റെക്കോഡ് തുകയുമായി ഋഷഭ് പന്ത്, ലാഭം ഉണ്ടാക്കി ഗുജറാത്തിന്റെ തകർപ്പൻ നീക്കം; ലേലത്തിൽ സംഭവിച്ചത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2024-25ലേക്കുള്ള മെഗാ താരലേലം സൗദിയിൽ നടന്നു വരികയാണ്. പ്രതീക്ഷിച്ചത് പോലെ തന്നെ സൂപ്പർ താരങ്ങൾക്ക് വേണ്ടി വമ്പൻ വിളിയാണ് എല്ലാ ടീമുകളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ലേലത്തിന്റെ ആദ്യ മണിക്കൂറിൽ പ്രതീക്ഷിച്ചത് പോലെ തന്നെ മാർക്ക്യു താരങ്ങൾക്ക് അടക്കം വമ്പൻ ഡിമാൻഡ് ആയിരുന്നു ഉണ്ടായിരുന്നത്.

ലേലത്തിലെ പ്രധാന താരമായ റിഷഭ് പന്തിനെ റോയൽ ചലഞ്ചേഴ്സും, ലക്‌നൗ സൂപ്പർ ജയന്റ്സും വാശിയോടെയായിരുന്നു വിളിച്ചിരുന്നത്. ഒടുവിൽ സൺ റൈസേഴ്സും സൂപ്പർ ജയ്ൻസ്റ്റും തമ്മിലായി മത്സരം. അവസാനം ആർടിഎമ്മിൽ ഡൽഹി ക്യാപിറ്റൽസ് വിളിച്ചെങ്കിലും 27 കോടിക്ക് ലക്‌നൗ സൂപ്പർ ജയന്റ്സ് താരത്തെ സ്വന്തമാക്കി.

ഇംഗ്ലണ്ട് താരമായ ജോസ് ബാറ്റ്‌ലറിന് വേണ്ടിയും തകർപ്പൻ പോരാട്ടമായിരുന്നു ടീമുകൾ നടത്തിയിരുന്നത്. മുംബൈ ഉൾപ്പടെ പ്രമുഖ ടീമുകൾ താരത്തിനെ ആവശ്യപ്പെട്ട് വിളിച്ചെങ്കിലും അവസാനം ഗുജറാത്ത് ടൈറ്റൻസ് 15.75 കോടിക്ക് താരത്തെ സ്വന്തമാക്കി. ഗുജറാത്തിനെ സംബന്ധിച്ച് ഓപ്പണർ റോളിൽ ഗില്ലിന് കൂട്ടായി ബട്ലർ എത്തുന്നത് ടീമിന് മുതൽ കൂട്ടാണ്.

ഓസ്‌ട്രേലിയൻ താരമായ മിച്ചൽ സ്റ്റാർക്കിന് വേണ്ടിയും ഗംഭീര വിളികൾ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റ് പോയ ഫാസ്റ്റ് ബോളറായ താരമായിരുന്നു സ്റ്റാർക്ക്. അവസാനം താരത്തെ ഡൽഹി ക്യാപ്പിറ്റൽസ് 11.75 കോടിക്ക് സ്വന്തമാക്കി.

ഇന്ത്യൻ താരമായ മുഹമ്മദ് ഷമിയെ കൊൽക്കത്തയും ചെന്നൈയും ചേർന്ന് തുടക്കത്തിൽ വിളിച്ചെങ്കിലും അവസാനം സ്വന്തമാക്കിയത് സൺ റൈസേഴ്‌സ് ഹൈദരബാദ് തന്നെയായിരുന്നു. താരത്തിനെ 10 കൊടിക്കാണ് ടീം സ്വന്തമാക്കിയത്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്