അഫ്ഗാന്‍ പാറക്കെട്ടുകള്‍ക്കിടയില്‍ വീണു പോയ വിത്ത്, ഈ വളര്‍ച്ച അത്യപൂര്‍വ്വം!

നല്ല നിലത്ത് വിതയ്ക്കുന്ന വിത്തുകള്‍ നന്നായി തളിര്‍ത്തു വരാറുണ്ട്.. പക്ഷേ പാറക്കെട്ടുകള്‍ക്കിടയില്‍ വീണു പോകുന്ന വിത്തുകള്‍ കിളിര്‍ത്തു വരുന്നത് അത്യപൂര്‍വ്വമാണ്.. അങ്ങനെ ഉദിച്ചു വരണമെങ്കില്‍, ആ വിത്ത് അത്രത്തോളം ഇച്ഛാശക്തിയുള്ളതായിരിക്കണം. ഇത് പോലൊരു വിത്താണ് അഫ്ഗാന്‍ ക്രിക്കറ്റും.

അങ്ങേയറ്റം രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് അഫ്ഗാന്‍ ജനത എന്നും കടന്നു പോയിട്ടുള്ളത്. പക്ഷേ ആ യുദ്ധ വൈരങ്ങളെ അപ്രസക്തമാക്കുന്ന മാനങ്ങളിലേക്ക് അവരുടെ ക്രിക്കറ്റ് വളര്‍ന്നു കഴിഞ്ഞു. ഇന്ന് അതിന്റെ അലകള്‍ അഫ്ഗാന്‍ എന്ന കുഞ്ഞു രാജ്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല.. ഇന്ത്യക്ക് പിന്നില്‍ ഏഷ്യയിലെ രണ്ടാമനായി അവര്‍ മാറുകയാണ്.

അഫ്ഗാനേക്കാള്‍ പ്രിയപ്പെട്ടതും നന്നായി കളിക്കുന്നതുമായ പല ടീമുകളെയും നമുക്കിഷ്ടമാണ്. എന്നാലും എന്തോ ഒരു പ്രത്യേകയിഷ്ടമാണ് അഫ്ഗാന്‍ ക്രിക്കറ്റിനെ. വിശദീകരിക്കാനാവാത്ത ഒരു നൊസ്റ്റാള്‍ജിക് തലം അവരുടെ സംഘത്തെ, നമ്മുടെയുള്ളില്‍ നിറപ്പകിട്ടുള്ളതാക്കുന്നു.

ഇന്നത്തെ മല്‍സരത്തിലേക്ക് വന്നാല്‍ എത്ര ആധികരികവും നിസ്സാരവുമായാണ് അവര്‍ ചെയ്‌സ് ചെയ്തത്. നാലാം പന്തില്‍ നഷ്ടപ്പെട്ട ഗുര്‍ബാസിനെ മാറ്റി നിര്‍ത്തിയാല്‍.. ഇബ്രാഹിം സഡ്രാന്‍, റഹ്‌മത്ത് ഷാ, അസ്മത്തുള്ള എന്നിവര്‍ക്കൊപ്പം മുന്നില്‍ നിന്നു നയിക്കാന്‍ നായകന്‍ ഷഹീദിയും..

ശരിക്കും പറഞ്ഞാല്‍ ആദ്യ നാലു പന്തിനു ശേഷം, ലങ്കന്‍ ബൗളര്‍മാര്‍ കളത്തിലേയില്ലായിരുന്നു.
ശരിക്കും ടോട്ടല്‍ ക്രിക്കറ്റിന്റെ വശ്യ സാന്ദര്യം എന്താണന്ന് അഫ്ഗാന്‍ ക്രിക്കറ്റ് വീണ്ടും കാട്ടിത്തരുന്നു. അടുത്ത 3 മല്‍സരങ്ങളില്‍ രണ്ടണ്ണം ജയിച് ലോകകപ്പ് സെമി എന്ന, ആ വളരെ വലിയ നേട്ടം അഫ്ഗാന്‍ കരസ്ഥമാക്കുമോ എന്ന് നമുക്ക് കാത്തിരിന്നു കാണാം.

എഴുത്ത്: റോണി ജേക്കബ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക