന് ഇന്ത്യന്‍ ടീമിന്റെ കളിമികവ് രൂപപ്പെടുത്തുന്നതില്‍ സാങ്കേതികവിദ്യ സുപ്രധാനപങ്ക് വഹിക്കുന്നുണ്ട്. കളിക്കാര്‍ക്ക് അവരുടെ പിഴവുകള്‍ മനസ്സിലാക്കാന്‍ സാങ്കേതികവിദ്യ സഹായിക്കുന്നു.’

‘പുതിയ കാര്യങ്ങള്‍ സ്വീകരിക്കാന്‍ പഠിച്ചാല്‍ മാത്രമേ എല്ലാ സാഹചര്യങ്ങളോടും നമുക്ക് പൊരുത്തപ്പെടാന്‍ സാധിക്കുകയുള്ളൂ. ടീം മീറ്റുകള്‍ ഇപ്പോള്‍ പഴയ പോലെയല്ല, കഴിഞ്ഞ കളിയുടെ ഓര്‍മ്മയില്‍ മാത്രം അവലോകനം നടത്തിയ ടീം മീറ്റുകളില്‍ നിന്ന് ഒരുപാട് മാറി’ സച്ചിന്‍ പറഞ്ഞു.

Latest Stories

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു