ദയവ് ചെയ്ത് ടി 20 കളിക്കുന്നത് നിർത്തുക, ടീമിന് ഭാരമാകുന്നതിലും നല്ലത് ആ തീരുമാനം എടുക്കുക; സൂപ്പർതാരത്തോട് കൃഷ്ണമാചാരി ശ്രീകാന്ത് പറയുന്നത് ഇങ്ങനെ

2024ലെ ഐസിസി ടി20 ലോകകപ്പിന് തൊട്ടുമുമ്പ് പാകിസ്ഥാൻ്റെ വൈറ്റ് ബോൾ ക്യാപ്റ്റനായി വീണ്ടും നിയമിതനായപ്പോൾ ബാബർ അസം ഇങ്ങനെ ഒരു തിരിച്ചടി പ്രതീക്ഷിച്ചുകാണില്ല. കഴിഞ്ഞ ഏകദിന ലോകപ്പിന് ശേഷം ഉണ്ടായ നടപടികളുടെ ഭാഗമായി ബാബറിനെ പുറത്താക്കി ഷഹീൻ അഫ്‌രീദിയെ നായകനായി നിയമിച്ചത് ആയിരുന്നു. എന്നാൽ പരമ്പരയിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ താരത്തെ പുറത്താക്കി വീണ്ടും ബാബറിനെ നിയമിക്കുക ആയിരുന്നു. എന്നാൽ അന്തിമഫലം ദുരന്തമായി മാറി. ടി 20 ലോകകപ്പ് ഗ്രുപ്പ് ഘട്ടം കഴിഞ്ഞപ്പോൾ പാകിസ്ഥാൻ പുറത്തായി കഴിഞ്ഞിരിക്കുന്നു.

അമേരിക്കയ്ക്കും ഇന്ത്യയ്ക്കും എതിരായ തോൽവികൾ കാരണം ആണ് പാകിസ്ഥാൻ പുറത്തായത്. അതിനിടയിൽ നടന്ന യുഎസ്എ അയർലൻഡ് മത്സരം മഴ മൂലം ഉപേക്ഷിക്കുക കൂടി ചെയ്തതോടെ പാകിസ്ഥാൻ പുറത്താവുകയും ചെയ്തു. അവസാന മത്സരത്തിൽ അയർലണ്ടിനെതിരെ കഷ്ടിച്ച് ജയിച്ചെങ്കിലും അത് മതിയാകുമായിരുന്നില്ല ബാബറിന്റെ ടീമിന്.

ക്യാപ്റ്റനായും ബാറ്ററായും ബാബർ പരാജയപ്പെട്ട ലോകകപ്പ് ആണ് കടന്നുപോയത്. അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസി ശരാശരിക്കും താഴെയായിരുന്നു. പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെടുന്ന ഘട്ടങ്ങളിലേക്ക് നയിച്ചു. ടീമിന് ഉള്ളിലെ പടല പിണക്കവും കൂടി ആയതോടെ കാര്യങ്ങൾക്ക് ഏകദേശ തീരുമാനം ആയെന്ന് തന്നെ പറയാം.

മുൻ ഇന്ത്യൻ താരവും 1983ലെ ലോകകപ്പ് ജേതാവുമായ കൃഷ്ണമാചാരി ശ്രീകാന്ത് ബാബറിൻ്റെ ടി 20 ഫോർമാറ്റിലെ പ്രകടനത്തെ ചോദ്യം ചെയ്തു.

“ബാബർ ടി20 ക്രിക്കറ്റ് കളിക്കുന്നത് നിർത്തണം . ടി20 ക്രിക്കറ്റിൽ നിങ്ങൾക്ക് എല്ലായ്‌പ്പോഴും ഇങ്ങനെ മോശം പ്രകടനം നടത്താൻ സാധിക്കില്ല. വിരാടിനെപ്പോലെയോ രോഹിതിനെപ്പോലെയോ ബാബർ 4,000 റൺസ് നേടിയെന്ന് പാക് ആരാധകർ പറയുന്നു, എന്നാൽ അദ്ദേഹത്തിൻ്റെ സ്‌ട്രൈക്ക് റേറ്റ് 112-115 മാത്രമാണ്,” അദ്ദേഹം പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ