INDIAN CRICKET: എല്ലാത്തിനും കാരണം അവന്മാരാണ്, ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിക്കുകയാണ് അവര്‍, എന്നോട് ചെയ്തതെല്ലാം ക്രൂരം, വെളിപ്പെടുത്തലുമായി രോഹിത് ശര്‍മ്മ

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുളള വിരമിക്കലിന് പിന്നാലെ ക്രിക്കറ്റ് കമന്റേറ്റര്‍മാര്‍ക്കെതിരെയും മീഡിയക്കെതിരെയും രൂക്ഷവിമര്‍ശനവുമായി രോഹിത് ശര്‍മ്മ. മുന്‍പ് ക്രിക്കറ്റ് ചര്‍ച്ചകളില്‍ യഥാര്‍ത്ഥവും സത്യസന്ധവുമായ വിശകലകനങ്ങളാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇന്നത് സെന്‍സേഷണലിസത്തിലേക്ക് മാറിയെന്നും താരം പറഞ്ഞു. ഗെയിമിനെ കുറിച്ചുളള അര്‍ത്ഥവത്തായ ചര്‍ച്ചകളേക്കാള്‍, ഇന്ന് കൂടുതല്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നതും ക്ലിക്ക്‌ബെയ്റ്റ് ചെയ്യുന്നതുമായി മാധ്യമ കവറേജ് മാറിയിരിക്കുന്നുവെന്ന് രോഹിത് പറയുന്നു.

മുന്‍പ് ക്രിക്കറ്റിനെ കുറിച്ച് മാത്രമായിരുന്നു റിപ്പോര്‍ട്ടിങ് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ എനിക്ക് മനസിലാകുന്നത് ഇതെല്ലാം എങ്ങനെ കൂടുതല്‍ കാഴ്ചകള്‍ നേടാം, ആയിരം ആളുകളെ ലേഖനം എങ്ങനെ വായിക്കാന്‍ പ്രേരിപ്പിക്കാം എന്നതിനെ കുറിച്ചാണ്. ക്രിക്കറ്റിനെ കുറിച്ചുളള യഥാര്‍ത്ഥ സംഭാഷണങ്ങള്‍ ഇപ്പോള്‍ വളരെ കുറവാണ്. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ക്രിക്കറ്റ് കമന്ററിയിലെ നിലവാരത്തെ കുറിച്ചും രോഹിത് മനസുതുറന്നു.

ഇന്ത്യന്‍ കമന്ററിയില്‍ കഴമ്പില്ലെന്നും, പലപ്പോഴും നെഗറ്റീവ് വശങ്ങളിലും കളിക്കാരെ വിമര്‍ശിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും രോഹിത് പറഞ്ഞു. ഇക്കാലത്ത്, ടിവിയില്‍ കമന്‌റേറ്റര്‍മാര്‍ സംസാരിക്കുന്ന രീതി നിരാശാജനകമാണ്. നമ്മള്‍ ഓസ്‌ട്രേലിയയില്‍ പോകുമ്പോള്‍, അവരുടെ കമന്ററി തികച്ചും വ്യത്യസ്തമായ തലത്തിലാണ്. അത് രാത്രിയും പകലും പോലെയാണ്. ഇവിടെ, ഒരു കളിക്കാരനെ തിരഞ്ഞെടുത്ത് കളിക്കാരനെക്കുറിച്ച് മോശമായി സംസാരിക്കുക എന്നതാണ് ലക്ഷ്യം എന്ന് തോന്നുന്നു, രോഹിത് കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക