'പാകിസ്ഥാൻ ക്രിക്കറ്റിന് എല്ലാം കൊണ്ടും ഇപ്പോൾ നല്ല സമയമാണ്'; പ്രമുഖ താരത്തിന്റെ വിരമിക്കൽ തിരിച്ചടിയായി

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ താരം അഹ്മദ് ഷെഹസാദ്. നിലവിലെ ടീമിന്റെ മോശമായ പ്രകടനത്തെ പറ്റിയും, താരങ്ങളെ പറ്റിയും അദ്ദേഹം വിമർശിച്ചു. വരാൻ ഇരിക്കുന്ന ചാമ്പ്യൻസ് കപ്പിൽ നിന്നും ഷെഹസാദ് നേരത്തെ തന്നെ പിന്മാറിയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ എക്‌സിലൂടെ ആണ് താരം പിന്മാറുന്ന കാര്യം പറഞ്ഞത്.

അഹ്മദ് ഷെഹസാദ് പറയുന്നത് ഇങ്ങനെ:

വളരെ ഹൃദയ വേദനയോടെ ആണ് ഞാൻ ചാമ്പ്യൻസ് കപ്പിൽ നിന്നും പിന്മാറുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ ശരിയല്ല. അവർക്ക് വേണ്ട താരങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ഒരുപാട് ഫേക്ക് വാഗ്ദാനങ്ങളും അവർ എനിക്ക് നൽകി. പാകിസ്ഥാനിൽ വിലക്കയറ്റവും, പട്ടിണിയും നേരിടുമ്പോൾ ഒരു ഗുണവും ഇല്ലാത്തവരെ ഇത്രയും ലക്ഷങ്ങൾ മുടക്കി മെന്റർ ആക്കി വെക്കുന്നത് എന്തിനാണ്.

അഹ്മദ് ഷെഹസാദ് തുടർന്നു;

നിലവിൽ ഏറ്റവും മോശമായ ടീം ആണ് ഇപ്പോൾ പാകിസ്ഥാൻ. അവരെ ആ നിലയിലേക്ക് എത്തിച്ചത് ഇത് പോലെയുള്ളവരാണ്. ഇങ്ങനെ ഒരു സംവിധാനത്തെ ഒരിക്കലും പിന്തുണയ്ക്കാൻ പാകിസ്ഥാൻ പൗരൻ എന്ന നിലയിലും, ഒരു ക്രിക്കറ്റർ എന്ന നിലയിലും എനിക്ക് സാധിക്കില്ല” അഹ്മദ് ഷെഹസാദ് പറഞ്ഞു.

ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ പാകിസ്ഥാൻ 10 വിക്കറ്റുകൾക്ക് തോറ്റതിൽ ആരാധക രോക്ഷം വളരെ വലുതായിരുന്നു. പാകിസ്ഥാൻ ടീം പ്രധാനപ്പെട്ട മത്സരങ്ങളും, ഐസിസി ടൂർണമെന്റുകളിലും എല്ലാം മോശമായ പ്രകടനം മൂലം പുറത്താവുകയായിരുന്നു. 2022 ടി-20 ലോകകപ്പ് ഫൈനലിൽ എത്തിയത് മാത്രമായിരുന്നു അവരുടെ അവസാനത്തെ മികച്ച പ്രകടനം നടത്തിയ ടൂർണമെന്റ്. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാന് ഇനിയുള്ള പരമ്പരകൾ നിർണായകമാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക