പാകിസ്ഥാൻ സെമിയിൽ, എതിരാളികൾക്ക് ചങ്കിടിപ്പ്

സെമി ഫൈനൽ ഉറപ്പിക്കാൻ ഒരു ജയം അതാണ് പാകിസ്ഥാൻ ആവശ്യമായിരുന്നത്. സൗത്ത് ആഫിക്കയെ തോൽപ്പിച്ച ഓറഞ്ച് പടക്ക് നന്ദി അറിയിച്ച് പാകിസ്ഥാൻ ബംഗ്ലാദേശിനെ തകർത്തെറിഞ്ഞ് സെമിഫുൾ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. ബംഗ്ലാദേശ് ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം പിന്തുടര്ന്ന് പാകിസ്ഥാൻ 5 വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെയാണ് സെമി സ്ഥാനം ഭദ്രമാക്കിയത്. ഇന്ത്യ അടുത്ത മത്സരം തോറ്റാൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായിട്ടും ജയിച്ചാൽ രണ്ടാം സ്ഥാനക്കാരായിട്ടും ടീം സെമിയിൽ മത്സരിക്കും.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് പാകിസ്താന്റെ കണിശതയാർന്ന ബോളിങ്ങിന് മുന്നിൽ പതറുന്ന കാഴ്ചയാണ് തുടക്കം മുതൽ കണ്ടത്. ഓപ്പണർ ഷാന്റോ ഒഴിക്കെ ആർക്കും വലിയ സംഭാവന നല്കാൻ സാധിച്ചില്ല. താരം 54 റണ്സെടുത്തു. അഫ്രീദി പരിക്കിന്റെ ശേഷം ഉള്ള തന്റെ തിരിച്ചുവരവിൽ ഏറ്റവും വർദ്ധിത വീര്യത്തിൽ കാണപ്പെട്ട മത്സരത്തിൽ കാര്യങ്ങൾ പാകിസ്താന് അനുകൂലമായി. അഫ്രീദി നാലും ഷദാബ് രണ്ടും റൗഫ് ഇഫ്തിഖാർ എന്നിവർ ഓരോ വിക്കറ്റും നേടി തിളങ്ങി.

മറുപടിയിൽ ഓപ്പണറുമാർ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും നേടിയ റൺസ് നിർണായകമായി. റിസ്വാൻ 32 ബാബർ 25 റൺസും നേടിയത് മെല്ലെ ബാറ്റിംഗിലൂടെ ആയിരുന്നു. തുടരെ തുടരെ വിക്കറ്റുകൾ പോയപ്പോൾ സമ്മർദ്ദം വന്നെങ്കിലും അവസാനം പാകിസ്ഥാൻ കരകയറി. ബംഗ്ലാദേശിനായി നാസും ഷക്കിബ് എബ്ദോട് മുസ്തഫിസുർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ