IPL 2025: അവന്‍ ടീമിലുളളതാണ് ഞങ്ങളുടെ എറ്റവും വലിയ ഭാഗ്യം, ലേലത്തില്‍ ഞങ്ങളുടെ എല്ലാ ശ്രദ്ധയും അവനിലേക്കായിരുന്നു, വെളിപ്പെടുത്തി പ്രീതി സിന്റ

ഐപിഎല്‍ ഈ സീസണിലെ മികച്ച ടീമുകളില്‍ ഒന്നാണ് പഞ്ചാബ് കിങ്‌സ്. കഴിഞ്ഞ ലേലത്തില്‍ ശ്രദ്ധേയരായ ചില കളിക്കാരെ മാനേജ്‌മെന്റ് എടുത്തതോടെ ടീം കരുത്തുറ്റ നിരയായി മാറിയിരുന്നു. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഈ സീസണില്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് പഞ്ചാബുളളത്. ഏത് ടീമുകള്‍ക്കെതിരെയും അവസാനം വരെ പോരാടാറുളള പഞ്ചാബ് ഇത്തവണ പ്ലേഓഫില്‍ എത്താന്‍ സാധ്യതയുളള ടീമുകളില്‍ ഒന്നുകൂടിയാണ്. അതേസമയം കഴിഞ്ഞ മെഗാലേലത്തില്‍ പഞ്ചാബിന്റെ ക്യാപ്റ്റനായി തങ്ങള്‍ മനസില്‍ കണ്ടത് ശ്രേയസിനെ മാത്രമായിരുന്നെന്ന് തുറന്നുപറയുകയാണ് നടിയും ടീം ഉടമയുമായ പ്രീതി സിന്റ.

ലേലത്തിലെ എറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയ്ക്കാണ് താരത്തെ പഞ്ചാബ് ടീമിലെത്തിച്ചത്. 26.75 കോടിക്കായിരുന്നു ശ്രേയസ് അയ്യരെ പഞ്ചാബ് മാനേജ്‌മെന്റ് സ്വന്തമാക്കിയത്. ശ്രേയസ് വളരെ ഡൗണ്‍ ടു എര്‍ത്ത് വ്യക്തിയാണെന്നും മികച്ച ക്യാപ്റ്റനുമാണെന്നും പ്രീതി സിന്റ പറയുന്നു. ഒരു കളിക്കാരനെന്ന നിലയില്‍ വളരെ തന്ത്രപരവും ആക്രമണാത്മകവുമായ സമീപനമാണ് അദ്ദേഹത്തിന്റേത്.

പക്ഷേ എറ്റവും സ്വീറ്റും മൃദുഭാഷിയുമായ വ്യക്തി. അദ്ദേഹം പഞ്ചാബിനെ നയിക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ വളരെ സന്തോഷമുണ്ട്. ക്യാപ്റ്റന്‍സിക്ക് ഞങ്ങളുടെ ആദ്യ ചോയ്‌സ് അദ്ദേഹമായിരുന്നു. ലേലത്തില്‍ മുഴുവനും അദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരുന്നു ഞങ്ങള്‍ മുന്നോട്ടുപോയത്, പ്രീതി സിന്റ കൂട്ടിച്ചേര്‍ത്തു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് പഞ്ചാബ് കിങ്‌സിന്റെ അടുത്ത മത്സരം. പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കണമെങ്കില്‍ സിഎസ്‌കെയ്‌ക്കെതിരെ പഞ്ചാബിന് വിജയം അനിവാര്യമാണ്. ഒമ്പത് കളികളില്‍ അഞ്ച് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 11 പോയിന്റാണ് പഞ്ചാബിനുളളത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം