ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, പ്രവചനവുമായി പോണ്ടിങ്; വ്യത്യസ്ത അഭിപ്രായം ഏറ്റെടുത്ത് ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശങ്ങൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതുവരെ 2 ടീമുകൾ മാത്രമാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായതെങ്കിൽ ഗുജറാത്തിന് മാത്രമാണ് ടീമിന് പ്ലേ ഓഫിന് യോഗ്യത കിട്ടിയത്. ചെന്നൈ, ലക്നൗ ടീമുകൾ യോഗ്യതയുടെ അടുത്ത് എത്തിയിരിക്കുകയാണ്. മറ്റ് ടീമുകളിൽ വലിയ പോരാട്ടം നടക്കുന്നത് ബാംഗ്ലൂർ, മുംബൈ ടീമുകൾ തമ്മിലാണെങ്കിൽ രാജസ്ഥാൻ, കൊൽക്കത്ത, ടീമുകളുടെ ഭാവി മറ്റുള്ളവരുടെ കൂടെ കൈയിലാണ്.

എന്തിരുന്നാലും സീസൺ ആവേശം കഴിഞ്ഞാൽ ആരാധകർ കാത്തിരിക്കുന്നത് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് തന്നെയാണ്. അവിടെ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുമ്പോൾ വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം ഒരു ഐസിസി ട്രോഫി തന്നെയാണ് ഇന്ത്യയുടെ ഏറ്റവും പ്രധാന ലക്ഷ്യം. ഇംഗ്ലണ്ടിലെ നോവലിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ഏറ്റവും മികച്ച 2 ടീമുകൾ ഏറ്റുമുട്ടുമ്പോൾ ആര് ജയിക്കുമെന്ന് പറയുക അസാധ്യം. എന്തായാലും പ്രവചനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ നായകൻ പോണ്ടിങ്.

“ഞാൻ ഓവലിൽ കളിച്ചതിനാൽ, അവിടത്തെ സാഹചര്യങ്ങളും വിക്കറ്റുകളും ഇന്ത്യയെക്കാൾ ഓസ്‌ട്രേലിയയ്ക്ക് അനുയോജ്യമാണെന്ന് എനിക്ക് തോന്നുന്നു. ഈ ഫൈനൽ ഇന്ത്യയിൽ നടന്നിരുന്നെങ്കിൽ, ഓസ്‌ട്രേലിയയ്ക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകുമായിരുന്നെന്ന് ഞാൻ പറയുമായിരുന്നു. അതുപോലെ, ഓസ്‌ട്രേലിയയിൽ ഫൈനൽ കളിച്ചിരുന്നെങ്കിൽ, ഞാൻ ഓസ്‌ട്രേലിയ എന്ന് പറയുമായിരുന്നു. ഇംഗ്ലണ്ടിലെ ഓവലിലാണ് ഈ മത്സരം നടക്കുന്നത് എന്നത് ഇരു ടീമുകൾക്കും സാധ്യത നൽകുന്നു. ഓവലിലെ സാഹചര്യങ്ങൾ എങ്ങനെയായിരിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല, പക്ഷേ ഇപ്പോൾ ഓസ്‌ട്രേലിയയുടെ മുൻതൂക്കം ഉണ്ടെന്ന് ഞാൻ ഊഹിക്കുന്നു, ”റിക്കി പോണ്ടിംഗ് കൂട്ടിച്ചേർത്തു.

ഓവലിലെ സാഹചര്യങ്ങൾ ഓസ്‌ട്രേലിയയ്ക്ക് കൂടുതൽ അനുയോജ്യമാണെങ്കിലും ഇന്ത്യയുടെ വെല്ലുവിളി തള്ളിക്കളയാനാവില്ലെന്ന് ഓസീസ് ഇതിഹാസം കരുതുന്നു. ഇന്ത്യയ്ക്ക് ഒരുപാട് മാച്ച് വിന്നർമാരെ ലഭിച്ചിട്ടുണ്ട്, എന്നാൽ ജസ്പ്രീത് ബുംറയുടെ അഭാവം ഓസ്‌ട്രേലിയക്ക് വലിയ നേട്ടമാണ്, പ്രത്യേകിച്ച് ഇംഗ്ലണ്ട് സാഹചര്യങ്ങളിൽ. ഇരു ടീമുകളും ഫൈനലിൽ തങ്ങളുടെ ഏറ്റവും മികച്ച ഷോട്ട് നൽകാനും ടെസ്റ്റ് ഫോർമാറ്റിൽ ലോകകപ്പ് എന്നറിയപ്പെടുന്ന ഐസിസി ഡബ്ല്യുടിസി ഫൈനൽ വിജയിക്കാനുള്ള മികച്ച അവസരം നൽകാനും ശ്രമിക്കുമെന്നും പോണ്ടിംഗ് വിശ്വസിക്കുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം