പിഎസ്എല്‍ പാകിസ്ഥാന്റെ 'മിനി ഐപിഎല്‍': വസീം അക്രം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനേക്കാള്‍ (പിഎസ്എല്‍) ഉയര്‍ന്നതാണെന്ന് ഇതിഹാസ പാക് പേസര്‍ വസീം അക്രം. സ്പോര്‍ട്സ്‌കീഡയില്‍ ഐപിഎല്ലും പിഎസ്എല്ലും തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് അക്രം മടിക്കാതെ ഇക്കാര്യം പറഞ്ഞത്. പിഎസ്എല്‍ പാകിസ്ഥാന്റെ ‘മിനി ഐപിഎല്‍’ ആണെന്ന് അക്രം പറഞ്ഞു.

ഞാന്‍ രണ്ട് ലീഗുകളുടെയും ഭാഗമാണ്. ഇവയെ തമ്മില്‍ താരതമ്യം ചെയ്യുന്നത് അസാധ്യമാണ്. ഐപിഎല്‍ വളരെ വലുതാണ്. രാജ്യത്തിന് ഒരു മിനി ഐപിഎല്‍ പോലെ പാകിസ്ഥാനില്‍ പിഎസ്എല്‍ പ്രാധാന്യമര്‍ഹിക്കുന്നു- അക്രം പറഞ്ഞു.

അക്രത്തിന്റെ താരതമ്യം, ഗുണനിലവാരമുള്ള മത്സരങ്ങള്‍ക്കും താരനിബിഡമായ കളിക്കാരുടെ നിരയ്ക്കും പേരുകേട്ട ഐപിഎല്ലിന്റെ അനിഷേധ്യമായ ആഗോള ആധിപത്യത്തെ എടുത്തുകാണിക്കുന്നു. പിഎസ്എല്‍ പാകിസ്ഥാനില്‍ പ്രാധാന്യമുള്ളതാണെങ്കിലും, ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, കറാച്ചി കിംഗ്സ് എന്നിവയില്‍ ഒന്നിനെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചപ്പോള്‍ ടീം മുന്‍ഗണനകളിലേക്ക് ഫോക്കസ് മാറി അക്രം നയതന്ത്രപരമായി രണ്ടും തിരഞ്ഞെടുത്തു. ഒരുപക്ഷേ രണ്ട് ഫ്രാഞ്ചൈസികളുടെയും കരുത്ത് അംഗീകരിച്ചുകൊണ്ടായിരിക്കാം ഇതിഹാസത്തിന്റെ ഈ തിരഞ്ഞെടുപ്പ്.

ഐപിഎല്‍ 2024 മാര്‍ച്ച് 22ന് ആരംഭിച്ച് മെയ് അവസാനം വരെ നീണ്ടുനില്‍ക്കും. ഇത് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്ത പൊതുതിരഞ്ഞെടുപ്പിനുള്ള തിയതികള്‍ പ്രഖ്യാപിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു