ഏകദിന ലോകകപ്പ്: നിയന്ത്രണം വിട്ട് റിസ്വാന്‍, ജാന്‍സനുമായി കൊമ്പുകോര്‍ത്തു

ലോകകപ്പില്‍ ഇന്നത്തെ മത്സരത്തില്‍ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുകയാണ്. ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നിരുന്നാലും, സ്‌കോര്‍ ബോര്‍ഡില്‍ 38 റണ്‍സ് ചേര്‍ത്തപ്പോഴെ ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖും (17 പന്തില്‍ 9) ഇമാം ഉള്‍ ഹഖും പുറത്തായി. മാര്‍ക്കോ ജാന്‍സണനായിരുന്നു ഇരുവരെയും പുറത്താക്കിയത്.

38/2 എന്ന നിലയില്‍ പാക്കിസ്ഥാനായി നാലാം നമ്പറില്‍ ഫോമിലുള്ള ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ ക്രീസിലേക്ക് വന്നു. ജാന്‍സണിന്റെ ആദ്യ ബോളില്‍ തന്നെ റിസ്വാന് ഒരു ലൈഫ് ലഭിച്ചു. സ്വന്തം ബൗളിംഗില്‍ ജാന്‍സണ്‍ ഒരു പ്രയാസകരമായ ക്യാച്ച് എടുക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ റിസ്വാന്‍ ആദ്യ പന്തില്‍ തന്നെ രക്ഷപ്പെട്ടു.

View this post on Instagram

A post shared by ICC (@icc)

തൊട്ടടുത്ത പന്ത് ബാറ്റിംഗ് എഡ്ജായി റിസ്വാന്‍ ബൗണ്ടറി നേടി. ഇതിന് പിന്നാലെ രണ്ട് കളിക്കാരും വാക്ക് യുദ്ധത്തില്‍ ഏര്‍പ്പെടുകയും രംഗം ശാന്തമാക്കാന്‍ ജെറാള്‍ഡ് കോറ്റ്സി ഇടപെടുന്നതും കാണാനായി. എന്നിരുന്നാലും, റിസ്വാന് തന്റെ ഇന്നിംഗ്സില്‍ വലുതായി മുന്നേറാന്‍ കഴിഞ്ഞില്ല.

27 ബോളില്‍ 31 റണ്‍സെടുത്ത് റിസ്വാന്‍ പുറത്തായി. ജെറാള്‍ഡ് കോറ്റ്സി അദ്ദേഹത്തെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിലെത്തിക്കുകയായിരുന്നു. റിസ്വാന്റെ പുറത്താകല്‍ ആക്രമണോത്സുകമായിട്ടാണ് കോറ്റ്സി ആഘോഷിച്ചതും.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്