Ipl

എന്തുകൊണ്ട് കുല്‍ദീപിന് നാലാം ഓവര്‍ നല്‍കിയില്ല?; കാരണം വെളിപ്പെടുത്തി പന്ത്

കെകെആറിനെതിരായി നടന്ന മത്സരത്തില്‍ മൂന്നോവറില്‍ നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്‍ ബോളര്‍ കുല്‍ദീപ് യാദവിന് നാലാം ഓവര്‍ നല്‍കാത്തതില്‍ ഡല്‍ഹി നായകന്‍ ഋഷഭ് പന്തിനെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് പന്ത്.

‘അവസാന ഓവറില്‍ കുല്‍ദീപിനെ പന്തേല്‍പ്പിക്കുന്നതിനായാണ് ഒരോവര്‍ ബാക്കിവെച്ചത്. എന്നാല്‍ പിച്ചില്‍ നനവ് വരാന്‍ തുടങ്ങിയതോടെ പിന്നീട് പേസര്‍ക്ക് ഓവര്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടാണ് കുല്‍ദീപിന് നാല് ഓവര്‍ നല്‍കാന്‍ സാധിക്കാതെ പോയത്. അവസാന ഓവറില്‍ പേസറെക്കൊണ്ട് എറിയിച്ചത് പ്രതീക്ഷിച്ച ഫലം നല്‍കി’ റിഷഭ് പറഞ്ഞു.

ഒരോവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നേട്ടം കുല്‍ദീപ് പൂര്‍ത്തിയാക്കുമെന്ന് എല്ലാവരും കരുതിയിടത്താണ് താരത്തെ തഴഞ്ഞ് റിഷഭ് ബോള്‍ പേസര്‍മാരെ ഏല്‍പ്പിച്ചത്. അവസാന ഓവര്‍ ആയപ്പോഴേക്കും പിച്ചില്‍ മഞ്ഞ് വീഴാന്‍ തുടങ്ങിയിരുന്നു. അതാണ് സ്പിന്നറെ മാറ്റാന്‍ റിഷഭിനെ പ്രേരിപ്പിച്ചത്.

എട്ട് മത്സരത്തില്‍ നിന്ന് 17 വിക്കറ്റുമായി ഇത്തവണത്തെ വിക്കറ്റ് വേട്ടക്കാരില്‍ കുല്‍ദീപ് രണ്ടാം സ്ഥാനത്തുണ്ട്. നിലവില്‍ ഈ സീസണില്‍ രണ്ട് തവണ നാല് വിക്കറ്റ് പ്രകടനം നടത്തിയത് ഏക ബോളര്‍ കുല്‍ദീപാണ്.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്