ജഡേജ, സാം എന്നിവർ മാത്രമല്ല, സഞ്ജുവിനെ വേണമെങ്കിൽ മറ്റു താരങ്ങളെയും പകരമായി നൽകണമെന്ന് രാജസ്ഥാൻ; ചെന്നൈ ഓഫർ നിരസിച്ചു

അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിനു മുമ്പായി മലയാളി താരം സഞ്ജു സാംസണെ തട്ടകത്തിലേക്ക് കൊണ്ട് വരാൻ പരിശ്രമിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. നവംബർ 15 വരെയാണ് ടീമുകൾക്ക് താരങ്ങളെ നിലനിർത്താനുള്ള അവസാന തിയതി. അതിനുള്ളിൽ നിലനിർത്തിയില്ലെങ്കിൽ താരങ്ങൾ ലേലത്തിൽ പോകും.

സഞ്ജുവിന് പകരം ചെന്നൈ സൂപ്പർ താരം രവീന്ദ്ര ജഡേജയെയും, സാം കരണിനെയും നൽകണമെന്ന് രാജസ്ഥാൻ ആവശ്യം ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോട്ടുകൾ പ്രകാരം ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ, മതീഷ് പാതിരാണ എന്നി താരങ്ങളിലും രണ്ട് പേരെ വേണമെന്നാണ് രാജസ്ഥാൻ ആവശ്യപ്പെടുന്നത്.

മുൻ വർഷങ്ങളിൽ ചെന്നൈക്ക് വേണ്ടി നിർണായക പ്രകടനം നടത്തിയ താരങ്ങളാണ് ഇവർ. അവരെ ചെന്നൈ വിട്ടു നൽകാൻ തയ്യാറായേക്കില്ല. രവീന്ദ്ര ജഡ‍േജയ്ക്കൊപ്പം സാം കരണിനെ വിട്ടുനൽകാമെന്നാണ് ചെന്നൈ വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ഈ ഡീൽ വേണ്ടെന്നാണ് രാജസ്ഥാന്റെ നിലപാട്. ഇതോടെ സഞ്ജുവിന്റെ ഡിലിൽ ഇരുടീമുകൾക്കിടയിലും പ്രതിസന്ധി തുടരുകയാണ്.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്