നാശം വിതയ്ക്കാന്‍ 19-കാരന്‍, സൂപ്പര്‍ താരം പുറത്ത്; ഏഷ്യാ കപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ബാബര്‍ അസമിനെ നായകനാക്കി 15 അംഗ സംഘത്തെയാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചത്. ടീമില്‍ പേസര്‍ ഹസന്‍ അലിയെ ഒഴിവാക്കിയതാണ് എടുത്ത് പറയേണ്ട പ്രത്യേകത.

ഹസന്‍ അലിക്ക് പകരം വൈറ്റ് ബോളില്‍ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത പത്തൊമ്പതുകാരന്‍ നസീം ഷായാണ് സ്‌ക്വാഡില്‍ ഇടംപിടിച്ചത്. പാകിസ്ഥാനായി 13 ടെസ്റ്റില്‍ കളിച്ചുള്ള താരമാണ് നസീം ഷാ.

സല്‍മാന്‍ അലി ആഘയെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. ഷഹീന്‍ ഷാ അഫ്രീദി, ആസിഫ് അലി, ഹൈദര്‍ അലി, ഇഫ്തിഖര്‍ അഹമ്മദ്, ഉസ്മാന്‍ ഖാദിര്‍ എന്നീ താരങ്ങളും ഏഷ്യാ കപ്പില്‍ അണിനിരക്കും.

ഏഷ്യാ കപ്പിനുള്ള പാക് സ്‌ക്വാഡ്: ബാബര്‍ അസം(ക്യാപ്റ്റന്‍), ഷദാബ് ഖാന്‍, ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഖുസ്ദില്‍ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി, ഷാനവാസ് ദഹാനി, ഉസ്മാന്‍ ഖാദിര്‍.

ഈ മാസം 27ന് യുഎഇയിലാണ് ഏഷ്യാ കപ്പിന് കൊടിയേറുന്നത്. ഇന്ത്യക്കെതിരെ ഓഗസ്റ്റ് 28-ാം തിയതിയാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം. ദുബായിയാണ് ഈ ആവേശപ്പോരാട്ടത്തിന് വേദിയാവുക.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം