സുന്ദറിന് ഒരു ഒരു ഓവർ, ജൂറലിനെ എട്ടാം നമ്പറിൽ ഇറക്കുന്നു; ഇതൊക്കെ എന്ത് ബുദ്ധിയാണ്; തോൽവിക്ക് പിന്നാലെ വിമർശനവുമായി ആകാശ് ചോപ്ര

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ നാല് സ്പിന്നർമാരെയാണ് ഇന്ത്യ ഇറക്കുന്നത്. മറുവശത്ത്, ഇംഗ്ലണ്ട് ആകട്ടെ മൂന്ന് പേസ് ബോളർമാർ എന്ന രീതിയിലാണ് കളിക്കുന്നത്. ഇന്ത്യൻ ടീം മാനേജ്‌മെൻ്റിൻ്റെ ഈ തീരുമാനം നിരവധി മുൻ കളിക്കാരെ അമ്പരപ്പിച്ചു, പ്ലേയിംഗ് ഇലവനിൽ മറ്റൊരു പേസർ ആവശ്യമാണെന്ന് അവർ ആദ്യ മത്സരം മുതലേ പറയുന്ന കാര്യവുമാണ്. സ്പിൻ ഓപ്ഷൻ വാഷിംഗ്‌ടൺ സുന്ദറിന് ഒരു ഓവർ മാത്രമാണ് ഇന്ത്യ നൽകുന്നതും. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ കാര്യമായ സംഭാവന ഒന്നും തന്നെ താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടും ഇല്ല.

ആദ്യ രണ്ട് മത്സരങ്ങളിൽ ജയിച്ചാൽ തന്നെ ഇന്ത്യയുടെ ഈ തന്ത്രം തിരിച്ചടിച്ചില്ലെങ്കിലും ഇന്നലെ കാര്യങ്ങൾ മാറി മറിഞ്ഞു. മൂനാം മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് സംഭവിച്ച പിഴവുകളെക്കുറിച്ച് ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ: “തോൽക്കുമ്പോൾ ഒരുപാട് ചോദ്യങ്ങൾ ചോദിക്കും. ടീമിൻ്റെ തിരഞ്ഞെടുപ്പ് സംശയാസ്പദമാണ്. നിങ്ങൾ നാല് സ്പിന്നർമാരെ കളിക്കുന്നു. വാഷിംഗ്ടൺ സുന്ദറിന് മൂന്നാം ഗെയിമിൽ ഒരു ഓവർ നൽകി, ബാറ്റിംഗിൽ അദ്ദേഹം ഒന്നും ചെയ്തില്ല. ബൗളിംഗിനെക്കുറിച്ച് ചിന്തിക്കാതെ നിങ്ങൾ ബാറ്റിംഗ് ഡിപ്പാർട്ട്‌മെൻ്റിൽ ഫയർ പവർ ചേർക്കുന്നു. ശിവം ദുബെയും ടീമിനൊപ്പമുണ്ട്. ആദ്യ രണ്ട് മത്സരങ്ങളിൽ അദ്ദേഹം ഉണ്ടായിരുന്നില്ല, എന്നാൽ ഇപ്പോൾ ലഭ്യമാണ്, ”അദ്ദേഹം സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

ഇന്നലത്തെ മത്സരത്തിൽ പ്രോപ്പർ ബാറ്റ്‌സ്മാനായ ദ്രുവ് ജുറലിനെ എട്ടാം നമ്പറിൽ മാത്രം ഇറക്കാനുള്ള തന്ത്രത്തെയും അദ്ദേഹം കുറ്റപ്പെടുത്തി: “ധ്രുവ് ജുറൽ ഒരു മികച്ച ബാറ്ററാണ്, നിങ്ങൾക്ക് അദ്ദേഹത്തെ എട്ടാം സ്ഥാനത്ത് കളിക്കാൻ കഴിയില്ല. ലോവർ ഓർഡറിൽ ബാറ്റ് ചെയ്യണമെങ്കിൽ അദ്ദേഹത്തിന് പകരം ഒരു പേസറെ തിരഞ്ഞെടുക്കാമായിരുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും ബാറ്റ്‌സ്മാന്മാരുടെ ഉത്തരവാദിത്വം ഇല്ലാത്ത സമീപനമാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായ പ്രധാന സംഭവം. സഞ്ജു സാംസണും സൂര്യകുമാർ യാദവും അടക്കമുള്ള താരങ്ങൾ ആണ് വിമർശനം കൂടുതലായി കേൾക്കുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം