2025 ഐപിഎലില്‍ രോഹിത് ആ ടീമിനെ നയിച്ചു കാണാന്‍ ആഗ്രഹിക്കുന്നു; ആരാധകരെ ആവേശത്തിലാക്കി റായിഡു, മുംബൈ നിന്നുവിറയ്ക്കും

ഈ വര്‍ഷം ഐപിഎല്ലില്‍ രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി നിലനിര്‍ത്തേണ്ടതായിരുന്നുവെന്ന് ഇന്ത്യന്‍ മുന്‍ താരം അമ്പാട്ടി റായിഡു. എംഐയുമായുള്ള തന്റെ കാലാവധി അവസാനിച്ചതിന് ശേഷം 2025ല്‍ രോഹിത് സിഎസ്‌കെയെ നയിക്കുന്നത് കാണാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.

2025ലെ ഐപിഎല്ലില്‍ രോഹിത് ശര്‍മ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എംഎസ് ധോണി വിരമിക്കുകയാണെങ്കില്‍ രോഹിത്തിനു അവരെ നയിക്കാനും സാധിക്കും- റായിഡു ന്യൂസ് 24 സ്പോര്‍ട്സിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എക്കാലത്തെയും മികച്ച ബാറ്ററിനെക്കുറിച്ച് ചോദിച്ചപ്പോള്‍, റായിഡു ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ്മ, എംഎസ് ധോണി എന്നിവരെ മറികടന്ന് വിരാട് കോഹ്‌ലിയെ തിരഞ്ഞെടുത്തു. ഇന്ത്യയ്ക്കായും ഐപിഎല്ലിലും കളിക്കുന്ന സമയത്ത് റായിഡു നാലുപേര്‍ക്കുമൊപ്പം കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ എംഎസ് ധോണിയാണ്.

2011ലെ ഏകദിന ലോകകപ്പിലും 2007ല്‍ ടി20 ലോകകപ്പിലും ഇന്ത്യയെ ധോണി നയിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ മൂന്ന് ഐസിസി വൈറ്റ് ബോള്‍ ട്രോഫികളും നേടിയ ലോകത്തിലെ ഏക ക്യാപ്റ്റനാണ് അദ്ദേഹം. ധോണിയുടെ നേതൃത്വത്തില്‍ 2015 ഏകദിന ലോകകപ്പ് ഇന്ത്യയ്ക്കായി റായിഡു കളിച്ചു, തുടര്‍ന്ന് ധോണിയുടെ കീഴില്‍ 2018, 2021, 2023 വര്‍ഷങ്ങളില്‍ സിഎസ്‌കെയ്ക്കൊപ്പം മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ നേടി.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളറെയും താരം തിരഞ്ഞെടുത്തു ഇന്ത്യന്‍ മുന്‍ താരം അമ്പാട്ടി റായിഡു. നിലവിലെ മികച്ച പേസര്‍മാരായ ജസ്പ്രീത് ബുംറയെയും മുഹമ്മദ് ഷമിയെയും അവഗണിച്ച റായിഡു സഹീര്‍ ഖാനെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറായി തിരഞ്ഞെടുത്തു. ഇന്ത്യക്കായി 92 ടെസ്റ്റുകളും 200 ഏകദിനങ്ങളും 17 ടി20 മത്സരങ്ങളും കളിച്ച സഹീര്‍ യഥാക്രമം 311, 282, 17 വിക്കറ്റുകള്‍ വീഴ്ത്തി.

മികച്ച സ്പിന്നര്‍ക്കായി അനില്‍ കുംബ്ലെയെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബോളറാണ് കുംബ്ലെ. ഇന്ത്യയുടെ മുഖ്യ പരിശീലകനായും സേവനമനുഷ്ഠിച്ച മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ 132 ടെസ്റ്റുകളില്‍ നിന്ന് 619 വിക്കറ്റുകളം 271 ഏകദിനങ്ങളില്‍ നിന്ന് 337 വിക്കറ്റുകളും നേടിയിട്ടുണ്ട്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ