ജഡേജ, സാം എന്നിവർ മാത്രമല്ല, സഞ്ജുവിനെ വേണമെങ്കിൽ മറ്റു താരങ്ങളെയും പകരമായി നൽകണമെന്ന് രാജസ്ഥാൻ; ചെന്നൈ ഓഫർ നിരസിച്ചു

അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിനു മുമ്പായി മലയാളി താരം സഞ്ജു സാംസണെ തട്ടകത്തിലേക്ക് കൊണ്ട് വരാൻ പരിശ്രമിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. നവംബർ 15 വരെയാണ് ടീമുകൾക്ക് താരങ്ങളെ നിലനിർത്താനുള്ള അവസാന തിയതി. അതിനുള്ളിൽ നിലനിർത്തിയില്ലെങ്കിൽ താരങ്ങൾ ലേലത്തിൽ പോകും.

സഞ്ജുവിന് പകരം ചെന്നൈ സൂപ്പർ താരം രവീന്ദ്ര ജഡേജയെയും, സാം കരണിനെയും നൽകണമെന്ന് രാജസ്ഥാൻ ആവശ്യം ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോട്ടുകൾ പ്രകാരം ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ, മതീഷ് പാതിരാണ എന്നി താരങ്ങളിലും രണ്ട് പേരെ വേണമെന്നാണ് രാജസ്ഥാൻ ആവശ്യപ്പെടുന്നത്.

മുൻ വർഷങ്ങളിൽ ചെന്നൈക്ക് വേണ്ടി നിർണായക പ്രകടനം നടത്തിയ താരങ്ങളാണ് ഇവർ. അവരെ ചെന്നൈ വിട്ടു നൽകാൻ തയ്യാറായേക്കില്ല. രവീന്ദ്ര ജഡ‍േജയ്ക്കൊപ്പം സാം കരണിനെ വിട്ടുനൽകാമെന്നാണ് ചെന്നൈ വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ഈ ഡീൽ വേണ്ടെന്നാണ് രാജസ്ഥാന്റെ നിലപാട്. ഇതോടെ സഞ്ജുവിന്റെ ഡിലിൽ ഇരുടീമുകൾക്കിടയിലും പ്രതിസന്ധി തുടരുകയാണ്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം