'ഇരട്ട' സെഞ്ച്വറി കരുത്തില്‍ കേരളം, രണ്ടാം ഇന്നിംഗ്‌സില്‍ ഗുജറാത്ത് പതറുന്നു

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ രണ്ടാമിന്നിംഗ്സ് ബാറ്റിംഗ തുടങ്ങിയ ഗുജറാത്തിന്  അഞ്ച് വിക്കറ്റ് നഷ്ടമായി. എസ്ഡി ചൗഹാന്‍ (19), കതന്‍ ഡി പട്ടേല്‍ (20), ബിഎച്ച് മെരായ് (11), എംസി ജുനേജ (6) ഹെറ്റ് പട്ടേല്‍ (6) എന്നിലരുടെ വിക്കറ്റുകളാണ് ഗുജറാത്തിന് നഷ്ടമായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റിന് 112 റണ്‍സെന്ന നിലയിലാണ് അവര്‍.

കേരളത്തിനായി ബേസില്‍ തമ്പി രണ്ട് വിക്കറ്റെടുത്തപ്പോള്‍ നിധീഷ് എംഡിയും ജലജ് സക്സേനയും സിജോമോനും ഒരോ വിക്കറ്റ് വീതം വീഴ്ത്തി. ഒന്നാം ഇന്നിംഗ്സില്‍ കേരളം 51 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടിയിരുന്നു. ഓപ്പണര്‍ രോഹന്‍ എസ് കുന്നുമ്മലിന് പിന്നാലെ വിഷ്ണു വിനോദും സെഞ്ച്വറി നേടിയതാണ് കേരളത്തിന് കരുത്തായത്.

ഇരുവരുടെയും സെഞ്ച്വറി കരുത്തില്‍ കേരളം 439 റണ്‍സാണ് അടിച്ചെടുത്തത്. വാലറ്റക്കാരെ കൂട്ടിപിടിച്ച് വിഷ്ണു 143 പന്തില്‍ 15 ഫോറും ഒരു സിക്സും സഹിതം 113 റണ്‍സാണെടുത്തത്. ഏദന്‍ ആപ്പിള്‍ ടോം 34 പന്തില്‍ നിന്ന് മൂന്നു ഫോറുകള്‍ ഉള്‍പ്പെടെ 16 റണ്‍സെടുത്തു. ഗുജറാത്തിനായി എസ്എ ദേശായി അഞ്ചു വിക്കറ്റെടുത്തു. നഗ്വാസ്വല്ല മൂന്നും കലേരിയ രണ്ടും വിക്കറ്റ് വീഴ്ത്തി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ രോഹന്‍ കുന്നുമ്മലിന്റെ (129) മികവിലാണ് കേരളം മികച്ച സ്‌കോറിന് അടിത്തറയിട്ടത്. 16 ഫോറും 4 സിക്‌സറും അടങ്ങുന്നതായിരുന്നു രോഹന്റെ പ്രകടനം.

നായകന്‍ സച്ചിന്‍ ബേബി അര്‍ദ്ധ സെഞ്ച്വറി (53) നേടി. ഗോവിന്ദ് 25, സല്‍മാന്‍ നിസാര്‍ 6, സിജോമോന്‍ 4, ബേസില്‍ തമ്പി 15 എന്നിങ്ങനെയാണ് മൂന്നാം ദിനം മറ്റുള്ളവരുടെ പ്രകടനം.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ