കിടക്കയിൽ പാഡ് വയ്ക്കും, തലയിണയ്ക്ക് അടുത്ത് സ്റ്റംമ്പും; ഉറക്കം ഉണരുമ്പോൾ ക്രിക്കറ്റ് ഉപകരണങ്ങൾ കാണണം; ഷഹീൻ അഫ്രീദിയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ

ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളറുമാരുടെ ലിസ്റ്റ് എടുത്താൽ അതിൽ മുന്നിൽ ഉണ്ടാകും ഷാഹീൻഷാ അഫ്രീദിയുടെ പേര്. ഫാസ്റ്റ് ബോളറുമാർ ഒരുപാടുള്ള പാകിസ്ഥാനിൽ അവരുടെ പേസ് പടയെ നയിക്കനുള്ള ശക്തിയായി ഈ കാലഘട്ടത്തിൽ താരത്തിന് സാധിച്ചിട്ടുണ്ട് . ഇന്ന് ഏതൊരു മികച്ച ബാറ്റർക്കും പേടിസ്വപ്നമാണ് ഈ ഫാസ്റ്റ് ബോളർ.

ഇത്തവണത്തെ ലോകകപ്പിൽ അഫ്രീദിയുടെ ഫോം അനുസരിച്ച് ആയിരിക്കും പാക്കിസ്ഥാന്റെ കിരീട സ്വപ്‌നങ്ങളെന്ന് ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത് തന്നെ താരത്തിന്റെ പ്രകടനത്തിലുള്ള വിശ്വാസം കൊണ്ടാണ്. മുൻ കാലങ്ങളിൽ ഒകെ പാകിസ്താനായി പലവട്ടം ആവർത്തിച്ച മാജിക്ക് ഇത്തവണയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴിതാ ക്രിക്കറ്റിനോട് ചെറുപ്പം മുതൽ അതിയായ താല്പര്യവും പാഷനും കൊണ്ടുനടന്ന അഫ്രീദിയുടെ ചില വിചിത്ര രീതികൾ വെളിപ്പെടുത്തിയിരിക്കുകയാണ് സഹോദരൻ റിയാസ് അഫ്രീദി.

“ചെറുപ്പത്തിൽ ഗ്രൗണ്ടിൽ നിന്നും കളി കഴിഞ്ഞു വരുമ്പോൾ അവന്റെ കൈയിൽ സ്റ്റമ്പും പാഡും എല്ലാം ഉണ്ടാകും. കിടക്കുന്ന നേരത്തെ സ്റ്റംമ്പെടുത്ത് തലയിണയ്ക്ക് സൈഡിൽ വയ്ക്കും. പാഡിന്റെ സ്ഥാനം പലപ്പോഴും കിടക്കയിലായിരിക്കും. ഉറങ്ങാൻ പോകുമ്പോഴും ഉറക്കം ഉണരുമ്പോഴും ഈ ക്രിക്കറ്റ് ഉപകരണങ്ങൾ കണ്ടായിരുന്നു അവന്റെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും.” സഹോദരൻ പറഞ്ഞു.

“ക്രിക്കറ്റിനെ ഒരുപാട് സ്‌നേഹിച്ചിരുന്നു ഷഹീൻ. തോൽവികൾ അവനെ തളർത്തിയിരുന്നു. ഇന്നും ആ സ്വഭാവത്തിന് മാറ്റമില്ല. ഒരു കളിയിൽ പ്രഹരം ഏറ്റുവാങ്ങിയാൽ അവൻ തളരും. പിന്നെ തിരിച്ചുവന്ന് മികച്ച പ്രകടനം നടത്തുന്നത് വരെ അദ്ദേഹം അസ്വസ്ഥനായിരിക്കും.”സഹോദരൻ പറഞ്ഞു.

എന്തായാലും സ്പിന്നിനെ പിന്തുണക്കുന്ന പിച്ചിൽ അഫ്രീദി കാണിക്കുന്ന മായാജാലത്തിനായി പാകിസ്ഥാൻ ആരാധകർ കാത്തിരിക്കുകയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക