RR VS CSK: വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ, തുടർച്ചയായ രണ്ടാം മത്സരത്തിലും ദുരന്തമായി സഞ്ജു; ഈ പോക്ക് പോയാൽ ഇനി ഇന്ത്യൻ ടീം സ്വപ്നത്തിൽ കാണാം

രാജസ്ഥാൻ റോയൽസിനെ ഐപിഎൽ കിരീടം നേട്ടത്തിലേക്ക് നയിച്ചാലും സഞ്ജു സാംസണിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത കുറവാണെന്ന് ഇന്ത്യൻ മുൻ സെലക്ടർ ശരൺദീപ് സിംഗ് പറഞ്ഞത് ശരിയായില്ല എന്നൊക്കെ ആരാധകർ അന്ന് പറഞ്ഞിരുന്നു . മുമ്പ് കിട്ടിയ അവസരങ്ങളിൽ സഞ്ജുവിന് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ലെന്നും ഐപിഎൽ കിരീട നേട്ടത്തേക്കാൾ വ്യക്തിഗത പ്രകടനമാണ് ടീം സെലക്ഷനിൽ പ്രധാനമെന്നും ശരൺദീപ് പറഞ്ഞു. അന്ന് അദ്ദേഹത്തെ സഞ്ജുവിനെ കുറ്റം പറഞ്ഞതിന്റെ പേരിൽ പലരും ട്രോളിയിരുന്നു. പക്ഷെ ഒന്ന് ആലോചിച്ച് നോക്കിയാൽ അദ്ദേഹം പറഞ്ഞത് ശരിയല്ലേ?

ഐപിഎൽ കിരീടം പ്രധാനമാണ്. പക്ഷേ അത് ഇന്ത്യൻ ടീമിലേക്ക് നയിക്കണമെന്നില്ല. ഒരു സീസണിൽ കുറഞ്ഞത് 700-800 റൺസെങ്കിലും സ്‌കോർ ചെയ്താൽ തീർച്ചയായും ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഞാൻ അടക്കം സെലക്ടർമാരായിരിക്കുമ്പോഴാണ് സഞ്ജു സാംസണ് ടി20യിൽ ഓപ്പണറായി അവസരം ലഭിച്ചത്. എന്നാൽ അന്ന് സഞ്ജുവിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. സഞ്ജു മങ്ങിയപ്പോൾ മറ്റ് ചില വിക്കറ്റ് കീപ്പർ-ബാറ്റർമാർ മിന്നുന്ന ഫോമിലേക്ക് ഉയർന്നു. അടുത്തിടെ ഇഷാൻ കിഷൻ ഇരട്ട സെഞ്ച്വറി നേടി.” അങ്ങനെയാണ് മുൻ സെലെക്ടർ പറഞ്ഞത്.

അന്ന് നമ്മൾ അദ്ദേഹത്തെ കുറ്റപ്പെടുത്തി. അസൂയ ആണെന്ന് പറഞ്ഞു. ഇപ്പോൾ സഞ്ജുവിനെ സംബന്ധിച്ച് പല വർഷങ്ങളിലും നമ്മൾ കണ്ട അതെ കുഴപ്പം വീണ്ടും കാണുന്നു. സ്ഥിരത കുറവ് തന്നെ, ഈ സ്ഥിരത കുറവ് അയാളെ പലപ്പോഴും തളർത്തിയിട്ടുണ്ട്. നന്നായി തുടങ്ങും, പിന്നെ മങ്ങും, പിന്നെ തിളങ്ങും, മങ്ങും അങ്ങനെയാണ് കാര്യങ്ങൾ. ഇന്ത്യൻ ജേഴ്സിയിൽ നിലവിൽ ടി 20 യിൽ മാത്രം അവസരം കിട്ടുന്ന സാഹചര്യത്തിൽ സഞ്ജുവിന് ആ ഫോർമാറ്റിൽ തന്നെ വമ്പൻ മത്സരമാണ് നേരിടുന്നത്. രാഹുലും ഇഷാനും പന്തും ജിതേഷും അടക്കമുള്ള വിക്കറ്റ് കീപ്പർമാരോട് മത്സരിക്കുമ്പോൾ അതിൽ പന്ത് മാത്രമാണ് നിലവിൽ താരത്തിന് വെല്ലുവിളി അല്ലാത്തത് എന്ന് പറയാം.

ഈ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വരുമ്പോൾ സഞ്ജു പരിക്കിന്റെ ബുദ്ധിമുട്ടിലാണ് കളിക്കുന്നത്. അതിനാൽ തന്നെ ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജുവിന് പകരം പരാഗ് ടീമിനെ നയിക്കുന്നു. ബാറ്റിങ് മാത്രം തുടരാൻ ബിസിസിഐ അനുമത്ഹയി നൽകിയ സാഹചര്യത്തിൽ സഞ്ജു നിലവിൽ ഇമ്പാക്ട് താരമായിട്ടാണ് ഇറങ്ങുക. ആദ്യ മത്സരത്തിൽ ഹൈദരാബാദിനെതിരെ 37 പന്തിൽ 66 റൺ നേടി തിളങ്ങിയിരുന്നു. ഏത് സീസൺ തുടങ്ങിയാലും ആദ്യ മത്സരത്തിൽ തിളങ്ങുന്ന സഞ്ജു രണ്ടാം മത്സരത്തിൽ കൊൽക്കത്തയ്ക്ക് എതിരെ വെറും 13 റൺ മാത്രമെടുത്ത് മടങ്ങിയിരുന്നു .

ഇന്ന് മൂന്നാം മത്സരത്തിൽ ലീഗിലെ ദുർബല ബോളിങ് യൂണിറ്റ് ഉള്ള ചെന്നൈക്ക് എതിരെ കളിക്കുമ്പോൾ മികച്ച തുടക്കം കിട്ടിയെങ്കിലും 16 പന്തിൽ 20 റൺ എടുത്ത് സഞ്ജു മടങ്ങി. നൂർ അഹമ്മദിന്റെ പന്തിൽ ലോങ്ങ് ഓഫിലേക്ക് ഷോട്ട് കളിച്ച സഞ്ജുവിന് പിഴച്ചു. ടൈമിംഗ് തെറ്റി രചിന്ത രവീന്ദ്രയുടെ ക്യാച്ചിൽ ഇന്നിംഗ്സ് അവസാനിച്ചു. ഇഷാനും പന്തും രാഹുലും അടക്കമുള്ള താരങ്ങൾ നടത്തുന്ന മോശം പ്രകടനത്തിന്റെ ഗുണം എടുക്കാൻ സഞ്ജുവിന് സാധിക്കണം.

എന്തായാലും സ്ഥിരതയൊക്കെ ആവശ്യമുണ്ടോ എന്ന് ചോദിക്കുന്ന ആളുകളോട് പറയുന്നു – ഇഷാനും രാഹുലും ശ്രേയസും അടക്കം മത്സരം നൽകുന്ന ഒരു ടീമിൽ സ്ഥിരത ഒരു കോമഡിയല്ല എന്ന് പറയുന്നു.

Latest Stories

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്