രോഹിത് 5 ഐ.പി.എൽ കിരീടങ്ങൾ നേടിയിട്ടുണ്ട്, ഇവിടെ ചില പ്രമുഖന്മാർക്ക് ഒരെണ്ണം പോലും കിട്ടിയിട്ടില്ല; ഇന്ത്യൻ നായകനെ അഭിനന്ദിക്കുന്ന സമയത്ത് കോഹ്‌ലിയെ കളിയാക്കി ഗംഭീർ; ഇയാൾക്ക് ഇത് തന്നെയാണോ പണിയെന്ന് ആരാധകർ

ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 10 വിക്കറ്റിന് തകർത്ത് ചാമ്പ്യന്മാരായിരിക്കുകയാണ് ഇന്ത്യ. മത്സരത്തിൽ മുഹമ്മദ് സിറാജിന്റെ ബോളിംഗ് പ്രകടനമാണ് ലങ്കയെ തകർത്തത്. ഒരോവറിൽ നാല് വിക്കറ്റ് ഉൾപ്പെടെ 7 ഓവറിൽ 21 റൺസ് വഴങ്ങി 6 വിക്കറ്റുകളാണ് സിറാജ് പിഴുതത്. ഈ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിലെ താരമായത് സിറാജായിരുന്നു. കളിയിലെ താരമായതിന് ലഭിച്ച പണം ഗ്രൗണ്ട് സ്റ്റാഫിന് നൽകി വീണ്ടും കൈയടി നേടിയിരിക്കുകയാണ് സിറാജ്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വെറും 51 റൺസ് മാത്രമാണ് എടുത്തത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്ക 15.2 ഓവറിൽ 50 റൺസിന് ഓൾഔട്ടായി. ഏഴോവറിൽ 21 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ലങ്കയെ തകർത്തത്. ഹാർദ്ദിക് പാണ്ഡ്യ 2.2 ഓവറിൽ മൂന്ന് റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ അഞ്ച് ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. 17 റൺസെടുത്ത കുശാൽ മെൻഡിസാണ് ലങ്കയുടെ ടോപ് സ്‌കോറർ. ദശൻ ഹേമന്ദ 13 റൺസെടുത്തു. ലങ്കയുടെ അഞ്ച് താരങ്ങൾ അക്കൗണ്ട് തുറക്കും മുമ്പേ പുറത്തായി. ഒരൊറ്റ ഓവറിലാണ് സിറാജ് നാല് പേരെ പുറത്താക്കിയത്. ആ തകർച്ചയിൽനിന്ന് കരകയറാൻ ലങ്കയ്ക്ക് ആയില്ല. വെറും 92 പന്തിൽ ഒരു ഏകദിന ഇന്നിംഗ്സ് അവസാനിച്ചു എന്ന് പറയുമ്പോൾ ഉണ്ട് അതിലെ ആധിപത്യം എത്രത്തോളം ഉണ്ടെന്ന്.

എന്തായാലും കുറച്ച് വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ഒരു പ്രധാന ട്രോഫി ജയിക്കുന്നത് എന്നത് ശ്രദ്ധിക്കണം. അതിനാൽ തന്നെ നായകൻ രോഹിത് ശർമ്മയെ തേടി അഭിനന്ദന പ്രവാഹമാണ് വരുന്നത്. മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ ശർമ്മയെ പ്രശംസിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെയാണ് “രോഹിത് എന്ന ക്യാപ്റ്റനെ കുറിച്ച് ഒരിക്കലും സംശയമില്ല. 5 ഐപിഎൽ അവൻ കിരീടങ്ങൾ നേടി. പലരും ഒരിക്കൽ പോലും വിജയിച്ചില്ല. എന്നിരുന്നാലും, രണ്ടാഴ്ചയോ മറ്റോ കഴിഞ്ഞാൽ ശർമ്മയ്ക്ക് തന്റെ യഥാർത്ഥ പരീക്ഷണം ഉണ്ടാകുമെന്ന് ഗംഭീർ ചൂണ്ടിക്കാട്ടി.

“എന്നാൽ അടുത്ത 15 ദിവസത്തിനുള്ളിൽ അവന്റെ യഥാർത്ഥ പരീക്ഷണം വരും. നിങ്ങളുടെ മികച്ച 15-18 കളിക്കാർ ഇപ്പോൾ ഡ്രസ്സിംഗ് റൂമിലുണ്ട്. അവർക്ക് മികച്ച പ്രകടനം നൽകാൻ കഴിയുന്നില്ലെങ്കിൽ, ചോദ്യചിഹ്നങ്ങളുണ്ടാകും, ”ഗംഭീർ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

“എല്ലാ ലോകകപ്പിനു ശേഷവും ക്യാപ്റ്റന് ഡെലിവർ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ചോദ്യങ്ങൾ ഉയരും. വിരാട് കോലി നേരിട്ടു. 2007-ൽ രാഹുൽ ദ്രാവിഡ് അതിനെ നേരിട്ടു. 2023-ൽ ഇന്ത്യക്ക് നന്നായി കളിയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ, രോഹിതിന്റെ ക്യാപ്റ്റൻസിയെ കുറിച്ച് ചോദ്യങ്ങൾ ഉയരും. എന്നാൽ ഈ ടീമിന് ലോകകപ്പ് ഫൈനൽ കളിക്കാനുള്ള കഴിവുണ്ട്,” അദ്ദേഹം ഓർമ്മിപ്പിച്ചു.

എന്തായാലും വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ പരമ്പരയും ലോകകപ്പും മുന്നിൽ നിൽക്കെ ഇന്ത്യക്ക് ഊർജം നൽകുന്ന വിജയം തന്നെയാണ് ഇത്തവണത്തെ ഏഷ്യ കപ്പ് കിരീടം.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി