അയ്യേ കപിലൊക്കെ ചെറുത്, 13 ട്രോഫികൾ ഉള്ള എന്റെ മകന്റെ മുന്നിൽ അവൻ എത്ര നിസാരം; കുറ്റം പറച്ചിലുമായി യോഗ്‌രാജ് സിംഗ്

ഇതിഹാസ ഓൾറൗണ്ടർ യുവരാജ് സിംഗിൻ്റെ പിതാവ് യോഗ്‌രാജ് സിംഗ് മറ്റൊരു വിവാദ പരാമർശം നടത്തി രംഗത്ത് എത്തിയിരിക്കുകയാണ്. എംഎസ് ധോണിയെ സ്ഥിരമായി പരിഹസിച്ച് സംസാരിക്കുന്ന യുവിയുടെ പിതാവ് കപിൽ ദേവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. യുവരാജിൻ്റെ അന്താരാഷ്ട്ര കരിയറിനെ ധോണി തകർത്തുവെന്ന് യോഗ്‌രാജ് അടുത്തിടെ പറഞ്ഞിരുന്നു. ധോണി തന്നെ പിന്തുണച്ചിരുന്നെങ്കിൽ തൻ്റെ മകന് 4-5 വർഷം കൂടി ഇന്ത്യൻ ടീമിൻ്റെ ഭാഗമാകാമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

സീ സ്വിച്ചുമായുള്ള സംഭാഷണത്തിൽ യോഗ്‌രാജ് കപിലിനെ പരിഹസിച്ചു. 1981-ൽ ദേശീയ ടീമിൽ നിന്ന് യോഗ്‌രാജിനെ പുറത്താക്കിയതിന് ശേഷം കപ്പലുമായി യോഗ്‌രാജ് നല്ല ബന്ധം ആസ്വദിക്കുന്നില്ല. യോഗ്‌രാജ് പറയുന്നതനുസരിച്ച്, അദ്ദേഹത്തെ ഒഴിവാക്കിയതിന് പിന്നിൽ കപിൽ ആയിരുന്നു.

ധോണിയെ കുറ്റം പറയുന്ന അതെ ആവേശത്തിൽ തന്നെ കപിലിനെയും യുവിയുടെ പിതാവ് കുറ്റം പറയാറുണ്ട്. 2017 ൽ ഒരു അഭിമുഖത്തിൽ, യുവരാജ് സിംഗ് ജനിച്ചപ്പോൾ കപിൽ തന്നോട് ചെയ്ത അനീതിക്ക് പ്രതികാരം ചെയ്യാൻ തൻ്റെ മകനെ ഓൾറൗണ്ടറാക്കാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

യുവരാജ് തൻ്റെ കരിയറിൽ 13 പ്രധാന ട്രോഫികൾ നേടിയെന്നും കപിലിന് ലോകകപ്പ് മാത്രമേയുള്ളൂവെന്നും തൻ്റെ ഏറ്റവും പുതിയ ആക്രമണത്തിൽ യോഗരാജ് പറഞ്ഞു. “ലോകം മുഴുവൻ നിന്നെ ശപിക്കുന്ന അവസ്ഥയിൽ നിന്നെ ഞാൻ വിടുമെന്ന് ഞാൻ കപിലിനോട് പറഞ്ഞിരുന്നു. യുവരാജിന് 13 ട്രോഫികളുണ്ട്, നിങ്ങൾക്ക് ഒരു ലോകകപ്പ് മാത്രമേ കാണിക്കാനുള്ളൂ,” യോഗ്‌രാജ് സിംഗ് പറഞ്ഞു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”