"ഷഹീൻ മാത്രമല്ല, ടീമിൽ പണി അറിയാവുന്ന വേറെയും താരങ്ങളും ഉണ്ട്"; തോൽവിക്ക് ശേഷം പാക് നായകന്റെ വാക്കുകൾ ഇങ്ങനെ

ബംഗ്ലാദശിനെതിരെ നടന്ന രണ്ടാം ടെസ്റ്റ് പരമ്പരയിലും പാകിസ്ഥാൻ വീണ്ടും തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതോടെ പരമ്പര ബംഗ്ലാദേശ് 2-0 എന്ന നിലയിൽ വിജയിച്ചു. രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 274ന് മറുപടിയായി ബംഗ്ലാദേശ് 26/6 എന്ന നിലയിലായിരുന്നു. എന്നിട്ടും അവര്‍ തിരിച്ചുവരികയും ലീഡ് വഴങ്ങള്‍ 12 റണ്‍സില്‍ ഒതുക്കുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സില്‍ പാകിസ്ഥാനെ 172 റണ്‍സിന് പുറത്താക്കി അവര്‍ സുഖകരമായ ചേസ് പൂര്‍ത്തിയാക്കി.

ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ തോറ്റതോടെ പാകിസ്ഥാൻ നായകനെതിരെയും, സിലക്ടർമാർക്കെതിരെയും ഒരുപാട് വിമർശനങ്ങൾ ഉയർന്ന് വരികയാണ്. എന്നാൽ ടീം തോറ്റെങ്കിലും താരങ്ങളുടെ പ്രകടനത്തെ കുറിച്ച് ന്യായീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ഷാൻ മസൂദ്.

ഷാൻ മസൂദ് പറയുന്നത് ഇങ്ങനെ:

“നമ്മൾ തെറ്റുകളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കും. അത് കൊണ്ട് മറ്റുള്ളവർക്ക് നമ്മൾ അവസരം കൊടുക്കണം. ആദ്യ മൽസരത്തിൽ ഞങ്ങൾ തോറ്റിരുന്നു. അത് കൊണ്ട് ഇത്തവണ ഞങ്ങൾ ശരിയായ പാത തന്നെ ആണ് പിന്തുടർന്നത്. ഷഹീനും, നസീമും എല്ലാം മൂന്നു ഫോർമാറ്റുകളും കളിക്കുന്ന താരങ്ങളാണ്. അത് കൊണ്ട് എല്ലാ മത്സരങ്ങളിലും അവരെ കളിപ്പിക്കണം എന്ന് പറയാനാവില്ല. അവർക്ക് പകരം ടീമിൽ ഉൾപെടുത്തിയിരുക്കുന്നവരും ഒരുപാട് കഴിവുള്ളവരാണ്” ഷാൻ മസൂദ് പറഞ്ഞു.

ഫാസ്റ്റ് ബോളർമാർക്ക് മികച്ച പ്രകടനം നടത്താൻ പറ്റാത്ത പിച്ചായിട്ടും പാകിസ്ഥാൻ നാല് പെയ്സ് ബോളേഴ്സിന് അവസരം നൽകി. ബംഗ്ലാദേശ് വിജയിച്ചത് അവരുടെ സ്പിന്ന് ബോളേഴ്സിന്റെ മികവ് കൊണ്ടാണ്. പാകിസ്ഥാനിന് വേണ്ടി ഷഹീനും നസീമും കളിച്ചിരുന്നില്ല. പകരം മിർ ഹം​സ, മുഹമ്മദ് അലി, ഖുറം ഷെഹസാദ് എന്നിവർക്കായിരുന്നു ടീമിൽ അവസരം ലഭിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പോയിന്റ് പട്ടികയിൽ പാകിസ്ഥാൻ എട്ടാം സ്ഥാനത്താണ് നിൽക്കുന്നത്.

Latest Stories

'മിൽമ'യെ അനുകരിച്ച് 'മിൽന'യുടെ വിൽപ്പന; കമ്പനിക്ക് 1 കോടി രൂപ പിഴയിട്ട് കോടതി

'സഹകരിച്ചത് ജനതാ പാര്‍ട്ടിയുമായി, പരാമര്‍ശം വളച്ചൊടിച്ചു'; വിശദീകരണവുമായി എം വി ഗോവിന്ദന്‍

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ദിവസം വ്യാപക മഴ, ഇന്നും നാളേയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത

കാനഡയില്‍ മോദിയ്‌ക്കെതിരെ കനത്ത പ്രതിഷേധം; ഖാലിസ്ഥാന്‍ വിഘടനവാദികളുടെ പ്രതിഷേധം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളോടെ

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പല്‍ അപകടം; മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍

അപകടത്തിന് ശേഷമുള്ള ആദ്യ യാത്ര മുടങ്ങി, അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ടേക്ക് ഓഫ് ചെയ്തില്ല

'ധനുഷിനോട് ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്, അദ്ദേഹം ഒരു സൂപ്പർമാനാണ്: കുബേര സംവിധായകൻ

ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഷെല്ലാക്രമണം; ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത് 45 പലസ്തീനികള്‍

അഞ്ച് മിനിറ്റ് ഉപദേശിച്ചാൽ അടുത്ത ഓവറിൽ തന്നെ ഔട്ടാവും, ഇതുപോലൊരു കോച്ചും കളിക്കാരനും വേറെയുണ്ടാവില്ല, ട്രോളി മുൻ ഇം​ഗ്ലണ്ട് താരങ്ങൾ

വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് വിഡി സതീശന്‍