"പാകിസ്ഥാൻ ക്രിക്കറ്റ് ഇപ്പോൾ ഐസിയുവിൽ അഡ്മിറ്റ് ആണ്"; വിമർശിച്ച് മുൻ താരം റാഷിദ് ലത്തീഫ്

നിലവിൽ ഏറ്റവും മോശമായിക്കൊണ്ടിരിക്കുന്ന ടീം ആണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം. വൻപരാജയങ്ങളുടെ ഘോഷയാത്രയിലൂടെയാണ് അവർ സഞ്ചരിക്കുന്നത്. വർഷങ്ങളായി എല്ലാ ഐസിസി ഇവന്റ്‌സുകളിലും അവർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുകയാണ്. ഏത് ചെറിയ ടീമിനും വന്നു തോൽപ്പിച്ചിട്ട് പോകാൻ പറ്റുന്ന ലെവലിലേക്ക് ടീം താഴ്ന്നു എന്ന് തന്നെ പറയാം. ടീമിൽ കളിക്കാർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഭിന്നതയിലാണ്. അതാണ് ടീം തോൽക്കുന്നതിന്റെ പ്രധാന കാരണം എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

പാകിസ്ഥാൻ ക്രിക്കറ്റിനെയും അവരുടെ നായകനായ ബാബർ ആസാമിനെയും വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. ടീമിന്റെ മോശമായ അവസ്ഥയിൽ ഉടൻ മാറ്റങ്ങൾ വരണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

റാഷിദ് ലത്തീഫ് പറയുന്നത് ഇങ്ങനെ:

“പാകിസ്താന്‍ ക്രിക്കറ്റ് നിലവില്‍ ഐസിയുവിലാണ്. ഒരു പ്രൊഫഷണല്‍ ഡോക്ടറുടെ സേവനം ടീമിന് അത്യാവശ്യമായ സാഹചര്യമാണ് ഇപ്പോള്‍. സാമ്പത്തികമായും ഭൗതികമായും കാര്യങ്ങള്‍ പഴയപടിയാക്കാന്‍ പാക് ടീമിന് പ്രൊഫഷണലുകളെ ആവശ്യമാണ്. ട്രെയിനര്‍മാരടക്കമുള്ള ഒരുപാട് കാര്യങ്ങള്‍ ടീമിന് ആവശ്യമാണ്. ഫീല്‍ഡിനകത്തും പുറത്തും ഒരുപാട് പ്രശ്‌നങ്ങള്‍ പാകിസ്താനുണ്ടെന്ന് നമുക്ക് കാണാം”

റാഷിദ് ലത്തീഫ് തുടർന്നു:

‘ബാബറിനെ മാനസിക സമ്മര്‍ദ്ദങ്ങള്‍ അലട്ടുന്നുണ്ടെന്ന് തോന്നുന്നു. ഒരുതവണ നായകസ്ഥാനം ഒഴിയാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരുന്നത് നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. മനസ് ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് ഞരമ്പുകളെയും ബാധിക്കും. നായകസ്ഥാനം ഒഴിഞ്ഞ് സമ്മര്‍ദ്ദങ്ങളില്‍ നിന്ന് സ്വയം മോചിതനാവാന്‍ ബാബര്‍ തയ്യാറാവണം” റാഷിദ് ലത്തീഫ് പറഞ്ഞു.

നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് ടേബിളിൽ പാകിസ്ഥാൻ എട്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഇനി ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങൾ എല്ലാം അവർക്ക് നിർണായകമാണ് കൂടാതെ അവർക്ക് മുൻപിൽ ഉള്ള ടീമുകൾ ചില മത്സരങ്ങൾ തോൽക്കുകയോ, നല്ല മാർജിനിൽ തോല്പിക്കുകയോ ഒക്കെ ചെയ്യ്താൽ മാത്രമേ പാക്സിതാന് സാദ്ധ്യതകൾ നിലനിൽക്കൂ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ