"ഞങ്ങൾക്ക് എല്ലാം നഷ്ടമായത് ആ ഒരു നിമിഷത്തിലായിരുന്നു"; സൗത്ത് ആഫ്രിക്കൻ താരം മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ

ഐസിസി മെൻസ് ടി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് 7 റൺസിന്‌ പരാജയപെട്ടു സൗത്ത് ആഫ്രിക്ക. മത്സര ശേഷം ക്യാപ്റ്റൻ ഐഡൻ മാർക്രം മാധ്യമങ്ങളെ കണ്ടു സംസാരിക്കുന്നതിനിടെ തങ്ങളുടെ ടീമിന്റെ തോൽവിക്ക് കാരണം അവസാന 5 ഓവറുകളിൽ ഇന്ത്യയുടെ മികച്ച ബൗളിംഗ് യൂണിറ്റ് കൊണ്ടാണെന്ന് പറഞ്ഞു. 30 ബോളിൽ 31 എന്ന സ്‌കോറിൽ നിന്ന ടീം അവസാന 5 ഓവറുകളിൽ 23 റൺസ് മാത്രമേ നേടാനായുള്ളു. ജസ്പ്രീത് ബുമ്രയും ഹാർദിക്‌ പാണ്ട്യയും രണ്ട് ഓവറുകൾ വീതവും, ആർഷദീപ് സിംഗ്‌ ഒരു ഓവറും എറിഞ്ഞു കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി.

ഹെൻറി ക്ലസ്സെൻ (27പന്തിൽ 52), ഡി കോക്ക് (31പന്തിൽ 39), ഡേവിഡ് മില്ലർ (17പന്തിൽ 21) ട്രിസ്റ്റിൻ സ്റ്റബ്സ് (21പന്തിൽ 31) എന്നിവർ മികച്ച ഇന്നിംഗ്‌സുകൾ കാഴ്ച വെച്ചിട്ടും സൗത്ത് ആഫ്രിക്കയ്ക്ക് പരാജയപ്പെടേണ്ടി വന്നു. കഴിഞ്ഞ 32 വർഷമായിട്ട് അവർ ഒരു ഐസിസി കപ്പ് പോലും നേടാനായിട്ടില്ല. നിർഭാഗ്യത്തിന്റെ വേറെ പേരായി വീണ്ടും സൗത്ത് ആഫ്രിക്കൻ ടീമിനെ വിശേഷിപ്പിക്കാം. ഹെൻറി ക്ലസ്സെന്റെയും ഡേവിഡ് മില്ലറിന്റെ വിക്കറ്റിലാണ് ഇന്ത്യ കളി തിരിച്ച് പിടിച്ചത്.

ഐഡൻ മാർക്രം മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ:

” എന്നും മികച്ച് മത്സരം കാഴ്ച വെക്കുന്നവരേ വിജയിച്ചിട്ടുള്ളു. ഇന്ത്യ മികച്ച മത്സരം ആണ് കാഴ്ച വെച്ചത്. അവസാന 5 ഓവറുകളിലാണ് ഞങ്ങൾക്ക് കളി നഷ്ടമായത്. ഇനിയും ശക്തമായി തിരിച്ച് വരാൻ ഞങ്ങൾ ശ്രമിക്കും” ഐഡൻ മാർക്രം പറഞ്ഞു.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും മത്സര ശേഷമാണു തങ്ങളുടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിതാ രവീന്ദ്ര ജഡേജയും തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇവർ 3 പേരുമാണ് ഇന്ത്യൻ ടീമിന്റെ നെടുംതൂണുകൾ. ഇവർ കളം ഒഴിഞ്ഞതോടെ ഇവർക്ക് വേണ്ടിയുള്ള പകരക്കാരെ തേടി കണ്ട് പിടിക്കാൻ ശ്രമിക്കുകയാണ് ബിസിസിഐയുടെ അടുത്ത ജോലി. ചാമ്പ്യൻസ് ആയ ഇന്ത്യൻ ടീമിന് ബിസിസിഐ 125 കോടി രൂപയാണ് സമ്മാനമായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ