അവസാന 60 ബോളില്‍ പിറന്നത് 144 റണ്‍സ്, തന്റെ അവസാന വേള്‍ഡ് കപ്പ് അയാള്‍ ആഘോഷിക്കുകയാണ്

അവസാന 60 ബോളില്‍ സൗത്ത് ആഫ്രിക്ക അടിച്ച് കൂട്ടിയത് 144 റണ്‍സ്. എന്ത് അടിയാണ് ഇത് എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും. മാച്ചിലെ ആദ്യ 10 ഓവറില്‍ മേല്‍കൈ നേടിയ ബംഗ്ലാദേശ് ബോളിംഗ് പിന്നീട് അങ്ങോട്ട് ചിത്രത്തില്‍ ഇല്ലാതെ ആകുന്ന കാഴ്ച ആണ് നാം കണ്ടത്.

നായകന്‍ മാര്‍ക്രത്തിന്റെ കൂടെ ഡി കോക്കിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ട്, ഫിഫ്റ്റി നേടി നായകന്‍ വീണെങ്കിലും പിന്നീട് ക്ലാസനെ കൂട്ട്പിടിച്ചു ഒരു താണ്ടവം തന്നെ ആണ് നമ്മള്‍ കണ്ടത്.
ഈ ലോകകപ്പിലെ ഡി കോക്കിന്റെ മൂന്നാമത്തെ സെഞ്ചുറി, ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോറര്‍.

തന്റെ അവസാന വേള്‍ഡ് കപ്പ് അയാള്‍ ആഘോഷിക്കുകയാണ്. ഒരു വേള ആ ബാറ്റില്‍ നിന്ന് ഇന്ന് നമ്മള്‍ ഒരു ഡബിള്‍ സെഞ്ചുറി പ്രതീക്ഷിച്ചു. വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് ഒന്ന് കൂടെ ആലോചിച്ചു കൂടെ എന്ന് മാത്രമേ ഈ അവസരത്തില്‍ കുറിക്കാന്‍ ഉള്ളു.

ഡി കോക്ക് വീണതിന് ശേഷം കളിയുടെ മോമെന്റ്റം ഒട്ടും താഴെ പോകാതെ മില്ലറെ കൂട്ടുപിടിച്ച് ക്ലാസന്റെ ക്ലാസിക് വെടിക്കെട്ട്. വെറും 21 പന്തില്‍ 50 റണ്‍സ് ആണ് ഈ കൂട്ടുക്കെട്ട് നേടിയത്.
താങ്ക്‌സ് സൗത്ത് ആഫ്രിക്ക ഫോര്‍ ദിസ് എന്റര്‍ടൈന്‍മെന്റ്.

എഴുത്ത്: ജോ മാത്യു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്