രോഹിത് ശര്‍മ്മ കാണിച്ച പിഴവ് ബാബറിനും സംഭവിച്ചു, മികച്ച ക്യാപ്റ്റന്‍ താനാണെന്ന് ഷനക തെളിയിച്ചു

മുരളി മേലേട്ട്

ഏഷ്യാകപ്പ് ക്രിക്കറ്റ് പടിയിറങ്ങി ആരും പ്രതീക്ഷ വെക്കാതിരുന്ന ശ്രീലങ്ക കപ്പുയര്‍ത്തി മടങ്ങുന്നു. ഒരു കറുത്ത കുതിരയായി അഫ്ഗാനിസ്ഥാന്‍ ചാമ്പ്യന്മാരാകുമെന്ന് കണക്കുകൂട്ടിയവര്‍ ധാരാളം. ആദ്യമത്സരത്തില്‍ അഫ്ഗാനുമുന്നില്‍ ശ്രീലങ്ക തകര്‍ന്നു തരിപ്പണമായപ്പോള്‍ ശ്രീലങ്കയേ തള്ളിയവര്‍ അതിലേറെ വന്‍താരനിരയില്ലാത്ത ശ്രീലങ്കന്‍ വിജയം അവരുടെ ഓള്‍റൗണ്ട് മികവിലായിരുന്നു.

നിര്‍ണ്ണായക കളികളില്‍ ടോസ് അനുകുലമായി കറങ്ങിവിണതും കാരണം യുഎഇ രണ്ടാമത് ബാറ്റുവീശുന്നവരെ ബഹുഭൂരിപക്ഷവും തുണയ്ക്കുന്നപിച്ചുകളാണ്. ഇന്ത്യ ഈ ടൂര്‍ണമെന്റില്‍ 5 കളിച്ചു അതില്‍ നാലുതവണയും ടോസുലഭിച്ചില്ല ടോസുലഭിച്ചാല്‍ എല്ലാടീമുകളും മുന്‍പിന്‍ നോക്കാതെ ബൗളിംഗ് തെരഞ്ഞെടുക്കുന്നു. എന്തുകൊണ്ട്, യുഎഇ യുടെ ഗ്രൗണ്ടുകള്‍ അത്തരത്തില്‍ പെരുമാറുന്നതിനാലിണത്.

പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ടോസു ലഭിച്ചു, 3 വിക്കറ്റ് വീണതോടെ കപ്പുനേടിമട്ടിലാണ് പിന്നീട് പാക്കിസ്ഥാന്‍ കളിച്ചത്. നവാസ് എന്ന ബൗളറെ ഉപയോഗിച്ചിരുന്നെങ്കില്‍ ശ്രീലങ്കന്‍ ബാറ്റിംഗിനെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. രോഹിത് ശര്‍മ്മ കാണിച്ച പിഴവ് പാകിസ്ഥാന്‍ ബൗളേഴ്‌സിനെ ഉപയോഗിക്കുന്നതില്‍ ബാബറിനും സംഭവിച്ചു. പേസ് ബൗളര്‍മാര്‍ രണ്ടാം വരവില്‍ നല്ല തല്ലുവാങ്ങി ഫീല്‍ഡിലെ പിഴവുകള്‍ ശ്രീലങ്കയ്ക്കു തുണയുമായി 170 എന്നമോശമല്ലാത്ത സ്‌കോര്‍ നേടി. അതിനെ ഡിഫന്റുചെയ്യാന്‍ ശ്രീലങ്കന്‍ ബൗളേഴ്‌സിനു സാധിച്ചു ആവശ്യമെങ്കില്‍ എട്ടു ബൗളിംഗ് ഓപ്ഷനുകള്‍ അവര്‍ക്കുണ്ട്.

ഈ ടൂര്‍ണമെന്റിലെ മികച്ച ക്യാപ്റ്റന്‍ താനാണെന്ന് ഷനക വിജയങ്ങളിലൂടെ തെളിയിച്ചു. 6 കളിയില്‍ 4 നിര്‍ണായക നിമിഷത്തില്‍ ടോസുലഭിച്ചു ടൂര്‍ണമെന്റിലെ ഏറ്റവും മോശം ടീമുകളില്‍ ഒന്നായിരുന്നു. പാകിസ്ഥാന്‍ അവരുടെ ഫൈനല്‍ പ്രവേശനം നിര്‍ണായക സമയത്ത് കൂടുതല്‍ ടോസുലഭിച്ചതിലൂടെയാണ്. ഇന്ത്യക്കെതിരെയും അഫ്ഗാനെതിരേയും സൂപ്പര്‍4 ല്‍ കഷ്ടിച്ചു കടന്നു. ഫൈനലില്‍ എത്തി ഇന്ത്യന്‍ തോല്‍വികളില്‍ ടോസിനും പ്ലേയിംഗ് 11 നെ തിരഞ്ഞെടുത്തതിനും രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയിലെ പിഴവുകളും കാരണമായി.

ഏറ്റവും കുറച്ചു ടോസു ലഭിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് പാകിസ്ഥാനെതിരേ ആദ്യ മത്സരത്തില്‍ മാത്രം. പിന്നീട് ഹോങ്കോങ് സൂപ്പര്‍ 4 ല്‍ എല്ലാമത്സരത്തിലും ടോസു പോയി. ടീമിന്റെ പ്രധാന ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്കേറ്റു പിന്‍മാറിയതും സൂപ്പര്‍ ഫോറിലെ നിര്‍ണ്ണായകമായ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തിലും ശ്രീലങ്കന്‍ മത്സരത്തിലും പ്രതിഫലിച്ചു. ഈ മത്സരങ്ങളില്‍ ഒരു ആറാം ബൗളറേ ഉപയോഗിക്കാതിരുന്നതിലൂടെ ഒരു ബോള്‍ ശേഷിക്കെ രണ്ടുതവണ തോറ്റു. ഇതിന്റെ പൂര്‍ണമായും ഉത്തവാദി ക്യാപ്റ്റന്‍ മാത്രമാണ്. മറ്റു ബൗളേഴ്‌സ് അടിവാങ്ങിയപ്പോഴും ദീപക് ഹൂഡയേബൗളിംഗില്‍ ഉപയോഗിച്ചില്ല. അല്ലെങ്കില്‍ ജഡേജ യ്ക്കു പകരം അക്‌സര്‍പട്ടേല്‍ എന്ന ഓള്‍റൗണ്ടറേ ഇറക്കണമായിരുന്നു. തോല്‍വിയിലേക്ക് ഇന്ത്യ തള്ളിവിട്ടത് ഈ തീരുമാനങ്ങളാണ്.

തങ്ങളുടെ ആയുധങ്ങളുടെ പോരായ്മയേക്കുറിച്ചു ഉത്തമബോധ്യമുള്ള ക്യാപ്റ്റനായിരുന്നു ഷനക സൂപ്പര്‍ താരങ്ങളുമില്ലാത്ത ടീം മികച്ച ഫീല്‍ഡീങ്ങിലും ബൗളേഴ്‌സിനെ ഉപയോഗിച്ചതിലെ മികവും പരസ്പരം പ്രോത്സാഹിപ്പിക്കുന്ന കളിക്കാരും പോരാട്ട വീര്യവും ശ്രീലങ്കന്‍ വിജയത്തില്‍ എടുത്തു പറയേണ്ടതാണ്. നമ്മുടെ ടീമിന്റെ കരുത്ത് ചോര്‍ത്തിയത് പലപ്പോഴുംപരസ്പര ആശയവിനിമയം നടത്തുന്നതിലെ അഭാവമാണ്. മുന്‍ ക്യാപ്റ്റന്‍ കോഹ്ലി ടീമിനെ നയിച്ചിട്ടുള്ള ഹാര്‍ദ്ദിക് പാണ്ഡ്യ ഇവരോട് രോഹിത് ശര്‍മ്മ ആശയവിനിമയം നടത്തുന്നതിനു തയ്യാറല്ല.

മുബൈ ഇന്ത്യന്‍സു വിട്ട ഹാര്‍ദ്ദികിനോടു രോഹിത് ശര്‍മ്മ ബൗളിംഗ് സമയത്ത് പോലും ആശയവിനിമയം നടത്തുന്നില്ല. സൂപ്പര്‍ താരങ്ങളുടെ ബാഹൂല്ല്യത്തിലും പരസ്പര ധാരണ ഇല്ലായ്മ ഇന്ത്യയേ തോല്പിച്ചു. എങ്കില്‍ എല്ലാവരെയും എല്ലാസമയത്തും ചേര്‍ത്തു നിര്‍ത്തിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ തങ്ങളുടെ ടീമിന്റെ ആത്മാവറിഞ്ഞു നയിക്കുന്നതില്‍ വിജയിച്ചു. അതിലൂടെ ചാമ്പ്യന്മാരായി ഒറ്റക്കാര്യം ഇന്‍ഡ്യയൂടെ പ്ലേയിംഗ് ഇലവനില്‍ ആരും വരട്ടെ അവരുടെ കഴിവനുസരിച്ചു നയിക്കാന്‍ രോഹിത് ശര്‍മ്മ തയ്യാറാകണം. ഈഗോ കളത്തിനു പുറത്തമേ സൂക്ഷിക്കുക .

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ