"പാകിസ്ഥാൻ ക്രിക്കറ്റ് ഇപ്പോൾ ഐസിയുവിൽ അഡ്മിറ്റ് ആണ്"; വിമർശിച്ച് മുൻ താരം റാഷിദ് ലത്തീഫ്

നിലവിൽ ഏറ്റവും മോശമായിക്കൊണ്ടിരിക്കുന്ന ടീം ആണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം. വൻപരാജയങ്ങളുടെ ഘോഷയാത്രയിലൂടെയാണ് അവർ സഞ്ചരിക്കുന്നത്. വർഷങ്ങളായി എല്ലാ ഐസിസി ഇവന്റ്‌സുകളിലും അവർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുകയാണ്. ഏത് ചെറിയ ടീമിനും വന്നു തോൽപ്പിച്ചിട്ട് പോകാൻ പറ്റുന്ന ലെവലിലേക്ക് ടീം താഴ്ന്നു എന്ന് തന്നെ പറയാം. ടീമിൽ കളിക്കാർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഭിന്നതയിലാണ്. അതാണ് ടീം തോൽക്കുന്നതിന്റെ പ്രധാന കാരണം എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

പാകിസ്ഥാൻ ക്രിക്കറ്റിനെയും അവരുടെ നായകനായ ബാബർ ആസാമിനെയും വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. ടീമിന്റെ മോശമായ അവസ്ഥയിൽ ഉടൻ മാറ്റങ്ങൾ വരണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

റാഷിദ് ലത്തീഫ് പറയുന്നത് ഇങ്ങനെ:

“പാകിസ്താന്‍ ക്രിക്കറ്റ് നിലവില്‍ ഐസിയുവിലാണ്. ഒരു പ്രൊഫഷണല്‍ ഡോക്ടറുടെ സേവനം ടീമിന് അത്യാവശ്യമായ സാഹചര്യമാണ് ഇപ്പോള്‍. സാമ്പത്തികമായും ഭൗതികമായും കാര്യങ്ങള്‍ പഴയപടിയാക്കാന്‍ പാക് ടീമിന് പ്രൊഫഷണലുകളെ ആവശ്യമാണ്. ട്രെയിനര്‍മാരടക്കമുള്ള ഒരുപാട് കാര്യങ്ങള്‍ ടീമിന് ആവശ്യമാണ്. ഫീല്‍ഡിനകത്തും പുറത്തും ഒരുപാട് പ്രശ്‌നങ്ങള്‍ പാകിസ്താനുണ്ടെന്ന് നമുക്ക് കാണാം”

റാഷിദ് ലത്തീഫ് തുടർന്നു:

‘ബാബറിനെ മാനസിക സമ്മര്‍ദ്ദങ്ങള്‍ അലട്ടുന്നുണ്ടെന്ന് തോന്നുന്നു. ഒരുതവണ നായകസ്ഥാനം ഒഴിയാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരുന്നത് നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. മനസ് ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് ഞരമ്പുകളെയും ബാധിക്കും. നായകസ്ഥാനം ഒഴിഞ്ഞ് സമ്മര്‍ദ്ദങ്ങളില്‍ നിന്ന് സ്വയം മോചിതനാവാന്‍ ബാബര്‍ തയ്യാറാവണം” റാഷിദ് ലത്തീഫ് പറഞ്ഞു.

നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് ടേബിളിൽ പാകിസ്ഥാൻ എട്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഇനി ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങൾ എല്ലാം അവർക്ക് നിർണായകമാണ് കൂടാതെ അവർക്ക് മുൻപിൽ ഉള്ള ടീമുകൾ ചില മത്സരങ്ങൾ തോൽക്കുകയോ, നല്ല മാർജിനിൽ തോല്പിക്കുകയോ ഒക്കെ ചെയ്യ്താൽ മാത്രമേ പാക്സിതാന് സാദ്ധ്യതകൾ നിലനിൽക്കൂ.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം