"ഷഹീൻ മാത്രമല്ല, ടീമിൽ പണി അറിയാവുന്ന വേറെയും താരങ്ങളും ഉണ്ട്"; തോൽവിക്ക് ശേഷം പാക് നായകന്റെ വാക്കുകൾ ഇങ്ങനെ

ബംഗ്ലാദശിനെതിരെ നടന്ന രണ്ടാം ടെസ്റ്റ് പരമ്പരയിലും പാകിസ്ഥാൻ വീണ്ടും തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതോടെ പരമ്പര ബംഗ്ലാദേശ് 2-0 എന്ന നിലയിൽ വിജയിച്ചു. രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 274ന് മറുപടിയായി ബംഗ്ലാദേശ് 26/6 എന്ന നിലയിലായിരുന്നു. എന്നിട്ടും അവര്‍ തിരിച്ചുവരികയും ലീഡ് വഴങ്ങള്‍ 12 റണ്‍സില്‍ ഒതുക്കുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സില്‍ പാകിസ്ഥാനെ 172 റണ്‍സിന് പുറത്താക്കി അവര്‍ സുഖകരമായ ചേസ് പൂര്‍ത്തിയാക്കി.

ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ തോറ്റതോടെ പാകിസ്ഥാൻ നായകനെതിരെയും, സിലക്ടർമാർക്കെതിരെയും ഒരുപാട് വിമർശനങ്ങൾ ഉയർന്ന് വരികയാണ്. എന്നാൽ ടീം തോറ്റെങ്കിലും താരങ്ങളുടെ പ്രകടനത്തെ കുറിച്ച് ന്യായീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ഷാൻ മസൂദ്.

ഷാൻ മസൂദ് പറയുന്നത് ഇങ്ങനെ:

“നമ്മൾ തെറ്റുകളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കും. അത് കൊണ്ട് മറ്റുള്ളവർക്ക് നമ്മൾ അവസരം കൊടുക്കണം. ആദ്യ മൽസരത്തിൽ ഞങ്ങൾ തോറ്റിരുന്നു. അത് കൊണ്ട് ഇത്തവണ ഞങ്ങൾ ശരിയായ പാത തന്നെ ആണ് പിന്തുടർന്നത്. ഷഹീനും, നസീമും എല്ലാം മൂന്നു ഫോർമാറ്റുകളും കളിക്കുന്ന താരങ്ങളാണ്. അത് കൊണ്ട് എല്ലാ മത്സരങ്ങളിലും അവരെ കളിപ്പിക്കണം എന്ന് പറയാനാവില്ല. അവർക്ക് പകരം ടീമിൽ ഉൾപെടുത്തിയിരുക്കുന്നവരും ഒരുപാട് കഴിവുള്ളവരാണ്” ഷാൻ മസൂദ് പറഞ്ഞു.

ഫാസ്റ്റ് ബോളർമാർക്ക് മികച്ച പ്രകടനം നടത്താൻ പറ്റാത്ത പിച്ചായിട്ടും പാകിസ്ഥാൻ നാല് പെയ്സ് ബോളേഴ്സിന് അവസരം നൽകി. ബംഗ്ലാദേശ് വിജയിച്ചത് അവരുടെ സ്പിന്ന് ബോളേഴ്സിന്റെ മികവ് കൊണ്ടാണ്. പാകിസ്ഥാനിന് വേണ്ടി ഷഹീനും നസീമും കളിച്ചിരുന്നില്ല. പകരം മിർ ഹം​സ, മുഹമ്മദ് അലി, ഖുറം ഷെഹസാദ് എന്നിവർക്കായിരുന്നു ടീമിൽ അവസരം ലഭിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പോയിന്റ് പട്ടികയിൽ പാകിസ്ഥാൻ എട്ടാം സ്ഥാനത്താണ് നിൽക്കുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ