അവസാന 60 ബോളില്‍ പിറന്നത് 144 റണ്‍സ്, തന്റെ അവസാന വേള്‍ഡ് കപ്പ് അയാള്‍ ആഘോഷിക്കുകയാണ്

അവസാന 60 ബോളില്‍ സൗത്ത് ആഫ്രിക്ക അടിച്ച് കൂട്ടിയത് 144 റണ്‍സ്. എന്ത് അടിയാണ് ഇത് എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും. മാച്ചിലെ ആദ്യ 10 ഓവറില്‍ മേല്‍കൈ നേടിയ ബംഗ്ലാദേശ് ബോളിംഗ് പിന്നീട് അങ്ങോട്ട് ചിത്രത്തില്‍ ഇല്ലാതെ ആകുന്ന കാഴ്ച ആണ് നാം കണ്ടത്.

നായകന്‍ മാര്‍ക്രത്തിന്റെ കൂടെ ഡി കോക്കിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ട്, ഫിഫ്റ്റി നേടി നായകന്‍ വീണെങ്കിലും പിന്നീട് ക്ലാസനെ കൂട്ട്പിടിച്ചു ഒരു താണ്ടവം തന്നെ ആണ് നമ്മള്‍ കണ്ടത്.
ഈ ലോകകപ്പിലെ ഡി കോക്കിന്റെ മൂന്നാമത്തെ സെഞ്ചുറി, ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോറര്‍.

തന്റെ അവസാന വേള്‍ഡ് കപ്പ് അയാള്‍ ആഘോഷിക്കുകയാണ്. ഒരു വേള ആ ബാറ്റില്‍ നിന്ന് ഇന്ന് നമ്മള്‍ ഒരു ഡബിള്‍ സെഞ്ചുറി പ്രതീക്ഷിച്ചു. വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് ഒന്ന് കൂടെ ആലോചിച്ചു കൂടെ എന്ന് മാത്രമേ ഈ അവസരത്തില്‍ കുറിക്കാന്‍ ഉള്ളു.

ഡി കോക്ക് വീണതിന് ശേഷം കളിയുടെ മോമെന്റ്റം ഒട്ടും താഴെ പോകാതെ മില്ലറെ കൂട്ടുപിടിച്ച് ക്ലാസന്റെ ക്ലാസിക് വെടിക്കെട്ട്. വെറും 21 പന്തില്‍ 50 റണ്‍സ് ആണ് ഈ കൂട്ടുക്കെട്ട് നേടിയത്.
താങ്ക്‌സ് സൗത്ത് ആഫ്രിക്ക ഫോര്‍ ദിസ് എന്റര്‍ടൈന്‍മെന്റ്.

എഴുത്ത്: ജോ മാത്യു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം