'നെറ്റ് സെഷനുകള്‍ ഗൗരവമായി എടുക്കുന്നില്ല'; ഇന്ത്യന്‍ താരത്തിനെതിരെ അച്ചടക്ക നടപടി, ടീമില്‍നിന്നും പുറത്ത്

യുവതാരം പൃഥ്വി ഷാ തന്റെ കരിയര്‍ നശിപ്പിക്കുന്നത് തുടരുകയാണ്. വരാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിനുള്ള മുംബൈ ടീമില്‍ നിന്ന് യുവതാരത്തെ ഒഴിവാക്കി. 41 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള അഖില്‍ ഹെര്‍വാഡ്കറാണ് താരത്തിന്റെ പകരക്കാരന്‍.

മീഡിയ റിലീസില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഷായെ പുറത്താക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് അച്ചടക്ക നടപടി ആണെന്നാണ് കരതുന്നത്. പലപ്പോഴും പരിശീലന സെഷനുകളില്‍ താരം എത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ഷാ നെറ്റ് സെഷനുകള്‍ ഗൗരവമായി എടുക്കുന്നില്ല. സീനിയര്‍ താരങ്ങളായ അജിങ്ക്യ രഹാനെ, ശാര്‍ദുല്‍ താക്കൂര്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ പതിവായി പരിശീലന സെഷനുകളില്‍ എത്തുന്നുണ്ട്. പരാജയങ്ങള്‍ക്ക് ശേഷവും ഷാ പരിശീലനത്തിന് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. അതിനാല്‍ താരത്തെ ഒരു പാഠം പഠിപ്പിക്കാന്‍ ഒഴിവാക്കല്‍ അനിവാര്യമാണെന്ന് സെലക്ഷന്‍ പാനല്‍ വിശ്വസിക്കുന്നു.

സഞ്ജയ് പാട്ടീല്‍ (ചെയര്‍മാന്‍), വിക്രാന്ത് യെലിഗേത്വ്, കിരണ്‍ പൊവാര്‍, രവി താക്കര്‍, ജീതേന്ദ്ര താക്കറെ എന്നിവരാണ് പൃഥ്വി ഷായ്ക്കെതിരെ പ്രവര്‍ത്തിച്ചത്. ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിനായി അഞ്ച് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും ഒരു ടി20യും ഷാ കളിച്ചിട്ടുണ്ട്. ഈ സീസണില്‍ ഇതുവരെ നടന്ന രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളില്‍ ബറോഡയ്ക്കെതിരെ 7, 12, മഹാരാഷ്ട്രയ്ക്കെതിരെ 1, 39 നോട്ടൗട്ട് എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ