യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

പഞ്ചാബ് കിംഗ്‌സിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് ബോളിവുഡ് നടിയും ടീമിന്റെ സഹ ഉടമയുമായ പ്രീതി സിന്റ. ട്വിറ്ററിലെ തന്റെ ആരാധകരുടെ രസകരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കവേയാണ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട രണ്ട് കളിക്കാരെ പ്രീസി തിരഞ്ഞെടുത്തത്.

‘പഞ്ചാബ് കിംഗ്സില്‍ നിന്നോ കിംഗ്സ് ഇലവന്‍ പഞ്ചാബില്‍ നിന്നോ നിങ്ങളുടെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരന്‍ ആരാണ്?’ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. അതിന് ഒരു മടിയും കൂടാതെ വീരേന്ദര്‍ സെവാഗ്, ആദം ഗില്‍ക്രിസ്റ്റ് എന്നിവരുടെ പേരുകളാണ് പ്രീതി പറഞ്ഞത്.

2014 നും 2015 നും ഇടയില്‍ സെവാഗ് 30 മത്സരങ്ങളില്‍നിന്ന് 660 റണ്‍സ് പഞ്ചാബിനായി നേടിയ താരമാണ്. ഐപിഎല്‍ 2014 ലെ യോഗ്യതാ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 122 റണ്‍സിന്റെ ശ്രദ്ധേയമായ ഇന്നിംഗ്സും അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തില്‍ ഉള്‍പ്പെടുന്നു.

2011 മുതല്‍ 2013 വരെയുള്ള കാലയളവില്‍ 34 മത്സരങ്ങളില്‍ നിന്ന് 849 റണ്‍സ് നേടിയ ഗില്‍ക്രിസ്റ്റ് പഞ്ചാബിനായി നിര്‍ണായക സ്വാധീനം ചെലുത്തി. നേടി. ഗില്‍ക്രിസ്റ്റിന്റെ നേതൃത്വത്തില്‍, പഞ്ചാബ് ഐപിഎല്‍ 2011-ല്‍ അഞ്ചാം സ്ഥാനത്തും 2012ലും 2013ലും ആറാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം