ഏകദിന ലോകകപ്പ് 2023: സൂപ്പര്‍ താരം ഇല്ലാതെ ശ്രീലങ്ക ഇന്ത്യയിലേക്ക്, കനത്ത പ്രഹരം

ലോകകപ്പ് മുന്നില്‍ നില്‍ക്കെ ശ്രീലങ്കക്ക് കനത്ത തിരിച്ചടി. അവരുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയ്ക്ക് ലോകകപ്പിന്റെ മുഴുവന്‍ സമയവും നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹാംസ്ട്രിംഗ് ഇഞ്ച്വറിയെത്തുടര്‍ന്ന് ഏഷ്യാ കപ്പ് നഷ്ടമായ ലെഗ് സ്പിന്നര്‍, ലോകകപ്പ് സമയത്ത് സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.

എന്നാല്‍ പരിശീലനത്തിനിടെ മറ്റൊരു പരിക്ക് കൂടി താരത്തിന് സംഭവിച്ചിരുന്നു. ഏറ്റവും പുതിയ പുതിയ പരിക്കില്‍ ലെഗ് സ്പിന്നര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരും. ഇതിനെ തുടര്‍ന്ന് താരത്തിന് 6-8 ആഴ്ചത്തേക്ക് വിശ്രമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ലോകകപ്പിനുള്ള ടീമിനെ ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതുവരെ അന്തിമമാക്കിയിട്ടില്ല. 15 അംഗ ടീമിനെ അന്തിമമാക്കാന്‍ ഐസിസി നല്‍കിയ സമയപരിധി സെപ്റ്റംബര്‍ 28 ആണ്. സെപ്തംബര്‍ 27 ന് ലങ്കക്കാര്‍ ലോകകപ്പിനായി പുറപ്പെടും. ഹസരംഗയുടെ പകരക്കാരനെ ഫൈനല്‍ ചെയ്യാന്‍ ശ്രീലങ്കയ്ക്ക് ഇനി ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്.

ഹസരംഗയെ കൂടാതെ ഫാസ്റ്റ് ബൗളര്‍ ദുഷ്മന്ത ചമീരയും ലോകകപ്പില്‍ നിന്ന് പുറത്തായേക്കും. ലോകകപ്പ്, ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങള്‍ നഷ്ടമായ വലംകൈയ്യന്‍ പേസര്‍ പരിക്കില്‍ നിന്ന് മോചിതനായിട്ടില്ല.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ