ദയവ് ചെയ്ത് ടി 20 കളിക്കുന്നത് നിർത്തുക, ടീമിന് ഭാരമാകുന്നതിലും നല്ലത് ആ തീരുമാനം എടുക്കുക; സൂപ്പർതാരത്തോട് കൃഷ്ണമാചാരി ശ്രീകാന്ത് പറയുന്നത് ഇങ്ങനെ

2024ലെ ഐസിസി ടി20 ലോകകപ്പിന് തൊട്ടുമുമ്പ് പാകിസ്ഥാൻ്റെ വൈറ്റ് ബോൾ ക്യാപ്റ്റനായി വീണ്ടും നിയമിതനായപ്പോൾ ബാബർ അസം ഇങ്ങനെ ഒരു തിരിച്ചടി പ്രതീക്ഷിച്ചുകാണില്ല. കഴിഞ്ഞ ഏകദിന ലോകപ്പിന് ശേഷം ഉണ്ടായ നടപടികളുടെ ഭാഗമായി ബാബറിനെ പുറത്താക്കി ഷഹീൻ അഫ്‌രീദിയെ നായകനായി നിയമിച്ചത് ആയിരുന്നു. എന്നാൽ പരമ്പരയിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ താരത്തെ പുറത്താക്കി വീണ്ടും ബാബറിനെ നിയമിക്കുക ആയിരുന്നു. എന്നാൽ അന്തിമഫലം ദുരന്തമായി മാറി. ടി 20 ലോകകപ്പ് ഗ്രുപ്പ് ഘട്ടം കഴിഞ്ഞപ്പോൾ പാകിസ്ഥാൻ പുറത്തായി കഴിഞ്ഞിരിക്കുന്നു.

അമേരിക്കയ്ക്കും ഇന്ത്യയ്ക്കും എതിരായ തോൽവികൾ കാരണം ആണ് പാകിസ്ഥാൻ പുറത്തായത്. അതിനിടയിൽ നടന്ന യുഎസ്എ അയർലൻഡ് മത്സരം മഴ മൂലം ഉപേക്ഷിക്കുക കൂടി ചെയ്തതോടെ പാകിസ്ഥാൻ പുറത്താവുകയും ചെയ്തു. അവസാന മത്സരത്തിൽ അയർലണ്ടിനെതിരെ കഷ്ടിച്ച് ജയിച്ചെങ്കിലും അത് മതിയാകുമായിരുന്നില്ല ബാബറിന്റെ ടീമിന്.

ക്യാപ്റ്റനായും ബാറ്ററായും ബാബർ പരാജയപ്പെട്ട ലോകകപ്പ് ആണ് കടന്നുപോയത്. അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസി ശരാശരിക്കും താഴെയായിരുന്നു. പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെടുന്ന ഘട്ടങ്ങളിലേക്ക് നയിച്ചു. ടീമിന് ഉള്ളിലെ പടല പിണക്കവും കൂടി ആയതോടെ കാര്യങ്ങൾക്ക് ഏകദേശ തീരുമാനം ആയെന്ന് തന്നെ പറയാം.

മുൻ ഇന്ത്യൻ താരവും 1983ലെ ലോകകപ്പ് ജേതാവുമായ കൃഷ്ണമാചാരി ശ്രീകാന്ത് ബാബറിൻ്റെ ടി 20 ഫോർമാറ്റിലെ പ്രകടനത്തെ ചോദ്യം ചെയ്തു.

“ബാബർ ടി20 ക്രിക്കറ്റ് കളിക്കുന്നത് നിർത്തണം . ടി20 ക്രിക്കറ്റിൽ നിങ്ങൾക്ക് എല്ലായ്‌പ്പോഴും ഇങ്ങനെ മോശം പ്രകടനം നടത്താൻ സാധിക്കില്ല. വിരാടിനെപ്പോലെയോ രോഹിതിനെപ്പോലെയോ ബാബർ 4,000 റൺസ് നേടിയെന്ന് പാക് ആരാധകർ പറയുന്നു, എന്നാൽ അദ്ദേഹത്തിൻ്റെ സ്‌ട്രൈക്ക് റേറ്റ് 112-115 മാത്രമാണ്,” അദ്ദേഹം പറഞ്ഞു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി