"ഞങ്ങൾക്ക് എല്ലാം നഷ്ടമായത് ആ ഒരു നിമിഷത്തിലായിരുന്നു"; സൗത്ത് ആഫ്രിക്കൻ താരം മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ

ഐസിസി മെൻസ് ടി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് 7 റൺസിന്‌ പരാജയപെട്ടു സൗത്ത് ആഫ്രിക്ക. മത്സര ശേഷം ക്യാപ്റ്റൻ ഐഡൻ മാർക്രം മാധ്യമങ്ങളെ കണ്ടു സംസാരിക്കുന്നതിനിടെ തങ്ങളുടെ ടീമിന്റെ തോൽവിക്ക് കാരണം അവസാന 5 ഓവറുകളിൽ ഇന്ത്യയുടെ മികച്ച ബൗളിംഗ് യൂണിറ്റ് കൊണ്ടാണെന്ന് പറഞ്ഞു. 30 ബോളിൽ 31 എന്ന സ്‌കോറിൽ നിന്ന ടീം അവസാന 5 ഓവറുകളിൽ 23 റൺസ് മാത്രമേ നേടാനായുള്ളു. ജസ്പ്രീത് ബുമ്രയും ഹാർദിക്‌ പാണ്ട്യയും രണ്ട് ഓവറുകൾ വീതവും, ആർഷദീപ് സിംഗ്‌ ഒരു ഓവറും എറിഞ്ഞു കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി.

ഹെൻറി ക്ലസ്സെൻ (27പന്തിൽ 52), ഡി കോക്ക് (31പന്തിൽ 39), ഡേവിഡ് മില്ലർ (17പന്തിൽ 21) ട്രിസ്റ്റിൻ സ്റ്റബ്സ് (21പന്തിൽ 31) എന്നിവർ മികച്ച ഇന്നിംഗ്‌സുകൾ കാഴ്ച വെച്ചിട്ടും സൗത്ത് ആഫ്രിക്കയ്ക്ക് പരാജയപ്പെടേണ്ടി വന്നു. കഴിഞ്ഞ 32 വർഷമായിട്ട് അവർ ഒരു ഐസിസി കപ്പ് പോലും നേടാനായിട്ടില്ല. നിർഭാഗ്യത്തിന്റെ വേറെ പേരായി വീണ്ടും സൗത്ത് ആഫ്രിക്കൻ ടീമിനെ വിശേഷിപ്പിക്കാം. ഹെൻറി ക്ലസ്സെന്റെയും ഡേവിഡ് മില്ലറിന്റെ വിക്കറ്റിലാണ് ഇന്ത്യ കളി തിരിച്ച് പിടിച്ചത്.

ഐഡൻ മാർക്രം മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ:

” എന്നും മികച്ച് മത്സരം കാഴ്ച വെക്കുന്നവരേ വിജയിച്ചിട്ടുള്ളു. ഇന്ത്യ മികച്ച മത്സരം ആണ് കാഴ്ച വെച്ചത്. അവസാന 5 ഓവറുകളിലാണ് ഞങ്ങൾക്ക് കളി നഷ്ടമായത്. ഇനിയും ശക്തമായി തിരിച്ച് വരാൻ ഞങ്ങൾ ശ്രമിക്കും” ഐഡൻ മാർക്രം പറഞ്ഞു.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും മത്സര ശേഷമാണു തങ്ങളുടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിതാ രവീന്ദ്ര ജഡേജയും തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇവർ 3 പേരുമാണ് ഇന്ത്യൻ ടീമിന്റെ നെടുംതൂണുകൾ. ഇവർ കളം ഒഴിഞ്ഞതോടെ ഇവർക്ക് വേണ്ടിയുള്ള പകരക്കാരെ തേടി കണ്ട് പിടിക്കാൻ ശ്രമിക്കുകയാണ് ബിസിസിഐയുടെ അടുത്ത ജോലി. ചാമ്പ്യൻസ് ആയ ഇന്ത്യൻ ടീമിന് ബിസിസിഐ 125 കോടി രൂപയാണ് സമ്മാനമായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി