"ഷഹീൻ മാത്രമല്ല, ടീമിൽ പണി അറിയാവുന്ന വേറെയും താരങ്ങളും ഉണ്ട്"; തോൽവിക്ക് ശേഷം പാക് നായകന്റെ വാക്കുകൾ ഇങ്ങനെ

ബംഗ്ലാദശിനെതിരെ നടന്ന രണ്ടാം ടെസ്റ്റ് പരമ്പരയിലും പാകിസ്ഥാൻ വീണ്ടും തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതോടെ പരമ്പര ബംഗ്ലാദേശ് 2-0 എന്ന നിലയിൽ വിജയിച്ചു. രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 274ന് മറുപടിയായി ബംഗ്ലാദേശ് 26/6 എന്ന നിലയിലായിരുന്നു. എന്നിട്ടും അവര്‍ തിരിച്ചുവരികയും ലീഡ് വഴങ്ങള്‍ 12 റണ്‍സില്‍ ഒതുക്കുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സില്‍ പാകിസ്ഥാനെ 172 റണ്‍സിന് പുറത്താക്കി അവര്‍ സുഖകരമായ ചേസ് പൂര്‍ത്തിയാക്കി.

ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ തോറ്റതോടെ പാകിസ്ഥാൻ നായകനെതിരെയും, സിലക്ടർമാർക്കെതിരെയും ഒരുപാട് വിമർശനങ്ങൾ ഉയർന്ന് വരികയാണ്. എന്നാൽ ടീം തോറ്റെങ്കിലും താരങ്ങളുടെ പ്രകടനത്തെ കുറിച്ച് ന്യായീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ഷാൻ മസൂദ്.

ഷാൻ മസൂദ് പറയുന്നത് ഇങ്ങനെ:

“നമ്മൾ തെറ്റുകളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കും. അത് കൊണ്ട് മറ്റുള്ളവർക്ക് നമ്മൾ അവസരം കൊടുക്കണം. ആദ്യ മൽസരത്തിൽ ഞങ്ങൾ തോറ്റിരുന്നു. അത് കൊണ്ട് ഇത്തവണ ഞങ്ങൾ ശരിയായ പാത തന്നെ ആണ് പിന്തുടർന്നത്. ഷഹീനും, നസീമും എല്ലാം മൂന്നു ഫോർമാറ്റുകളും കളിക്കുന്ന താരങ്ങളാണ്. അത് കൊണ്ട് എല്ലാ മത്സരങ്ങളിലും അവരെ കളിപ്പിക്കണം എന്ന് പറയാനാവില്ല. അവർക്ക് പകരം ടീമിൽ ഉൾപെടുത്തിയിരുക്കുന്നവരും ഒരുപാട് കഴിവുള്ളവരാണ്” ഷാൻ മസൂദ് പറഞ്ഞു.

ഫാസ്റ്റ് ബോളർമാർക്ക് മികച്ച പ്രകടനം നടത്താൻ പറ്റാത്ത പിച്ചായിട്ടും പാകിസ്ഥാൻ നാല് പെയ്സ് ബോളേഴ്സിന് അവസരം നൽകി. ബംഗ്ലാദേശ് വിജയിച്ചത് അവരുടെ സ്പിന്ന് ബോളേഴ്സിന്റെ മികവ് കൊണ്ടാണ്. പാകിസ്ഥാനിന് വേണ്ടി ഷഹീനും നസീമും കളിച്ചിരുന്നില്ല. പകരം മിർ ഹം​സ, മുഹമ്മദ് അലി, ഖുറം ഷെഹസാദ് എന്നിവർക്കായിരുന്നു ടീമിൽ അവസരം ലഭിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പോയിന്റ് പട്ടികയിൽ പാകിസ്ഥാൻ എട്ടാം സ്ഥാനത്താണ് നിൽക്കുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം