ഹോം വർക്ക് ചെയ്ത വന്ന ഓസ്ട്രേലിയക്ക് ഇമ്പോസിഷൻ നൽകി രോഹിത്, ആദ്യദിനം ഇന്ത്യക്ക് സ്വന്തം

ഇതാണോ നീയൊക്കെ ഹോം വർക്ക് ചെയ്ത വന്നിട്ട് ഞങ്ങളെ തകർക്കുമെന്ന് പറഞ്ഞത്, ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് അതിവേഗം അവസാനിച്ചതിന് ശേഷം ഇരുവരും ഓസ്‌ട്രേലിയൻ താരങ്ങളോട് പറഞ്ഞിട്ടുണ്ടാകുക. കാരണം അത്ര മികച്ച രീതിയിലാണ് ഇരുവരും ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാരുടെ മേൽ ആധിപത്യം നേടിയത്. സ്മിത്ത്- ലബുഷാഗ്‌നെ കൂട്ടുകെട്ട് ഇടക്ക് ഒന്ന് വിറപ്പിച്ചെങ്കിലും ഇന്ത്യ ആദ്യ ദിനം തന്നെ ഓസ്‌ട്രേലിയയുടെ മേൽ ആധിപത്യം നേടിയിരിക്കുകയാണ്. വെറും 177 റൺസിനാണ് ഓസ്ട്രേലിയ പുറത്തായത്. തന്റെ മടങ്ങിവരവിൽ താൻ പഴയ ജഡേജ ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കാനും താരത്തിനായി.  മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് കിട്ടിയിരിക്കുന്നത്, ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 77 റൺ നേടി കഴിഞ്ഞു, 1 വിക്കറ്റ് മാത്രമാണ് നഷ്ടമായത്.

മത്സരത്തിന്റെ ആദ്യ പകുതി

ഈ ബോർഡർ ഗവാസ്‌ക്കർ ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് ഓസ്‌ട്രേലിയൻ താരങ്ങൾ ഒരുപക്ഷെ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പേരായിരിക്കും അശ്വിന്റെ. അവനെ എങ്ങനെ നേരിടണം എന്ന് ഞങ്ങൾക്ക് അറിയാം എന്ന് അവർ പല തവണ ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ പഠിച്ചുകൊണ്ടുവന്ന സിലബസ് അല്ല പരീക്ഷക്ക് വന്നത് എന്ന് പറഞ്ഞപോലെ ആദ്യ ടെസ്റ്റിൽ ടോസ് നേടി ഇന്ത്യൻ പേസ് ആക്രമണത്തെ ആക്രമിക്കാൻ ഇരുന്ന ഓസ്‌ട്രേലിയക്ക് പിഴച്ചു, ഓപ്പണറുമാർ റാൻഡ് പേരും ദാ വന്നു ദേ പോയി എന്നാ പറയുന്ന പോലെ മടങ്ങി. ഖവാജയെ സിറാജ് മടക്കിയപ്പോൾ വാർണറുടെ സ്റ്റമ്പ് തെറിപ്പിച്ച് ഇരട്ടി പ്രഹരം ഏൽപ്പിച്ചു.

ഒരു ബോർഡർ ഗവാസ്‌ക്കർ ട്രോഫിയുടെ എല്ലാ വാശിയും തുടക്കം മുതൽ കാണാൻ സാധിക്കുന്ന മത്സരത്തിൽ തന്റെ ആദ്യ ഓവറിന്റെ ആദ്യ പന്തിലാണ് സിറാജ് ഖവാജയെ എൽ. ബി കുടുക്കി മടക്കിയത്. തൊട്ടുപിന്നാലെ തന്റെ രണ്ടാം ഓവറിലെ ആദ്യ എന്തിൽ മനോഹരമായ ഒരു ബോളിലൂടെ അപകടകാരി വാർണറുടെ സ്റ്റമ്പ് തെറിപ്പിച്ച് ഷമിയും കൂടി ചേർന്നപ്പോൾ ഇന്ത്യ ആഗ്രഹിച്ച തുടക്കം തന്നെ കിട്ടി.

സ്മിത്ത്- ലബുഷാഗ്‌നെ കൂട്ടുകെട്ട്

സ്മിത്ത്- ലബുഷാഗ്‌നെ കൂട്ടുകെട്ട് ഓസ്ട്രേലിയ ആഗ്രഹിച്ച പോലെ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്ന കാഴ്ചയാണ് കണ്ടത്. ലബുഷാഗ്‌നെ ആക്രമിച്ചപ്പോൾ സ്മിത്ത് നല്ല പ്രതിരോധം തീർത്തു. ഇതിനിടയിൽ സ്മിത്തിനെ മടക്കാൻ കിട്ടിയ രണ്ട് അവസരങ്ങൾ ടീം പാഴാക്കുകയും ചെയ്തു. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് അപകടം വിതക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ജഡേജ അവതരിച്ചത്. ആക്രമിക്കാൻ ക്രീസ് വിട്ടിറങ്ങിയ ലബുഷാഗ്‌നെക്ക് 49(123) പിഴച്ചു, കെ.എസ് ഭാരത്തിന്റെ മിന്നൽ സ്റ്റമ്പിങ്ങിൽ താരം പുറത്ത്. അടുത്ത പന്തിൽ മാറ്റ് റെൻഷൗയെ ജഡേജ കുടുക്കി, എൽ ബിയിൽ താരം പുറത്ത്. പെട്ടെന്നുള്ള പതർച്ച ഓസ്ട്രേലിയ കരുതിയില്ല. ആ സമ്മർദ്ദം പിന്നീടും തുടർന്ന ജഡേജ അടുത്ത ഓവറിൽ സ്മിത്തിനെ (37) മനോഹരമായ പന്തിൽ പ്രതിരോധം തകർത്തതോടെ മടക്കിയതോടെ ഓസ്ട്രേലിയ തകർന്നു.

അശ്വിനും ഒപ്പം ചേർന്നപ്പോൾ പൂർത്തിയായി

സ്മിത്ത് പുറത്തായ ശേഷം ഹാൻഡ്‌സ്‌കോപ്- അലക്സ് കാരി സഖ്യം ഓസ്‌ട്രേലിയയുടെ സ്കോർ ബോർഡ് പതുക്കെ ഉയർത്താൻ തുടങ്ങി, എന്നാൽ ടെസ്റ്റിൽ തന്റെ 450 വിക്കറ്റുകൾ എന്ന നേട്ടത്തിന് ഒരെണ്ണം അകലെ ആയിരുന്ന അശ്വിൻ കാരിയെ വീഴ്ത്തി ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നെ ആർക്കും ചലനം ഉണ്ടക്കാൻ സാധിച്ചില്ല. ഹാൻഡ്‌സ്‌കോപ് ഒന്ന് പൊരുതി നോക്കിയെങ്കിലും അധികം ആയുസ് ഉണ്ടായിരുന്നില്ല. ജഡേജ അഞ്ചും അശ്വിൻ മൂന്നും സിറാജ് ഷമി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.

രോഹിത്- രാഹുൽ സഖ്യം

രോഹിത്- രാഹുൽ സഖ്യം ഓപ്പണറുമാറായി ഇറങ്ങുബോൾ ഓസ്‌ട്രേലിയൻ അസ്പിന്നറുമാർ അവരുടെ മേൽ ഉണ്ടാക്കുന്ന ഭീക്ഷണിയെക്കുറിച്ച് ഓർത്തു ഇന്ത്യൻ ആരാധകർ ഒന്ന് ശങ്കിച്ചിരുന്നു, എന്നാൽ ഒരു പ്രശ്‌നവു ഉണ്ടായില്ല, ഇന്ത്യ ആഗ്രഹിച്ചതിലും അപ്പുറം മികച്ച തുടക്കമാണ് ഇരുവരും നൽകിയത്. രോഹിത് ആക്രമിച്ചപ്പോൾ രാഹുൽ പ്രതിരോധം തീർത്തു. വളരെ പോസിറ്റീവായി കളിക്കുന്നരോഹിതിനെ ഇന്ന് കാണാൻ കഴിഞ്ഞത്, ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം നിലവിൽ 56 റൺസ് നേടി കഴിഞ്ഞു. കളി അവസാനിക്കാൻ ഒരു ഓവർ ബാക്കിയുള്ളപ്പോൾ രാഹുൽ 20 (71) വീണെങ്കിലും ഇന്ത്യ നിരാശരാണ്. കൂടുതൽ നഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ ആകണം അശ്വിനാണ് മൂന്നാമനായി ക്രീസിലെത്തിയത്. നാളെ കൂടുതൽ പോസിറ്റീവ് ക്രിക്കറ്റ് കളിക്കാനുള്ള സ്കോർ ഇന്ന് തന്നെ ഇന്ത്യ നേടി കഴിഞ്ഞു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി