കരഞ്ഞിട്ട് സച്ചിൻ കേട്ടില്ല പക്ഷേ കേൾക്കേണ്ടവർ കേട്ടു, കാംബ്ലിക്ക് ജോലി ഓഫർ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി, ജോലിയില്ലാതെ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ക്രിക്കറ്റിൽ അസൈൻമെന്റുകൾ തേടുന്നു എന്ന വാർത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. 1990 കളുടെ തുടക്കത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ഹോട് സബ്ജെക്ട് ആയ താരങ്ങളിൽ ഒരാളായ കാംബ്ലി തന്റെ കരിയറിന് ആവേശകരമായ തുടക്കം കുറിച്ചു. തന്റെ കരിയറിലെ ആദ്യ ഏഴ് ടെസ്റ്റുകളിൽ രണ്ട് ഇരട്ട സെഞ്ച്വറികൾ ഉൾപ്പെടെ 113.29 ശരാശരിയിൽ 793 റൺസാണ് കാംബ്ലി നേടിയത്. എന്നാൽ ജീവിതശൈലിയിൽ മാറ്റങ്ങൾ കാംബ്ലിയുടെ കരിയർ മാറ്റിമറിച്ചു. ജീവിതത്തിലെ ഇരുണ്ട കാലത്ത് നിന്നും കരകയറിയ സമയത്ത് താരത്തിന്റെ കരിയർ അവസാനിച്ചിരുന്നു.

ഇപ്പോഴിതാ ജീവിക്കാൻ ക്രിക്കറ്റിന്റെ ഏതെങ്കിലും ഒരു മേഖലയിൽ ജോലി നോക്കിയ താരത്തിന് സഹ്യാദ്രി ഇൻഡസ്ട്രി ഗ്രൂപ്പിന്റെ ഫിനാൻസ് വിഭാഗത്തിലാണ് മാസം ഒരു ലക്ഷം രൂപ ശമ്പളത്തിൽ ജോലി വാഗ്ദാനം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. ബിസിസിഐയിൽ നിന്ന് കിട്ടുന്ന 30000 രൂപയാണ് ആകെ കിട്ടുന്ന വരുമാനമാർഗമെന്ന് താരം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്.

“എനിക്ക് അസൈൻമെന്റുകൾ ആവശ്യമാണ്, അവിടെ എനിക്ക് ചെറുപ്പക്കാർക്കൊപ്പം പ്രവർത്തിക്കാൻ കഴിയും. മുംബൈ അവരുടെ മുഖ്യ പരിശീലകനായി അമോലിനെ (മുജുംദാറിനെ) നിലനിർത്തിയിട്ടുണ്ടെന്ന് എനിക്കറിയാം, എന്നാൽ എവിടെയെങ്കിലും എന്നെ ആവശ്യമെങ്കിൽ ഞാൻ അവിടെയുണ്ട്. ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്, ഞങ്ങൾ ഒരു മികച്ച ടീമായിരുന്നു. അതാണ് അവർ [ഇപ്പോഴത്തെ മുംബൈ ടീം] ഒരു ടീമായി കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ഞാൻ MCA [മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ] സഹായം തേടുകയായിരുന്നു.

ഞാൻ CIC [ക്രിക്കറ്റ് ഇംപ്രൂവ്‌മെന്റ് കമ്മിറ്റി] യിൽ എത്തി, പക്ഷേ അത് ഒരു ഹോണററി ജോലി മാത്രം ആയിരുന്നു. ഒരു സഹായത്തിനായാണ് ഞാൻ MCA യിൽ പോയത്, എനിക്ക് നോക്കാൻ ഒരു കുടുംബമുണ്ട്, ഞാൻ MCA യോട് പലതവണ പറഞ്ഞിട്ടുണ്ട്, നിങ്ങൾക്ക് എന്നെ വേണമെങ്കിൽ അത് വാങ്കഡെ സ്റ്റേഡിയത്തിലായാലും BKC യിലായാലും ഞാൻ അവിടെയുണ്ട്, മുംബൈ ക്രിക്കറ്റ് എനിക്ക് ഒരുപാട് തന്നിട്ടുണ്ട്. . ഈ ഗെയിമിനോട് ഞാൻ എന്റെ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നു.” ഇതാണ് കാംബ്ലി പറഞ്ഞത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ