പാകിസ്താനെ തകര്‍ത്തെറിഞ്ഞു ; 30 റണ്‍സ് പോലും കടക്കാന്‍ ആരേയും അനുവദിച്ചില്ല ; ലോകകപ്പില്‍ ഇന്ത്യയ്ക്ക് വന്‍ തുടക്കം

ഓള്‍റൗണ്ട് പ്രകടനം നടത്തി ഇന്ത്യന്‍ വനിതകള്‍ സമ്പൂര്‍ണ്ണമായി പൂട്ടിയപ്പോള്‍ ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ബദ്ധവൈരികളായ പാക്കിസ്ഥാനെ ആദ്യ മത്സരത്തില്‍ ഇന്ത്യ 107 റണ്‍സിനാണ് മറിച്ചത്. തുടക്കത്തിലെ മുന്നേറ്റവും മദ്ധ്യനിരയിലെ തകര്‍ച്ചയ്ക്കും ശേഷം വാലറ്റത്തിന്റെ പോരാട്ടമായിരുന്നു ടീമിന് ഗുണകരമായി മാറിയത്. ബാറ്റിംഗിന് പിന്നാലെ ബൗളിംഗിലും ഇന്ത്യന്‍ വനിതകള്‍ മികച്ച പ്രകടനം നടത്തിയതോടെ പാകിസ്താനും കൂട്ടത്തകര്‍ച്ചയിലേക്ക് പോയി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 244 റണ്‍സ്. പാക്കിസ്ഥാന്‍ വനിതകളുടെ മറുപടി 43 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചു. ആറാം വിക്കറ്റിലെ തകര്‍പ്പന്‍ സെഞ്ചുറി കൂട്ടുകെട്ടുമായി പൂജാ വസ്ത്രാകാര്‍ സ്‌നേഹ് റാണ എന്നിവരുടെ ബാറ്റിംഗ് മികവായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായത്. പൂജ 59 പന്തില്‍ 67 റണ്‍സ് എടുത്തു. എട്ടു ബൗണ്ടറിയാണ് പൂജ പറത്തിയത്. സ്‌നേഹ 48 പന്തില്‍ നിന്നും 53 റണ്‍സും നേടി. നാലു ബൗണ്ടറിയും നേടി. ഓപ്പണിംഗില്‍ ഷഫാലി വര്‍മ്മ സ്‌കോര്‍ തുറക്കും മുമ്പ് പുറത്തായെങ്കിലും ഉജ്വല അര്‍ദ്ധശതകം കുറിച്ച സ്മൃതി മന്ദന വണ്‍ഡൗണായി എത്തിയ ദീപ്തി ശര്‍മ്മയുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഒരു സിക്‌സും മുന്ന് ബൗണ്ടറികളും ഉള്‍പ്പെടെ മന്ദന 75 പന്തുകളില്‍ 52 റണ്‍സ് നേടിയപ്പോള്‍ 57 പന്തുകളില്‍ നിന്നും ദീപ്തി ശര്‍മ്മ 40 റണ്‍സ് നേടി. ടീം ക്യാപ്റ്റന്‍ മിതാലി രാജിന് നേടാനായത് ഒമ്പത് റണ്‍സായിരുന്നു.

64 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 30 റണ്‍സെടുത്ത ഓപ്പണര്‍ സിദ്ര അമീനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ജാവേരിയ ഖാന്‍ (28 പന്തില്‍ 11), ക്യാപ്റ്റന്‍ ബിസ്മ മറൂഫ് (25 പന്തില്‍ 15), ആലിയ റിയാസ് (23 പന്തില്‍ 11), ഫാത്തിമ സന (35 പന്തില്‍ 17), സിദ്ര നവാസ് (19 പന്തില്‍ 12), ഡയായ ബെയ്ഗ് (35 പന്തില്‍ 24) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഒമൈമ സുഹൈല്‍ (നാലു പന്തില്‍ അഞ്ച്), നിദ ദാര്‍ (10 പന്തില്‍ നാല്), നഷ്‌റ സന്ധു (0) എന്നിവര്‍ നിരാശപ്പെടുത്തി. അനം അമീന്‍ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.

10 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്ക്വാദിന്റെ നേതൃത്വത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. സ്‌നേഹ് റാണ 9 ഓവറില്‍ 27 റണ്‍സ് വഴങ്ങിയും ജുലന്‍ ഗോസ്വാമി 10 ഓവറില്‍ 26 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റു വീതം സ്വന്തമാക്കി. ശേഷിക്കുന്ന രണ്ടു വിക്കറ്റുകള്‍ ദീപ്തി ശര്‍മ, മേഘ്‌ന സിങ് എന്നിവര്‍ പങ്കിട്ടു. പാക്കിസ്ഥാനെതിരായ ഉജ്വല വിജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കും ആദ്യ കളിയിലെ ജയത്തിലൂടെ രണ്ടു പോയിന്റ് വീതമുണ്ടെങ്കിലും ഇന്ത്യയ്ക്ക മികച്ച റണ്‍റേറ്റുണ്ട്.  അടുത്ത മത്സരം ന്യൂസിലന്റിനെതിരേ യാണ്. ഹാമില്‍ട്ടണില്‍ ഈ മാസം 10 നാണ് അടുത്ത മത്സരം.

Latest Stories

രാഹുലിന്റെ ബാറ്റിംഗ് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു, അവർക്ക് പറ്റുമെങ്കിൽ നമുക്കും പറ്റും എന്ന്: ശ്രേയസ് അയ്യർ

വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടയിൽ വെടിവെയ്പ്പ്, ഡൊണാൾഡ് ട്രംപിനെ ഒഴിപ്പിച്ചു; പ്രതി പിടിയിൽ

'ഞങ്ങളുടെ ബോളേഴ്സിന് നല്ല രീതിയിൽ അടി കിട്ടിയപ്പോൾ മത്സരം കൈവിട്ടു എന്ന് ഞാൻ ഉറപ്പിച്ചു: ശ്രേയസ് അയ്യർ

കരുൺ നായർ കാരണമാണ് തോറ്റത്, ശ്രേയസിനെ പോലെയുള്ള ബാറ്ററുടെ ക്യാച്ച് പാഴാക്കിയാൽ തോൽവി ഉറപ്പാണ്: അക്‌സർ പട്ടേൽ

രാവിലെ കോഹ്ലി, ഉച്ചയ്ക്ക് രാഹുൽ, വൈകിട്ട് വൈഭവ്, രാത്രി അഭിഷേക്; ഓറഞ്ച് ക്യാപ്പ് കേറിയിറങ്ങിയത് നാല് താരങ്ങളുടെ തലയിലൂടെ

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും