അവസാനപന്തില്‍ മലിംഗയോട് പറഞ്ഞത്, രഹസ്യം വെളിപ്പെടുത്തി രോഹിത്ത്

ഐപിഎല്‍ ഫൈനലില്‍ ചെന്നൈയ്‌ക്കെതിരെ ത്രില്ലര്‍ ജയം സ്വന്തമാക്കിയത മുംബൈ ഇന്ത്യന്‍സിന് നിര്‍ണായകമായത് അവസാന ഓവര്‍ എറിയാന്‍ മലിംഗയെ നിയോഗിച്ചതായിരുന്നു. മലിംഗ, ക്യാപ്റ്റന്‍റെ വിശ്വാസം കാത്തപ്പോള്‍ മുംബൈ ഷോ കേയ്സിലെത്തിയത് നാലാം ഐപിഎല്‍ കിരീടമായിരുന്നു. രോഹിത്ത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയുടെ മികച്ച് വെളിപ്പെടുത്തുന്നതായിരുന്നു മലിംഗയ്ക്ക് അവസാന ഓവര്‍ നല്‍കാനുളള മുംബൈയുടെ തീരുമാനം.

അവസാന പന്തില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ രണ്ട് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അപ്പോള്‍ ക്രീസിലുണ്ടായതാകട്ടെ ചെന്നൈ ബാറ്റ്‌സ്മാന്‍ ഷര്‍ദുല്‍ താക്കുര്‍ ആയിരുന്നു. അവസാന പന്തിനായി ഷര്‍ദുല്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ലസിത് മലിംഗയ്ക്ക് രോഹിത്ത് പറഞ്ഞ് കൊടുത്ത രഹസ്യം അദ്ദേഹം തന്നെ വെളിപ്പെടുത്തി.

ക്രീസിലുളള ഷര്‍ദുലിനെ നന്നായി അറിയാമായിരുന്നത് തനിക്ക് ഏറെ സഹായകരമായെന്ന് രോഹിത്ത് പറയുന്നു. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ മുംബൈയ്ക്കായി ഷര്‍ദുലിനൊപ്പം കളിച്ച അനുഭവസമ്പത്താണ് രോഹിത്തിന് തുണയായത്.

“കളി അവര്‍ക്ക് സമനിലയാക്കാന്‍ എളുപ്പമായിരുന്നു. അതുകൊണ്ട് തന്നെ വിക്കറ്റെടുക്കുക എന്നതല്ലാതെ വേറെ വഴിയില്ലായിരുന്നു. ഷാര്‍ദുലിനെ നന്നായി അറിയുന്നത് കൊണ്ട് കാര്യങ്ങള്‍ എളുപ്പമായി. കൂറ്റന്‍ ഷോട്ടിനായിരിക്കും ഷര്‍ദുല്‍ ശ്രമിക്കുകയെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് മലിംഗയുമായി ആലോചിച്ച് സ്ലോബോള്‍ യോര്‍ക്കര്‍ എറിയാന്‍ തീരുമാനിച്ചു” രോഹിത്ത് വെളിപ്പെടുത്തി.

2017ലും രോഹിത്ത് തന്റെ ക്യാപ്റ്റന്‍സി മികവ് കൊണ്ടായിരുന്നു മുംബൈയ്ക്ക് കിരീടം സമ്മാനിച്ചത്. അന്നെ പൂണെയ്ക്ക് ജയിക്കാന്‍ 11 റണ്‍സായിരുന്നു വേണ്ടിയുണ്ടിരുന്നത്. അന്ന് മിച്ചല്‍ ജോണ്‍സനെയാണ് രോഹിത്ത് പന്തേല്‍പിച്ചത്. ഇതോടെ ഒരു റണ്‍സിന് മുംബൈ ജയിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക