IPL 2025: അവന്‍ ടീമിലുളളതാണ് ഞങ്ങളുടെ എറ്റവും വലിയ ഭാഗ്യം, ലേലത്തില്‍ ഞങ്ങളുടെ എല്ലാ ശ്രദ്ധയും അവനിലേക്കായിരുന്നു, വെളിപ്പെടുത്തി പ്രീതി സിന്റ

ഐപിഎല്‍ ഈ സീസണിലെ മികച്ച ടീമുകളില്‍ ഒന്നാണ് പഞ്ചാബ് കിങ്‌സ്. കഴിഞ്ഞ ലേലത്തില്‍ ശ്രദ്ധേയരായ ചില കളിക്കാരെ മാനേജ്‌മെന്റ് എടുത്തതോടെ ടീം കരുത്തുറ്റ നിരയായി മാറിയിരുന്നു. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഈ സീസണില്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് പഞ്ചാബുളളത്. ഏത് ടീമുകള്‍ക്കെതിരെയും അവസാനം വരെ പോരാടാറുളള പഞ്ചാബ് ഇത്തവണ പ്ലേഓഫില്‍ എത്താന്‍ സാധ്യതയുളള ടീമുകളില്‍ ഒന്നുകൂടിയാണ്. അതേസമയം കഴിഞ്ഞ മെഗാലേലത്തില്‍ പഞ്ചാബിന്റെ ക്യാപ്റ്റനായി തങ്ങള്‍ മനസില്‍ കണ്ടത് ശ്രേയസിനെ മാത്രമായിരുന്നെന്ന് തുറന്നുപറയുകയാണ് നടിയും ടീം ഉടമയുമായ പ്രീതി സിന്റ.

ലേലത്തിലെ എറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയ്ക്കാണ് താരത്തെ പഞ്ചാബ് ടീമിലെത്തിച്ചത്. 26.75 കോടിക്കായിരുന്നു ശ്രേയസ് അയ്യരെ പഞ്ചാബ് മാനേജ്‌മെന്റ് സ്വന്തമാക്കിയത്. ശ്രേയസ് വളരെ ഡൗണ്‍ ടു എര്‍ത്ത് വ്യക്തിയാണെന്നും മികച്ച ക്യാപ്റ്റനുമാണെന്നും പ്രീതി സിന്റ പറയുന്നു. ഒരു കളിക്കാരനെന്ന നിലയില്‍ വളരെ തന്ത്രപരവും ആക്രമണാത്മകവുമായ സമീപനമാണ് അദ്ദേഹത്തിന്റേത്.

പക്ഷേ എറ്റവും സ്വീറ്റും മൃദുഭാഷിയുമായ വ്യക്തി. അദ്ദേഹം പഞ്ചാബിനെ നയിക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ വളരെ സന്തോഷമുണ്ട്. ക്യാപ്റ്റന്‍സിക്ക് ഞങ്ങളുടെ ആദ്യ ചോയ്‌സ് അദ്ദേഹമായിരുന്നു. ലേലത്തില്‍ മുഴുവനും അദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരുന്നു ഞങ്ങള്‍ മുന്നോട്ടുപോയത്, പ്രീതി സിന്റ കൂട്ടിച്ചേര്‍ത്തു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് പഞ്ചാബ് കിങ്‌സിന്റെ അടുത്ത മത്സരം. പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കണമെങ്കില്‍ സിഎസ്‌കെയ്‌ക്കെതിരെ പഞ്ചാബിന് വിജയം അനിവാര്യമാണ്. ഒമ്പത് കളികളില്‍ അഞ്ച് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 11 പോയിന്റാണ് പഞ്ചാബിനുളളത്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ