IPL 2025: അവന്‍ ടീമിലുളളതാണ് ഞങ്ങളുടെ എറ്റവും വലിയ ഭാഗ്യം, ലേലത്തില്‍ ഞങ്ങളുടെ എല്ലാ ശ്രദ്ധയും അവനിലേക്കായിരുന്നു, വെളിപ്പെടുത്തി പ്രീതി സിന്റ

ഐപിഎല്‍ ഈ സീസണിലെ മികച്ച ടീമുകളില്‍ ഒന്നാണ് പഞ്ചാബ് കിങ്‌സ്. കഴിഞ്ഞ ലേലത്തില്‍ ശ്രദ്ധേയരായ ചില കളിക്കാരെ മാനേജ്‌മെന്റ് എടുത്തതോടെ ടീം കരുത്തുറ്റ നിരയായി മാറിയിരുന്നു. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഈ സീസണില്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് പഞ്ചാബുളളത്. ഏത് ടീമുകള്‍ക്കെതിരെയും അവസാനം വരെ പോരാടാറുളള പഞ്ചാബ് ഇത്തവണ പ്ലേഓഫില്‍ എത്താന്‍ സാധ്യതയുളള ടീമുകളില്‍ ഒന്നുകൂടിയാണ്. അതേസമയം കഴിഞ്ഞ മെഗാലേലത്തില്‍ പഞ്ചാബിന്റെ ക്യാപ്റ്റനായി തങ്ങള്‍ മനസില്‍ കണ്ടത് ശ്രേയസിനെ മാത്രമായിരുന്നെന്ന് തുറന്നുപറയുകയാണ് നടിയും ടീം ഉടമയുമായ പ്രീതി സിന്റ.

ലേലത്തിലെ എറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയ്ക്കാണ് താരത്തെ പഞ്ചാബ് ടീമിലെത്തിച്ചത്. 26.75 കോടിക്കായിരുന്നു ശ്രേയസ് അയ്യരെ പഞ്ചാബ് മാനേജ്‌മെന്റ് സ്വന്തമാക്കിയത്. ശ്രേയസ് വളരെ ഡൗണ്‍ ടു എര്‍ത്ത് വ്യക്തിയാണെന്നും മികച്ച ക്യാപ്റ്റനുമാണെന്നും പ്രീതി സിന്റ പറയുന്നു. ഒരു കളിക്കാരനെന്ന നിലയില്‍ വളരെ തന്ത്രപരവും ആക്രമണാത്മകവുമായ സമീപനമാണ് അദ്ദേഹത്തിന്റേത്.

പക്ഷേ എറ്റവും സ്വീറ്റും മൃദുഭാഷിയുമായ വ്യക്തി. അദ്ദേഹം പഞ്ചാബിനെ നയിക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ വളരെ സന്തോഷമുണ്ട്. ക്യാപ്റ്റന്‍സിക്ക് ഞങ്ങളുടെ ആദ്യ ചോയ്‌സ് അദ്ദേഹമായിരുന്നു. ലേലത്തില്‍ മുഴുവനും അദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരുന്നു ഞങ്ങള്‍ മുന്നോട്ടുപോയത്, പ്രീതി സിന്റ കൂട്ടിച്ചേര്‍ത്തു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് പഞ്ചാബ് കിങ്‌സിന്റെ അടുത്ത മത്സരം. പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കണമെങ്കില്‍ സിഎസ്‌കെയ്‌ക്കെതിരെ പഞ്ചാബിന് വിജയം അനിവാര്യമാണ്. ഒമ്പത് കളികളില്‍ അഞ്ച് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 11 പോയിന്റാണ് പഞ്ചാബിനുളളത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ