ആദ്യം എനിക്ക് ഒരാളെ കാണാനുണ്ട്, അതിന് ശേഷമേയുള്ളു പാകിസ്ഥാനെതിരായ പോരാട്ടം; തുറന്നുപറഞ്ഞ് ബുംറ

ലോകകപ്പില്‍ ശനിയാഴ്ച നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിനായി ഇരുടീമിന്റെയും താരങ്ങള്‍ അഹമ്മദാബാദിലെത്തി. ഇവിടെ തന്റെ ആദ്യത്തെ കാര്യം അമ്മയെ കാണുകയാണ് എന്നതാണെന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംമ്ര പറഞ്ഞു. വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായെന്നും അതുകൊണ്ടുതന്നെ അമ്മയെ കാണുകയെന്നതിനാണ് ഇപ്പോള്‍ ആദ്യ പരിഗണനയെന്നും ഇന്നലെ ഇന്ത്യന്‍ ടീമിനൊപ്പം അഹമ്മദാബാദിലെത്തിയ താരം പറഞ്ഞു.

ഞാന്‍ അമ്മയെ കാണാന്‍ പോകും. അതാണ് എന്റെ ആദ്യത്തെ കടമ. അതിനുശേഷമെ പാകിസ്ഥാനെതിരായ മത്സരത്തില്‍ ശ്രദ്ധിക്കൂ. ഹോം ഗ്രൗണ്ടാണെങ്കിലും നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇതുവരെ ഏകദിനത്തില്‍ കളിക്കാനായിട്ടില്ല. ടെസ്റ്റില്‍ മാത്രമെ കളിച്ചിട്ടുള്ളൂ. ഒരു ലക്ഷത്തോളം ആളുകള്‍ കളികാണാനെത്തുമെന്ന് കരുതുന്ന സ്റ്റേഡിയത്തിലെ ആവേശം പറഞ്ഞറിയിക്കാനാവില്ല- ബുംമ്ര പറഞ്ഞു.

ബുംമ്രക്ക് അഞ്ച് വയസാവുന്നതിന് മുമ്പെ അച്ഛന്‍ മരിച്ചതോടെ സ്‌കൂള്‍ പ്രിന്‍സിപ്പിളായ അമ്മ ദല്‍ജിത് ആണ് താരത്തെ വളര്‍ത്തിയത്. അതിനാല്‍ അമ്മ കഴിഞ്ഞേ താരത്തിന് മറ്റ് എന്തുമുള്ളു. ഇതാണ് ലോകകപ്പ് മത്സരത്തിനിടയിലും താരം അമ്മയെ കാണാന്‍ പോയതില്‍നിന്നും വ്യക്തമാകുന്നത്.

ശനിയാഴ്ച ഇരുടീമുകളും മൂന്നാം ജയം മുന്നില്‍ കണ്ടാണ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ വ്യത്യസ്തമായ ടീം കോമ്പിനേഷനുകളായിരുന്നു പരീക്ഷിച്ചത്. ചെപ്പോക്കിലെ ആദ്യ കളില്‍ സ്പിന്‍ ബോളിംഗിനു മുന്‍തൂക്കം നല്‍കിയാണ് ഇന്ത്യയിറങ്ങിയത്. എന്നാല്‍ അഫ്ഗാനെതിരേ പേസ് ബോളിംഗിനു പ്രാധാന്യമുള്ളതായിരുന്നു ഇന്ത്യന്‍ ഇലവന്‍. പാകിസ്ഥാനെതിരേ ഇന്ത്യ വീണ്ടും പ്ലെയിംഗ് ഇലവനില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ്. യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന്റെ മടങ്ങിവരവിനു വേണ്ടിയാണ് ഇന്ത്യ കാത്തിരിക്കുന്നത്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി