'കോഹ്‌ലിയെ സ്വാര്‍ത്ഥനെന്ന് വിളിക്കാനുള്ള ശരിയായ സമയം ഇതാണ്'; വിഷം ചീറ്റി പാകിസ്ഥാന്‍ താരം

2023 ഏകദിന ലോകകപ്പിനിടെ വിരാട് കോഹ്ലിയെ സ്വാര്‍ത്ഥനെന്ന് മുദ്രകുത്തി പാകിസ്ഥാന്‍ മുന്‍ താരം മുഹമ്മദ് ഹഫീസ്. നേരത്തെ 2023ലെ ലോകകപ്പിനിടെ ഹഫീസ് കോഹ്‌ലിയെ സ്വാര്‍ത്ഥനെന്ന് വിളിച്ചത് വിവാദമായിരുന്നു. എന്നാല്‍ കോഹ്‌ലിയെ സ്വാര്‍ത്ഥനെന്ന് വിളിക്കാനുള്ള ശരിയായ സമയം ഇതാണെന്നും ആ പ്രസ്താവനയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നെന്നും ഹഫീസ് പറഞ്ഞു.

കോഹ്‌ലിയെ സ്വാര്‍ത്ഥനെന്ന് വിളിക്കാനുള്ള ശരിയായ സമയം ഇതാണ്. ക്രിക്കറ്റിന്റെ നിലയില്‍ നിന്ന് നോക്കുമ്പോള്‍ കളിക്കേണ്ടത് ടീമിന്റെ വിജയത്തിനായാണ്. ഏത് താരമാണ് കളിക്കുന്നതെന്നത് എന്നെ സംബന്ധിച്ച് വിഷയമല്ല. ആരായിരുന്നാലും ടീമിന്റെ വിജയത്തിനായാണ് കളിക്കേണ്ടത്.

ടീമിനാവശ്യമായത് ഏറ്റവും മികച്ച രീതിയില്‍ നല്‍കാന്‍ ശ്രമിക്കണം. പലരും 95കളില്‍ നില്‍ക്കുമ്പോള്‍ ആക്രമണം നിര്‍ത്തി സെഞ്ച്വറിക്കായി പ്രതിരോധിച്ച് കളിക്കുന്നത് കാണാം. എന്നാല്‍ സെഞ്ച്വറിക്ക് ശേഷം ഇവര്‍ വലിയ ഷോട്ടുകളും കളിക്കും. എങ്കില്‍ 90കളില്‍ ഇതേ ഷോട്ടുകള്‍ കളിച്ചാല്‍ പോരേ.

എന്നെ സംബന്ധിച്ച് എപ്പോഴും മുന്‍ഗണന കൊടുക്കേണ്ടത് ടീമിനാണ്. 2023ലെ ലോകകപ്പിലും കോഹ്‌ലി സെഞ്ച്വറിക്കായി നിരവധി പന്തുകള്‍ പാഴാക്കി കളയുന്നത് കണ്ടു. കോഹ്‌ലിയുടെ സെഞ്ച്വറികളിലൂടെ കടന്ന് പോയാല്‍ നിങ്ങള്‍ക്കത് മനസിലാകും. എന്നെ സംബന്ധിച്ച് വ്യക്തിഗത നേട്ടങ്ങള്‍ക്ക് ക്രിക്കറ്റില്‍ പ്രസക്തിയില്ല- ഹഫീസ് പറഞ്ഞു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്