ഏകദിന ലോകകപ്പ്: ടോസിനിടയിൽ ചതി നടക്കാൻ സാധ്യതയുണ്ട്, സ്പൈഡർ ക്യാമറകളിലൂടെ ടോസ് ഫലം കാണിക്കണം; തുറന്നടിച്ച് മുഹമ്മദ് ഹഫീസ്

ഗ്രൗണ്ടിൽ ലഭ്യമായ ക്യാമറകളിലൂടെ ടോസ് ഫലം ആരാധകരെ കാണിച്ച് ക്രിക്കറ്റിൽ കൂടുതൽ സുതാര്യത കൊണ്ടുവരണമെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ് (ഐസിസി) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് (ഐസിസി) അഭ്യർത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ്. ഒരു പാകിസ്ഥാൻ വാർത്താ ചാനലിൽ സംസാരിക്കവെ, 2012ൽ താൻ പാകിസ്ഥാൻ ക്യാപ്റ്റനായിരിക്കെ ഐസിസിയുടെ ടൂർണമെന്റ് ഡയറക്ടറുമായി സംഭാഷണം നടത്തിയപ്പോഴുണ്ടായ ഒരു സംഭവം ഹഫീസ് പങ്കുവെച്ചു.

സ്പൈഡർ ക്യാം ഉപയോഗിച്ച് നാണയം സൂം ചെയ്ത് ടോസ് ഫലം കാണിക്കാൻ മുൻ ഓൾറൗണ്ടർ പറയുന്നു. ശ്രദ്ധേയമായി, ടോസിനിടെ മാച്ച് റഫറി മാത്രമായിരിക്കും ടോസിന്റെ ഫലം അറിഞ്ഞിട്ടുണ്ടാകുക. ബാക്കി ആരും കോയിൻ ടോസിൽ എന്താണ് സംഭവിച്ചിട്ടുണ്ടാകുക എന്നത് അറിഞ്ഞിട്ട് ഉണ്ടാകില്ല. ടോസിന്റെ വിശ്വാസ്യതയെ സംശയിക്കുന്ന ചില ആരാധകർ പലപ്പോഴും ഈ രീതിയെ വിമർശിച്ചിട്ടുണ്ട്.

സ്വന്തം രാജ്യത്തിന്റെ ടീം കളിക്കുമ്പോൾ മാച്ച് റഫറിക്ക് രാജ്യത്തിന് അനുകൂലമായ തീരുമാനം എടുക്കാം എന്നത് ഒരു സാധ്യതയാണ്. എന്തായാലും ഉത്തരവാദിത്വപെട്ടത് സ്ഥാനത്ത് ഇരിക്കുന്നവർ ഇങ്ങനെ ഒരു ചതി ചെയ്യില്ല എന്നതാണ് ഓരോ ക്രിക്കറ്റ് പ്രേമിയും ടോസ് സമയത്ത് സ്വയം ആശ്വസിക്കാനായി പറയുന്നത്.

മുഹമ്മദ് ഹഫീസിന്റെ ടീം ഏകദിന ലോകകപ്പിൽ മോശം ഫോമിനാൽ ബുദ്ധിമുട്ടുകയാണ്. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച് മികച്ച തുടക്കം നടത്തിയ പാകിസ്ഥാനെ പിന്നീട് ഹാട്രിക് തോൽവിയാണ് കാത്തിരുന്നത്. അതിനാൽ തന്നെ നായകൻ ബാബർ അസമിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. താരം നായക സ്ഥാനം രാജിവെച്ചക്കണമെന്ന് മുൻ താരങ്ങളടക്കം ആവശ്യപ്പെടുന്നത്. ഈ കടുത്ത സമ്മർദ്ദങ്ങളാൽ പാകിസ്ഥാൻ ക്യാമ്പ് പുകഞ്ഞുകത്തുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ബാബർ ആസം ഡ്രസിംഗ് റൂമിൽ പൊട്ടിക്കരഞ്ഞുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. മത്സരശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ബാബറിന്റെ കണ്ണുകൾ നിറഞ്ഞായിരുന്നു ഉണ്ടായിരുന്നത്. രാത്രി ഹോട്ടൽ മുറിയിലും ബാബർ ഏറെ നേരം കരഞ്ഞുവെന്നാണ് റിപ്പോർട്ടുകളുള്ളത്. ബാബർ മാത്രമല്ല പല പാക് താരങ്ങളും നിരാശകൊണ്ട് കരഞ്ഞെന്നാണ് വിവരം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ