ഏകദിന ലോകകപ്പ്: നിയന്ത്രണം വിട്ട് റിസ്വാന്‍, ജാന്‍സനുമായി കൊമ്പുകോര്‍ത്തു

ലോകകപ്പില്‍ ഇന്നത്തെ മത്സരത്തില്‍ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുകയാണ്. ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നിരുന്നാലും, സ്‌കോര്‍ ബോര്‍ഡില്‍ 38 റണ്‍സ് ചേര്‍ത്തപ്പോഴെ ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖും (17 പന്തില്‍ 9) ഇമാം ഉള്‍ ഹഖും പുറത്തായി. മാര്‍ക്കോ ജാന്‍സണനായിരുന്നു ഇരുവരെയും പുറത്താക്കിയത്.

38/2 എന്ന നിലയില്‍ പാക്കിസ്ഥാനായി നാലാം നമ്പറില്‍ ഫോമിലുള്ള ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ ക്രീസിലേക്ക് വന്നു. ജാന്‍സണിന്റെ ആദ്യ ബോളില്‍ തന്നെ റിസ്വാന് ഒരു ലൈഫ് ലഭിച്ചു. സ്വന്തം ബൗളിംഗില്‍ ജാന്‍സണ്‍ ഒരു പ്രയാസകരമായ ക്യാച്ച് എടുക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ റിസ്വാന്‍ ആദ്യ പന്തില്‍ തന്നെ രക്ഷപ്പെട്ടു.

View this post on Instagram

A post shared by ICC (@icc)

തൊട്ടടുത്ത പന്ത് ബാറ്റിംഗ് എഡ്ജായി റിസ്വാന്‍ ബൗണ്ടറി നേടി. ഇതിന് പിന്നാലെ രണ്ട് കളിക്കാരും വാക്ക് യുദ്ധത്തില്‍ ഏര്‍പ്പെടുകയും രംഗം ശാന്തമാക്കാന്‍ ജെറാള്‍ഡ് കോറ്റ്സി ഇടപെടുന്നതും കാണാനായി. എന്നിരുന്നാലും, റിസ്വാന് തന്റെ ഇന്നിംഗ്സില്‍ വലുതായി മുന്നേറാന്‍ കഴിഞ്ഞില്ല.

27 ബോളില്‍ 31 റണ്‍സെടുത്ത് റിസ്വാന്‍ പുറത്തായി. ജെറാള്‍ഡ് കോറ്റ്സി അദ്ദേഹത്തെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിലെത്തിക്കുകയായിരുന്നു. റിസ്വാന്റെ പുറത്താകല്‍ ആക്രമണോത്സുകമായിട്ടാണ് കോറ്റ്സി ആഘോഷിച്ചതും.

Latest Stories

സംസ്ഥാനത്ത് സംരംഭകര്‍ക്ക് നിക്ഷേപത്തിനുള്ള അന്തരീക്ഷം ഇപ്പോള്‍ ഏറെ അനുകൂലം; നിക്ഷേപ വാഗ്ദാനങ്ങളില്‍ 17 എണ്ണം ഈ മാസം ആരംഭിക്കുമെന്ന് പി രാജീവ്

യുപിയില്‍ അഞ്ചുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗത്തിനിരയാക്കി; പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

INDIAN CRICKET: കോഹ്‌ലിയുടെയും രോഹിതിന്റെയും സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി, ലോകകപ്പ്‌ ടീമില്‍ അവര്‍ക്ക് ഇടം ലഭിക്കില്ല, കാരണമിതാണ്‌, സൂപ്പര്‍ താരങ്ങളുടെ ഭാവി ഇനി എന്താകും

'ഞാൻ ഹൈകമാന്റിൽ ഉള്ളത് കൊണ്ടായിരിക്കും എന്നിൽ പ്രതീക്ഷ എന്ന് പറഞ്ഞത്, അൻവർ പറഞ്ഞത് വിശദമായി കേട്ടില്ല'; കെ സി വേണുഗോപാൽ

IPL 2025: സെഞ്ച്വറി സെലിബ്രേഷനിടെ പന്തിനെ അധിക്ഷേപിച്ചു, അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം ഇരുന്ന ആ സ്ത്രീ ആര്, കട്ടകലിപ്പില്‍ എയറിലാക്കി ആരാധകര്‍

തുടക്കം കുറിച്ചത് ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം; സഹകരണക്കരാറില്‍ ഒപ്പുവെച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ; മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍

ആലപ്പുഴയിൽ കണ്ടെയ്‌നർ അടിഞ്ഞ തീരത്ത് ഡോൾഫിൻ ചത്തുപൊങ്ങി

IPL 2025: ധോണിയുടെ ആ റെക്കോഡ് തകര്‍ത്ത് ജിതേഷ് ശര്‍മ്മ, എന്തൊരു അടിയായിരുന്നു, ഇനി അവന്റെ നാളുകള്‍, കയ്യടിച്ച് ആരാധകര്‍

വിഷു ബമ്പർ; 12 കോടി പാലക്കാട്‌ വിറ്റ ടിക്കറ്റിന്, ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്