ഏകദിന ലോകകപ്പ് 2023: സൂപ്പര്‍ താരം ഇല്ലാതെ ശ്രീലങ്ക ഇന്ത്യയിലേക്ക്, കനത്ത പ്രഹരം

ലോകകപ്പ് മുന്നില്‍ നില്‍ക്കെ ശ്രീലങ്കക്ക് കനത്ത തിരിച്ചടി. അവരുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയ്ക്ക് ലോകകപ്പിന്റെ മുഴുവന്‍ സമയവും നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹാംസ്ട്രിംഗ് ഇഞ്ച്വറിയെത്തുടര്‍ന്ന് ഏഷ്യാ കപ്പ് നഷ്ടമായ ലെഗ് സ്പിന്നര്‍, ലോകകപ്പ് സമയത്ത് സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.

എന്നാല്‍ പരിശീലനത്തിനിടെ മറ്റൊരു പരിക്ക് കൂടി താരത്തിന് സംഭവിച്ചിരുന്നു. ഏറ്റവും പുതിയ പുതിയ പരിക്കില്‍ ലെഗ് സ്പിന്നര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരും. ഇതിനെ തുടര്‍ന്ന് താരത്തിന് 6-8 ആഴ്ചത്തേക്ക് വിശ്രമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ലോകകപ്പിനുള്ള ടീമിനെ ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതുവരെ അന്തിമമാക്കിയിട്ടില്ല. 15 അംഗ ടീമിനെ അന്തിമമാക്കാന്‍ ഐസിസി നല്‍കിയ സമയപരിധി സെപ്റ്റംബര്‍ 28 ആണ്. സെപ്തംബര്‍ 27 ന് ലങ്കക്കാര്‍ ലോകകപ്പിനായി പുറപ്പെടും. ഹസരംഗയുടെ പകരക്കാരനെ ഫൈനല്‍ ചെയ്യാന്‍ ശ്രീലങ്കയ്ക്ക് ഇനി ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്.

ഹസരംഗയെ കൂടാതെ ഫാസ്റ്റ് ബൗളര്‍ ദുഷ്മന്ത ചമീരയും ലോകകപ്പില്‍ നിന്ന് പുറത്തായേക്കും. ലോകകപ്പ്, ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങള്‍ നഷ്ടമായ വലംകൈയ്യന്‍ പേസര്‍ പരിക്കില്‍ നിന്ന് മോചിതനായിട്ടില്ല.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്