Ipl

പ്രഥമ ഐ.പി.എല്ലില്‍ മെഗാലേലത്തില്‍ പിടി ധോണിയ്ക്ക് ; പക്ഷേ ഞെട്ടിച്ചത് ചുളുവിലയ്ക്ക് വിറ്റുപോയ മറ്റൊരു താരം

ട്വന്റി 20 ലീഗില്‍ ഒരു മെഗാലേലം തുടങ്ങാനിരിക്കെ പ്രഥമ ട്വന്റി20 ലീഗില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയ്ക്കായിരുന്നു പിടിയെന്നും എന്നാല്‍ ഐപിഎല്ലില്‍ തന്നെ വന്‍ ട്വിസ്റ്റായി മാറിയത് മറ്റൊരു താരത്തിന്റെ വില്‍പ്പനയായിരുന്നെന്നും അന്ന്് ലേലം നിയന്ത്രിച്ച റിച്ചാര്‍ഡ് മാഡ്‌ലി. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാഡ്‌ലിയുടെ പ്രതികരണം. പ്രഥമ ട്വന്റി20 ലോകകപ്പ് ജേതാവായ നായകന്‍ എന്ന പദവിയുമായിട്ടാണ് ധോണി അന്ന് ലേലത്തിനായി എത്തിയത്.

ധോണിയ്ക്കായി എല്ലാ ഫ്രാഞ്ചൈസികളും വീറോടെ പോരാടിയപ്പോള്‍ ധോണിയെ കൂടുതല്‍ തുക നല്‍കി ചെന്നൈ സൂപ്പര്‍കിംഗ്‌സ് സ്വന്തമാക്കുകയായിരുന്നു. പിന്നീട് സിഎസ്‌കെയ്ക്ക് വിലക്ക് നേരിട്ട രണ്ടു സീസണുകള്‍ ഒഴിച്ചാല്‍ എല്ലാ സീസണുകളിലും ധോണി കളിച്ചതും ചെന്നൈയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ലേലത്തില്‍ രണ്ടാമത്തെ താരമായി എത്തിയത് ഓസ്‌ട്രേലിയയുടെ ഇതിഹാസ സ്പിന്നര്‍ ഷെയിന്‍വോണായിരുന്നു. എന്നാല്‍ ഷെയിന്‍വോണിനെ അടിസ്ഥാന വിലയ്ക്ക് തന്നെ രാജസ്ഥാന്‍ റോയല്‍സിന് സ്വന്തമാക്കാനായി.

എന്നാല്‍ അത് ഐപിഎല്ലില്‍ ഉണ്ടാക്കിയത് വന്‍ ട്വിസ്റ്റായിരുന്നു. ക്രിക്കറ്റില്‍ മികച്ച അനുഭവപരിചയമുള്ള ഷെയിന്‍വോണ്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. അതേസമയം ധോണിയെ സ്വന്തമാക്കിയത് സിഎസ്‌കെ യ്ക്കും ഭാവിയില്‍ വലിയ നേട്ടമായി മാറി. നാല് കിരീടമാണ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ സിഎസ്‌കെ നേടിയത്. 15ാം സീസണിലും സിഎസ്‌കെയുടെ നായകസ്ഥാനത്ത് ധോണിയാണുള്ളത്. ഇത്തവണ രണ്ടാം സ്ഥാനക്കാരനായാണ് സിഎസ്‌കെ ധോണിയെ നിലനിര്‍ത്തിയത്.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്