RR VS CSK: വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ, തുടർച്ചയായ രണ്ടാം മത്സരത്തിലും ദുരന്തമായി സഞ്ജു; ഈ പോക്ക് പോയാൽ ഇനി ഇന്ത്യൻ ടീം സ്വപ്നത്തിൽ കാണാം

രാജസ്ഥാൻ റോയൽസിനെ ഐപിഎൽ കിരീടം നേട്ടത്തിലേക്ക് നയിച്ചാലും സഞ്ജു സാംസണിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത കുറവാണെന്ന് ഇന്ത്യൻ മുൻ സെലക്ടർ ശരൺദീപ് സിംഗ് പറഞ്ഞത് ശരിയായില്ല എന്നൊക്കെ ആരാധകർ അന്ന് പറഞ്ഞിരുന്നു . മുമ്പ് കിട്ടിയ അവസരങ്ങളിൽ സഞ്ജുവിന് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ലെന്നും ഐപിഎൽ കിരീട നേട്ടത്തേക്കാൾ വ്യക്തിഗത പ്രകടനമാണ് ടീം സെലക്ഷനിൽ പ്രധാനമെന്നും ശരൺദീപ് പറഞ്ഞു. അന്ന് അദ്ദേഹത്തെ സഞ്ജുവിനെ കുറ്റം പറഞ്ഞതിന്റെ പേരിൽ പലരും ട്രോളിയിരുന്നു. പക്ഷെ ഒന്ന് ആലോചിച്ച് നോക്കിയാൽ അദ്ദേഹം പറഞ്ഞത് ശരിയല്ലേ?

ഐപിഎൽ കിരീടം പ്രധാനമാണ്. പക്ഷേ അത് ഇന്ത്യൻ ടീമിലേക്ക് നയിക്കണമെന്നില്ല. ഒരു സീസണിൽ കുറഞ്ഞത് 700-800 റൺസെങ്കിലും സ്‌കോർ ചെയ്താൽ തീർച്ചയായും ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഞാൻ അടക്കം സെലക്ടർമാരായിരിക്കുമ്പോഴാണ് സഞ്ജു സാംസണ് ടി20യിൽ ഓപ്പണറായി അവസരം ലഭിച്ചത്. എന്നാൽ അന്ന് സഞ്ജുവിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. സഞ്ജു മങ്ങിയപ്പോൾ മറ്റ് ചില വിക്കറ്റ് കീപ്പർ-ബാറ്റർമാർ മിന്നുന്ന ഫോമിലേക്ക് ഉയർന്നു. അടുത്തിടെ ഇഷാൻ കിഷൻ ഇരട്ട സെഞ്ച്വറി നേടി.” അങ്ങനെയാണ് മുൻ സെലെക്ടർ പറഞ്ഞത്.

അന്ന് നമ്മൾ അദ്ദേഹത്തെ കുറ്റപ്പെടുത്തി. അസൂയ ആണെന്ന് പറഞ്ഞു. ഇപ്പോൾ സഞ്ജുവിനെ സംബന്ധിച്ച് പല വർഷങ്ങളിലും നമ്മൾ കണ്ട അതെ കുഴപ്പം വീണ്ടും കാണുന്നു. സ്ഥിരത കുറവ് തന്നെ, ഈ സ്ഥിരത കുറവ് അയാളെ പലപ്പോഴും തളർത്തിയിട്ടുണ്ട്. നന്നായി തുടങ്ങും, പിന്നെ മങ്ങും, പിന്നെ തിളങ്ങും, മങ്ങും അങ്ങനെയാണ് കാര്യങ്ങൾ. ഇന്ത്യൻ ജേഴ്സിയിൽ നിലവിൽ ടി 20 യിൽ മാത്രം അവസരം കിട്ടുന്ന സാഹചര്യത്തിൽ സഞ്ജുവിന് ആ ഫോർമാറ്റിൽ തന്നെ വമ്പൻ മത്സരമാണ് നേരിടുന്നത്. രാഹുലും ഇഷാനും പന്തും ജിതേഷും അടക്കമുള്ള വിക്കറ്റ് കീപ്പർമാരോട് മത്സരിക്കുമ്പോൾ അതിൽ പന്ത് മാത്രമാണ് നിലവിൽ താരത്തിന് വെല്ലുവിളി അല്ലാത്തത് എന്ന് പറയാം.

ഈ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വരുമ്പോൾ സഞ്ജു പരിക്കിന്റെ ബുദ്ധിമുട്ടിലാണ് കളിക്കുന്നത്. അതിനാൽ തന്നെ ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജുവിന് പകരം പരാഗ് ടീമിനെ നയിക്കുന്നു. ബാറ്റിങ് മാത്രം തുടരാൻ ബിസിസിഐ അനുമത്ഹയി നൽകിയ സാഹചര്യത്തിൽ സഞ്ജു നിലവിൽ ഇമ്പാക്ട് താരമായിട്ടാണ് ഇറങ്ങുക. ആദ്യ മത്സരത്തിൽ ഹൈദരാബാദിനെതിരെ 37 പന്തിൽ 66 റൺ നേടി തിളങ്ങിയിരുന്നു. ഏത് സീസൺ തുടങ്ങിയാലും ആദ്യ മത്സരത്തിൽ തിളങ്ങുന്ന സഞ്ജു രണ്ടാം മത്സരത്തിൽ കൊൽക്കത്തയ്ക്ക് എതിരെ വെറും 13 റൺ മാത്രമെടുത്ത് മടങ്ങിയിരുന്നു .

ഇന്ന് മൂന്നാം മത്സരത്തിൽ ലീഗിലെ ദുർബല ബോളിങ് യൂണിറ്റ് ഉള്ള ചെന്നൈക്ക് എതിരെ കളിക്കുമ്പോൾ മികച്ച തുടക്കം കിട്ടിയെങ്കിലും 16 പന്തിൽ 20 റൺ എടുത്ത് സഞ്ജു മടങ്ങി. നൂർ അഹമ്മദിന്റെ പന്തിൽ ലോങ്ങ് ഓഫിലേക്ക് ഷോട്ട് കളിച്ച സഞ്ജുവിന് പിഴച്ചു. ടൈമിംഗ് തെറ്റി രചിന്ത രവീന്ദ്രയുടെ ക്യാച്ചിൽ ഇന്നിംഗ്സ് അവസാനിച്ചു. ഇഷാനും പന്തും രാഹുലും അടക്കമുള്ള താരങ്ങൾ നടത്തുന്ന മോശം പ്രകടനത്തിന്റെ ഗുണം എടുക്കാൻ സഞ്ജുവിന് സാധിക്കണം.

എന്തായാലും സ്ഥിരതയൊക്കെ ആവശ്യമുണ്ടോ എന്ന് ചോദിക്കുന്ന ആളുകളോട് പറയുന്നു – ഇഷാനും രാഹുലും ശ്രേയസും അടക്കം മത്സരം നൽകുന്ന ഒരു ടീമിൽ സ്ഥിരത ഒരു കോമഡിയല്ല എന്ന് പറയുന്നു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി