ഇരട്ടത്താപ്പ് സമീപനം ഒക്കെ ബാക്കി ഉള്ളവർക്ക്, അയാൾ കോഹ്‌ലിയുടെ കാര്യത്തിൽ പറഞ്ഞത് ശരിയല്ലേ; കോഹ്ലി കാരണം അമ്പയർമാർ സമ്മർദ്ദത്തിലായെന്ന് വസീം അക്രം

ഇനി ഒരു തിരിച്ചുവരവില്ല തനിക്ക് വിരമിച്ച് പോയിക്കൂടെ എന്ന് ചോദിച്ചവരുടെ മുന്നിൽ വിക്കറ്റ് കളയാതെ ക്രീസിൽ തന്നെ അവസാനം വരെ ഉണ്ടാകാൻ എന്ന് മാറ്റി പറയിപ്പിക്കാൻ കോഹ്‍ലിക്ക് സാധിച്ചു, ഫോം ഇല്ലാത്തതിന്റെ പേരിൽ വിമർശനം കേട്ട നാളുകളിൽ നിന്ന് ഫോമിന്റെ പരകോടിയിലേക്ക് അയാൾ പഴയ പോലെ മടങ്ങിയെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ കോഹ്ലി പ്രതാപകാലത്തെ അനുസരിപ്പിച്ച് കോഹ്ലി മടങ്ങി എത്തിയിരിക്കുന്നു.

ഈ ലോകകപ്പിൽ മൂനാം അർദ്ധ സെഞ്ചുറി നേടിയ കോഹ്ലി വെറും ഒരു തവണ മാത്രമാണ് പുറത്തായത് ഈ ടൂർണമെന്റിൽ. കോഹ്ലി തിളങ്ങാതിരുന്ന മത്സരത്തിലാണ് ഇന്ത്യ തോറ്റതെന്ന് ശ്രദ്ധിക്കേണ്ടതാണ്. എന്തായാലും കഴിഞ്ഞ ദിവസം നടന്ന ബംഗ്ലാദേശുമായി നടന്ന മത്സരവുമായി ബന്ധപ്പെട്ട കോഹ്ലി ഉൾപ്പെട്ട സംഭവുമായി പ്രതികരണം അറിയിക്കുകയാണ് വസീം അക്രം.

മത്സരത്തിൽ നിശ്ചിത അളവിൽ കൂടുതൽ ഉയര്ന്ന് വന്ന പന്ത് നോ ബോൾ ആണെന്ന് കോഹ്ലി അമ്പയറുമാരെ ബോധ്യപെടുത്തിയിരുന്നു. എന്തായാലും അമ്പയറുമാർ അത് നോ ബോൾ വിളിക്കുക തന്നെ ചെയ്തു, ഇത് നായകൻ ഷക്കിബിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം കോഹ്‌ലിയോട് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചു.
നിങ്ങൾ നിങ്ങളുടെ ബാറ്റിംഗ് ചെയ്യുക, അമ്പയർമാർ അവരുടെ ജോലി ചെയ്യട്ടെ എന്നാണ് ഷാക്കിബ് പറയുന്നത്.

അക്രം പറഞ്ഞത് ഇങ്ങനെ- നമ്മൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഷാകിബ് പറയുന്നത്. നിങ്ങൾ എന്തെങ്കിലും കാൾ വിളിച്ചാൽ ഉദ്ധാരണത്തിന് നോ ബോള് വൈഡ് ഒകെ നിങ്ങൾ അമ്പയറുടെ മേൽ സമ്മർദ്ദം ചെലുത്താൻ പോകുന്നു, തീർച്ചയായും കോഹ്ലി ഒരു വലിയ ബർണാഡ് തന്നെയാണ് . അതിനാൽ ചിലപ്പോൾ അമ്പയർമാർ സമ്മർദ്ദത്തിലാകും,” എ സ്പോർട്സിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ മുൻ ക്രിക്കറ്റ് താരം പറഞ്ഞു.

പാകിസ്താനുമായി നടന്ന മത്സരത്തിൽ സമാനമായ രീതിയിൽ കോഹ്ലി നോ ബോൾ ആക്ഷൻ കാണിച്ചതും വിവാദമായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക