അഹമ്മദാബാദ് ഇളകിമറിയും, വിഐപി ഗ്യാലറിയിലും സൂപ്പര്‍ താരങ്ങളുടെ കൂട്ടയിടി, ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കാന്‍ ബിസിസിഐ

ഏകദിന ലോകകപ്പില്‍ ഒക്ടോബര്‍ 14ന് ശനിയാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്രമോദി സ്റ്റേഡിയമാണ് ഇതിഹാസ പോരാട്ടത്തിന് വേദിയാകുന്നത്.
ഒരു ലക്ഷത്തി ഇരുപതിനായിരം കാണിളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയം ഇന്ത്യ-പാക് പോരാട്ടത്തിനായി നിറഞ്ഞു കവിയുമെന്നാണ് കരുതുന്നത്. ഒപ്പം വിഐപി ഗ്യാലറിയും താരസമ്പന്നമായിരിക്കും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, അമിതാഭ് ബച്ചന്‍, രജനികാന്ത് തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങള്‍ ഏറ്റുമുട്ടലിന് സാക്ഷ്യം വഹിക്കാന്‍ സ്റ്റേഡിയത്തില്‍ എത്തും. മറുവശത്ത്, ‘മാസ്റ്റര്‍ ബ്ലാസ്റ്റര്‍’ സച്ചിന്‍ ടെണ്ടുല്‍ക്കറും ഇന്ത്യന്‍ മുന്‍ നായകഗന്‍ എംഎസ് ധോണിയും ഗെയിമില്‍ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തും.

മത്സരത്തിന് മുന്നോടിയായി വര്‍ണാഭമായ ചടങ്ങാണ് ബിസിസിഐ സംഘടിപ്പിച്ചിട്ടുള്ളത്. ബോളിവുഡ് ഗായകന്‍ അര്‍ജിത് സിംഗിന്റെ സംഗീത പരിപാടി അടക്കം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. നേരത്തെ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായുള്ള ഉദ്ഘാടനച്ചടങ്ങുകള്‍ ബിസിസിഐ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാവും ശനിയാഴ്ച ക്രിക്കറ്റ് ലോകം കാണാന്‍ പോവുക.

ഇത്തവണ ലോകകപ്പിലെ പല മത്സരങ്ങളും ഒഴിഞ്ഞ ഗ്യാലറിക്ക് മുമ്പിലാണ് നടക്കുന്നത്. ഇത് വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ന്യൂസിലാന്‍ഡ്-ഇംഗ്ലണ്ട് ഉദ്ഘാടന മത്സരം കാണാന്‍ ആളുകള്‍ വളരെ കുറവായിരുന്നു. ചെന്നൈയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിന് മാത്രമാണ് 90 ശതമാനം ഗ്യാലറി നിറഞ്ഞത്. ഇതിനെല്ലാമുള്ള മറുപടിയാവും ശനിയാഴ്ച നടക്കുന്ന ഇന്ത്യ-പാക് പോരാട്ടം.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി