'കോഹ്‌ലിയെ സ്വാര്‍ത്ഥനെന്ന് വിളിക്കാനുള്ള ശരിയായ സമയം ഇതാണ്'; വിഷം ചീറ്റി പാകിസ്ഥാന്‍ താരം

2023 ഏകദിന ലോകകപ്പിനിടെ വിരാട് കോഹ്ലിയെ സ്വാര്‍ത്ഥനെന്ന് മുദ്രകുത്തി പാകിസ്ഥാന്‍ മുന്‍ താരം മുഹമ്മദ് ഹഫീസ്. നേരത്തെ 2023ലെ ലോകകപ്പിനിടെ ഹഫീസ് കോഹ്‌ലിയെ സ്വാര്‍ത്ഥനെന്ന് വിളിച്ചത് വിവാദമായിരുന്നു. എന്നാല്‍ കോഹ്‌ലിയെ സ്വാര്‍ത്ഥനെന്ന് വിളിക്കാനുള്ള ശരിയായ സമയം ഇതാണെന്നും ആ പ്രസ്താവനയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നെന്നും ഹഫീസ് പറഞ്ഞു.

കോഹ്‌ലിയെ സ്വാര്‍ത്ഥനെന്ന് വിളിക്കാനുള്ള ശരിയായ സമയം ഇതാണ്. ക്രിക്കറ്റിന്റെ നിലയില്‍ നിന്ന് നോക്കുമ്പോള്‍ കളിക്കേണ്ടത് ടീമിന്റെ വിജയത്തിനായാണ്. ഏത് താരമാണ് കളിക്കുന്നതെന്നത് എന്നെ സംബന്ധിച്ച് വിഷയമല്ല. ആരായിരുന്നാലും ടീമിന്റെ വിജയത്തിനായാണ് കളിക്കേണ്ടത്.

ടീമിനാവശ്യമായത് ഏറ്റവും മികച്ച രീതിയില്‍ നല്‍കാന്‍ ശ്രമിക്കണം. പലരും 95കളില്‍ നില്‍ക്കുമ്പോള്‍ ആക്രമണം നിര്‍ത്തി സെഞ്ച്വറിക്കായി പ്രതിരോധിച്ച് കളിക്കുന്നത് കാണാം. എന്നാല്‍ സെഞ്ച്വറിക്ക് ശേഷം ഇവര്‍ വലിയ ഷോട്ടുകളും കളിക്കും. എങ്കില്‍ 90കളില്‍ ഇതേ ഷോട്ടുകള്‍ കളിച്ചാല്‍ പോരേ.

എന്നെ സംബന്ധിച്ച് എപ്പോഴും മുന്‍ഗണന കൊടുക്കേണ്ടത് ടീമിനാണ്. 2023ലെ ലോകകപ്പിലും കോഹ്‌ലി സെഞ്ച്വറിക്കായി നിരവധി പന്തുകള്‍ പാഴാക്കി കളയുന്നത് കണ്ടു. കോഹ്‌ലിയുടെ സെഞ്ച്വറികളിലൂടെ കടന്ന് പോയാല്‍ നിങ്ങള്‍ക്കത് മനസിലാകും. എന്നെ സംബന്ധിച്ച് വ്യക്തിഗത നേട്ടങ്ങള്‍ക്ക് ക്രിക്കറ്റില്‍ പ്രസക്തിയില്ല- ഹഫീസ് പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ