ഏകദിന ലോകകപ്പ് 2023 : ഈ മൂന്ന് താരങ്ങൾ ഇന്ന് ഇറങ്ങുന്നത് ശരിക്കുമൊരു യുദ്ധത്തിന്; ഇവർ തമ്മിലുള്ള പോരാട്ടമായിരിക്കും ഇന്നത്തെ മത്സരത്തിന്റെ വിധി എഴുതുക

ഏകദിന ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങൾ വിജയിച്ചതിന് ശേഷം, ടേബിൾ ടോപ്പർമാർക്കിടയിലെ പോരാട്ടത്തിൽ ടീം ഇന്ത്യ ഇന്ന് കരുത്തരായ ന്യൂസിലൻഡിനെ നേരിടും. ഈ നിർണായക മത്സരത്തിന് മുന്നോടിയായി, ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്ലി ന്യൂസിലൻഡിനെ കരുതി ഇരിക്കണമെന്നും അവർ തെറ്റുകൾ വരുത്തില്ലെന്നും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ എല്ലാം കിവീസ് ഇന്ത്യക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇന്നത്തെ മത്സരത്തിൽ തീർച്ചയായിട്ടും നോക്കി കാണേണ്ട പോരാട്ടങ്ങളെക്കുറിച്ച് നമുക്ക് ഒന്ന് നോക്കാം;

1 ഡെവോൺ കോൺവേ vs മുഹമ്മദ് സിറാജ്

ഓർഡറിൽ കിവീസിന് മികച്ച തുടക്കം നൽകുന്ന ആളാണ് കോൺവെ. ഓപ്പണിംഗ് ഗെയിമിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 152* റൺസ് ബ്ലാക്‌ക്യാപ്‌സിനെ ലോകകപ്പിന്റെ മികച്ച തുടക്കം നേടാൻ സഹായിച്ചു, അവർക്ക് ഇതുവരെ ആ കുതിപ്പിൽ തുടരാനും മുന്നേറാനും കഴിഞ്ഞു. ഇന്ത്യക്ക് കോൺവെയെ നേരത്തെ പുറത്താക്കേണ്ടതുണ്ട്, മുഹമ്മദ് സിറാജിലൂടെ അവർക്ക് അതിനുള്ള സാധ്യതയും ഉണ്ട്. ഏകദിനത്തിൽ കോൺവെയ്‌ക്ക് എറിഞ്ഞ 18 പന്തിൽ 11 റൺസ് മാത്രമാണ് പേസർ വഴങ്ങിയത്, കൂടാതെ ഒരു തവണ അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. സീമർമാരെ മുൻ‌കൂട്ടി സഹായിക്കാൻ‌ സാധ്യതയുള്ള സാഹചര്യങ്ങളിൽ , സിറാജ് മുന്നേറ്റം നൽകുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.

2.വിരാട് കോഹ്ലി vs മിച്ചൽ സാന്റ്നർ

2023 ലോകകപ്പിൽ മികച്ച പ്രകടനം നടത്തുന്ന ബോളറാണ് മിച്ചൽ സാന്റ്നർ. ടൂർണമെന്റിൽ ഇതുവരെ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളറാണ് അദ്ദേഹം, നാല് കളികളിൽ നിന്ന് 15.09 എന്ന മികച്ച ശരാശരിയിൽ മികച്ച വിക്കറ്റാണ് നടത്തിയിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ 48-ാം ഏകദിന സെഞ്ചുറിയുടെ പിൻബലത്തിലാണ് വിരാട് കോഹ്‌ലി വലിയ മത്സരത്തിനിറങ്ങുന്നത്. കോഹ്‌ലിയെ വെല്ലുവിളിക്കാൻ സാന്റ്‌നർ ശ്രമിക്കും. ഏകദിനത്തിൽ സാന്റ്നറുടെ 214 പന്തുകൾ നേരിട്ട കോലി 151 റൺസ് നേടിയിട്ടുണ്ട്, മൂന്ന് തവണ പുറത്തായി. സാന്റ്‌നർ ഏറ്റവും മികച്ചപ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3.രോഹിത് ശർമ്മ vs ട്രെന്റ് ബോൾട്ട്

പരസ്പരം വലിയ മത്സരം കാത്തുസൂക്ഷിക്കുന്ന താരങ്ങൾ തന്നെയാണ് ഇരുവരും. പല കാലങ്ങളിൽ രോഹിത്തിന് ഭീക്ഷണി സൃഷ്ടിക്കാൻ ബോൾട്ടിന് സാധിച്ചിട്ടുണ്ട്. രോഹിതും മോശമല്ല. തുടക്കം മുതൽ ആക്രമിച്ച് കളിക്കുന്ന രോഹിത് ശൈലിയും ബോൾട്ടും തമ്മിലുള്ള മത്സരം ഇന്ന് കടുത്തത് ആയിരിക്കുമെന്ന് ഉറപ്പാണ്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം