RR VS GT: അത് വരെ എല്ലാം ഒകെ ആയിരുന്നു, പക്ഷെ ഒറ്റ മണ്ടത്തരം കൊണ്ട് എല്ലാം നശിപ്പിച്ച് സഞ്ജു; വിമർശനം ശക്തം

സഞ്ജു സാംസൺ അത് വരെ എല്ലാം നന്നായി ചെയ്തു, എന്നാൽ ചെറിയ ഒരു മണ്ടത്തരം, ചെറിയ ഒരു അലസത ഇവ രണ്ടും കൊണ്ട് നശിപ്പിച്ചത് ഒരു സുവർണനേട്ടം തന്നെയാണെന്ന് പറയാം. നടന്നുകൊണ്ടിരിക്കുന്ന ഗുജറാത്തുമായിട്ടുള്ള മത്സരത്തിലാണ് എതിരാളി ഉയർത്തിയ കൂറ്റൻ ലക്ഷ്യത്തിന് മുന്നിൽ പകച്ചു നിന്ന് പോയ ടീമിനെ രക്ഷിച്ചെടുക്കാനുള്ള ഉത്തരവാദിത്വം ഉള്ള സഞ്ജു ചെറിയ ഒരു മണ്ടത്തരം കൊണ്ട് ടീമിനെ വിജയത്തിലേക്ക് എത്തിക്കാനുള്ള സുവർണാവസരം നശിപ്പിച്ചത്. 28 പന്തിൽ 41 റൺ എടുത്ത സഞ്ജു പ്രസീദ് കൃഷ്ണയുടെ പന്തിലാണ് പുറത്തായത്.

ടോസ് നഷ്ടപെട്ട ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തിൽ 217 റൺസാണ് അടിച്ചെടുത്തത്. 53 പന്തിൽ 83 റൺസെടുത്ത സായ് സുദർശനാണ് ഗുജറാത്തിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ജോസ് ബട്‌ലർ (25 പന്തിൽ 36), ഷാരുഖ് ഖാൻ (20 പന്തിൽ 36) എന്നിവർ നിർണായക പ്രകടനം പുറത്തെടുത്തു. രാജസ്ഥാന് വേണ്ടി തുഷാർ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ഓപ്പണർമാരായ സഞ്ജു- ജയ്‌സ്വാൾ സഖ്യത വിശ്വസിച്ച രാജസ്ഥാന് തെറ്റി. കഴിഞ്ഞ മത്സരത്തിൽ നന്നായി കളിച്ച ജയ്‌സ്വാൾ (6 ) വമ്പൻ ഷോട്ട് കളിക്കാൻ ശ്രമിച്ച് അർഷദ് ഖാന്റെ പന്തിൽ മടങ്ങി. ശേഷം സഞ്ജുവിനൊപ്പം എത്തിയ നിതീഷ് റാണ (1 ) മുഹമ്മദ് സിറാജ് മടക്കിയതോടെ ടീം അപകടം മണത്തു. എന്നാൽ യുവതാരം റയാൻ പരാഗ് സഞ്ജുവുമൊത്ത് നല്ല ഒരു കൂട്ടുകെട്ട് ഉണ്ടാക്കാൻ ശ്രമിച്ചു. എന്നാൽ വ്യക്തിഗത സ്കോർ 26 ൽ നിൽക്കെ കുൽവന്ത് എന്ന ഇമ്പാക്ട് സബ് താരത്തിന് മുന്നിൽ മടങ്ങിയതോടെ രാജസ്ഥാൻ പ്രതീക്ഷ മങ്ങിയതാണ്. പക്ഷെ തുടക്കം മുതൽ വലിയ ആവേശത്തിൽ പോകാതെ ക്ലാസായി കളിക്കുക ആയിരുന്ന സഞ്ജു അപ്പോഴും ക്രീസിൽ ഉണ്ടായിരുന്നു.

വമ്പനടിക്കാരനായ ഷിംറോൺ ഹേറ്റ്മെയർ സഞ്ജുവിന് കൂട്ടായി എത്തിയതോടെ ഒരേ സമയത്ത് ക്ലാസും മാസമായി കളിക്കുന്ന താരങ്ങൾ ക്രീസിൽ ഉണ്ടെന്നായി രാജസ്ഥാൻ പ്രതീക്ഷ, കൂട്ടുകെട്ട് നന്നായി മുന്നേറുന്നതിനിടെ രാജസ്ഥാൻ ബോളിങ് ഏറ്റവും വീക്ക് ലിങ്ക് ആയ പ്രസീദ് കൃഷ്ണക്ക് എതിരെ അനാവശ്യ ഷോട്ട് കളിച്ച സഞ്ജു സാംസൺ സായി കിഷോറിന് ക്യാച്ചായി മടങ്ങുമ്പോൾ ഇതിന് ആണോ സഞ്ജു നിങ്ങൾ ഇത്രയും നേരവും ക്ഷമ കാണിച്ചത് എന്നാണ് ആരാധകർ ചോദിച്ചത്.

ടീം മൊത്തം ദുരന്തമായപ്പോൾ ഇന്ന് ടീമിനെ വിജയിപ്പിച്ചിരുന്നു എങ്കിൽ സഞ്ജുവിന് തന്റെ കരിയറിൽ കാണിക്കാൻ എടുത്ത് കാണിക്കാൻ പറ്റിയ നേട്ടമായി ഇന്നത്തെ മത്സരം മാറുമായിരുന്നു എന്ന് ഉറപ്പാണ്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം