'പാകിസ്ഥാൻ ക്രിക്കറ്റിന് എല്ലാം കൊണ്ടും ഇപ്പോൾ നല്ല സമയമാണ്'; പ്രമുഖ താരത്തിന്റെ വിരമിക്കൽ തിരിച്ചടിയായി

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ താരം അഹ്മദ് ഷെഹസാദ്. നിലവിലെ ടീമിന്റെ മോശമായ പ്രകടനത്തെ പറ്റിയും, താരങ്ങളെ പറ്റിയും അദ്ദേഹം വിമർശിച്ചു. വരാൻ ഇരിക്കുന്ന ചാമ്പ്യൻസ് കപ്പിൽ നിന്നും ഷെഹസാദ് നേരത്തെ തന്നെ പിന്മാറിയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ എക്‌സിലൂടെ ആണ് താരം പിന്മാറുന്ന കാര്യം പറഞ്ഞത്.

അഹ്മദ് ഷെഹസാദ് പറയുന്നത് ഇങ്ങനെ:

വളരെ ഹൃദയ വേദനയോടെ ആണ് ഞാൻ ചാമ്പ്യൻസ് കപ്പിൽ നിന്നും പിന്മാറുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ ശരിയല്ല. അവർക്ക് വേണ്ട താരങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ഒരുപാട് ഫേക്ക് വാഗ്ദാനങ്ങളും അവർ എനിക്ക് നൽകി. പാകിസ്ഥാനിൽ വിലക്കയറ്റവും, പട്ടിണിയും നേരിടുമ്പോൾ ഒരു ഗുണവും ഇല്ലാത്തവരെ ഇത്രയും ലക്ഷങ്ങൾ മുടക്കി മെന്റർ ആക്കി വെക്കുന്നത് എന്തിനാണ്.

അഹ്മദ് ഷെഹസാദ് തുടർന്നു;

നിലവിൽ ഏറ്റവും മോശമായ ടീം ആണ് ഇപ്പോൾ പാകിസ്ഥാൻ. അവരെ ആ നിലയിലേക്ക് എത്തിച്ചത് ഇത് പോലെയുള്ളവരാണ്. ഇങ്ങനെ ഒരു സംവിധാനത്തെ ഒരിക്കലും പിന്തുണയ്ക്കാൻ പാകിസ്ഥാൻ പൗരൻ എന്ന നിലയിലും, ഒരു ക്രിക്കറ്റർ എന്ന നിലയിലും എനിക്ക് സാധിക്കില്ല” അഹ്മദ് ഷെഹസാദ് പറഞ്ഞു.

ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ പാകിസ്ഥാൻ 10 വിക്കറ്റുകൾക്ക് തോറ്റതിൽ ആരാധക രോക്ഷം വളരെ വലുതായിരുന്നു. പാകിസ്ഥാൻ ടീം പ്രധാനപ്പെട്ട മത്സരങ്ങളും, ഐസിസി ടൂർണമെന്റുകളിലും എല്ലാം മോശമായ പ്രകടനം മൂലം പുറത്താവുകയായിരുന്നു. 2022 ടി-20 ലോകകപ്പ് ഫൈനലിൽ എത്തിയത് മാത്രമായിരുന്നു അവരുടെ അവസാനത്തെ മികച്ച പ്രകടനം നടത്തിയ ടൂർണമെന്റ്. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാന് ഇനിയുള്ള പരമ്പരകൾ നിർണായകമാണ്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം