ഓഹോ അപ്പോൾ അതാണ് സംഭവം, ഋതുരാജ് ടീമിൽ ഇല്ലാത്തത് ആ ഒറ്റ കാരണം കൊണ്ട്; വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ തൻ്റെ കഴിവ് തെളിയിക്കാനുള്ള അവസരങ്ങളുടെ ന്യായമായ പങ്ക് റുതുരാജ് ഗെയ്‌ക്‌വാദിന് ലഭിക്കുമെന്ന് ടീം ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദക്ഷിണാഫ്രിക്കയിലെ ടി20 ഐ പരമ്പരയിലേക്ക് ഋതുരാജ് തിരഞ്ഞെടുക്കാത്തതിനെ കുറിച്ച് പ്രതികരിച്ച സൂര്യകുമാർ, തന്നെക്കാൾ മികവ് കാണിച്ച താരങ്ങളുണ്ടെന്നും മാനേജ്മെൻ്റ് നിലവിലുള്ള ഒരു പ്രക്രിയ പിന്തുടരാൻ ശ്രമിക്കുകയാണെന്ന് വിശദീകരിച്ചു.

ജൂലൈയിൽ സിംബാബ്‌വെയിൽ നടന്ന ടി20 പരമ്പരയിൽ ഗെയ്‌ക്‌വാദ് ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്നു. രണ്ട് ഗെയിമുകളിലായി 77*, 49 എന്നീ സ്‌കോറുകൾ അദ്ദേഹം രേഖപ്പെടുത്തി. എന്നിരുന്നാലും പെട്ടെന്ന് തന്നെ താരം ഇന്ത്യൻ ടീമിന് പുറത്തായി. ഇന്ന് ഡർബനിൽ നടക്കുന്ന ആദ്യ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി 20 ഐക്ക് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സൂര്യകുമാർ ഗെയ്‌ക്‌വാദിനെ പ്രശംസിക്കുകയും ദക്ഷിണാഫ്രിക്ക ടി20 ഐയിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുക്കാത്ത തീരുമാനത്തെ പിന്തുണക്കുകയും ചെയ്തു.

“റുതു (രുതുരാജ്) ഒരു മികച്ച കളിക്കാരനാണ്. അവൻ എവിടെ കളിച്ചാലും എല്ലാ ഫോർമാറ്റുകളിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ടീം ഒരു പതിവ് കോമ്പിനേഷൻ ആണ് നോക്കുന്നത്. അത് വര്ഷങ്ങളായി തുടരുന്ന ഒരു പ്രക്രിയ ആണ്. അതുകൊണ്ടാണ് ചില മികച്ച പ്രകടനം നടത്തിയ താരങ്ങൾക്ക് അവസരം ഇല്ലാതെ പോകുന്നത്” ഇന്ത്യൻ ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു.

“അവൻ ചെറുപ്പമാണ്, നന്നായി കളിക്കുന്നുമുണ്ട്. എനിക്ക് തോന്നുന്നു, അവൻ്റെ സമയവും വരും” സൂര്യകുമാർ ഉറപ്പിച്ചു പറഞ്ഞു.

നിലവിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ എയെ നയിക്കുകയാണ് ഗെയ്‌ക്‌വാദ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക