മുംബൈയുടെ അച്ചടക്കനടപടി: നാല് വാക്കില്‍ പരിഹസിച്ച് പൃഥ്വി ഷാ

വരാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കുള്ള മുംബൈ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ പൃഥ്വി ഷായുടെ കരിയര്‍ മറ്റൊരു തിരിച്ചടിക്ക് സാക്ഷ്യം വഹിച്ചു. താരത്തിന്റെ മോശം ഫോമും അച്ചടക്കമില്ലായ്മയും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനെയും സെലക്ഷന്‍ കമ്മിറ്റിയെയും അസ്വസ്ഥമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഫിറ്റ്‌നസിന്റെ കാര്യത്തിലുള്ള താരത്തിന്റെ അലസ മനോഭാവവും ടീം മാനേജ്മെന്റിന്റെ ആശങ്കയായി മാറി. ഇത് ചുമതലയുള്ളവരെ ചില കടുത്ത കോളുകള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നു.

ഇതിന്റെ ഫലമായി രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചപ്പോള്‍ ഷായുടെ പേര് എവിടെയും കാണാനില്ലായിരുന്നു. ഇതിന് പിന്നാലെ ഷാ ഇന്‍സ്റ്റാഗ്രാമിലേക്ക് പോകുകയും 4 വാക്കുകളുള്ള ഒരു പോസ്റ്റ് പങ്കിടുകയും ചെയ്തു. ‘ഒരു ഇടവേള ആവശ്യമാണ്, നന്ദി’, ഷാ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ എഴുതി.

Latest and Breaking News on NDTV

ത്രിപുരയ്ക്കെതിരായ മത്സരത്തില്‍നിന്നാണ് പൃഥ്വി ഷായെ ഒഴിവാക്കിയത്. അമിതവണ്ണം ഉള്‍പ്പെടെയുള്ള ഫിറ്റ്‌നസ് പ്രശ്‌നങ്ങളും, നെറ്റ്‌സില്‍ തുടര്‍ച്ചയായി വൈകിയെത്തുന്നത് ഉള്‍പ്പെടെയുള്ള അച്ചടക്ക വിഷയങ്ങളുമാണ് താരത്തെ തഴയാന്‍ കാരണമെന്നാണ് സൂചന.

ഇത്തവണ രഞ്ജി ട്രോഫിയില്‍ ആദ്യ രണ്ടു മത്സരങ്ങളിലും താരത്തിന് തിളങ്ങാനായില്ല. ബറോഡയ്ക്കെതിരായ മത്സരത്തില്‍ 7, 12 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഒരു റണ്ണെടുത്ത് പുറത്തായ താരം രണ്ടാം ഇന്നിംഗ്‌സില്‍ പുറത്താകാതെ 39 റണ്‍സെടുത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ